നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത മകളുടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മാരായമുട്ടം സ്വദേശികളായ ലേഖയും മകള്‍ വൈഷ്ണവിയുമാണ് ബാങ്കിന്‍റെ ജപ്തി ഭീഷണി മൂലം ആത്മഹത്യ ചെയ്തത്. നെയ്യാറ്റിന്‍കര കാനറ ബാങ്കില്‍ നിന്നും ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വീട് വെയ്ക്കാനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ വൈകിയതിന് ബാങ്കുകാര്‍ മാനസികമായി പീഢിപ്പിച്ചതിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലാണ് പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നത്. അമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പത്തു മണിയോടെ മോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
15വർഷത്തിന് മുമ്പാണ് ചന്ദ്രൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഇതിൽ എട്ട് ലക്ഷം രൂപ നിലവിൽ അടച്ചവർക്ക് ബാക്കിയുള്ള 680010 അടയ്ക്കണമെന്ന് ബാങ്കുകാര്‍ നിര്‍ബന്ധിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.