ETV Bharat / state

Saji Cherian About Keraleeyam Program കേരളീയത്തിന്‍റെ പേരില്‍ സർക്കാർ ധൂർത്ത് നടത്തുകയാണെന്ന പ്രതിപക്ഷ വിമര്‍ശനം; പ്രതികരിച്ച്‌ സജി ചെറിയാൻ

Minister Saji Cherian About Keraleeyam Program : ഭാവിക്കായി വികസിത കേരളം യാഥാർഥ്യമാക്കുമ്പോൾ ഇങ്ങനെ ചിലതൊക്കെ പറയും അത് കാര്യമാക്കണ്ടെന്ന് മന്ത്രി സജി ചെറിയാൻ.

author img

By ETV Bharat Kerala Team

Published : Oct 25, 2023, 9:00 PM IST

Saji Cherian  Saji Cherian about Keraleeyam program  Keraleeyam  സജി ചെറിയാൻ  കേരളീയം  ഭാവിക്കായി വികസിത കേരളം  developed Kerala for the future  മന്ത്രി സജി ചെറിയാൻ  കേരളീയം പരിപാടി  Keraleeyam program
Saji Cherian about Keraleeyam Program
പ്രതിപക്ഷ വിമര്‍ശനത്തില്‍ പ്രതികരിച്ച്‌ സജി ചെറിയാൻ

തിരുവനന്തപുരം: കേരളീയത്തിന്‍റെ പേരിലും സർക്കാർ കോടികളുടെ ധൂർത്ത് നടത്തുകയാണെന്ന പ്രതിപക്ഷ വിമർശനത്തിൽ, ഭാവിക്കായി വികസിത കേരളം യാഥാർഥ്യമാക്കുമ്പോൾ ഇങ്ങനെ ചിലതൊക്കെ പറയും അത് കാര്യമാക്കണ്ടെന്ന് മന്ത്രി സജി ചെറിയാൻ (Saji Cherian about Keraleeyam Program). സർക്കാർ പരിപാടികൾക്ക് പണം ചിലവാക്കാറുണ്ട്, സ്പോൺസർഷിപ്പ് ആണ് അതിൽ ഭൂരിഭാഗവും. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ സന്ദർശനം നടത്തി, നിരവധി ജില്ലകളിൽ അദാലത് നടന്നു, ഇതിനെല്ലാം പണം ചെലവാകുന്നുണ്ട് അതെല്ലാം ജനങ്ങൾക്ക് വേണ്ടിയാണ്.

കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാനുള്ള സാങ്കേതിക കാര്യങ്ങൾ ഒരുക്കും. നഗരവീഥികളിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് മന്ത്രി കനകക്കുന്ന് പാലസിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മന്ത്രി പ്രതികരിച്ചില്ല. പിന്നീട് പ്രതികരിക്കാം എന്നായിരുന്നു മറുപടി.

അതേസമയം സമാനതകളില്ലാത്ത സാംസ്‌കാരിക മഹോത്സവമായി കേരളീയത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യം. 4 പ്രധാന വേദികൾ, 2 നാടക വേദികൾ, 12 ഉപവേദികൾ, 11 തെരുവ് വേദികൾ, സൽവേഷൻ ആർമി സ്‌കൂൾ മൈതാനം തുടങ്ങി 30 ഇടങ്ങളിലാണ് പരിപാടികൾ നടക്കുക. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി, ടാഗോർ തീയറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് പ്രധാന വേദികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ 7 ദിവസവും മറ്റ് വേദികളിൽ നവംബർ 1 മുതൽ 6 വരെയുമാണ് പരിപാടികൾ നടക്കുക.

സെൻട്രൽ സ്റ്റേഡിയത്തിൽ നവംബർ 1ന് ശോഭനയുടെ 'സ്വാതി ഹൃദയം' എന്ന നൃത്തസന്ധ്യ അരങ്ങേറും. കെ എസ് ചിത്ര നയിക്കുന്ന ഗാനമേള, സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും അവതരിപ്പിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കേരള നടനം, യോഗ നൃത്തം, കഥാപ്രസംഗം, മോഹിനിയാട്ടം, ഒപ്പന, മാപ്പിള കലകൾ, മുടിയേറ്റ്, പടയണി, ചവിട്ടുനാടകം, കവിയരങ്ങ്, കഥയരങ്ങ്, വഞ്ചിപ്പാട്ട്, പടപ്പാട്ട്, കടൽ പാട്ട് തുടങ്ങി വിവിധ പരിപാടികൾ കേരളീയത്തിന്‍റെ ഭാഗമായി അരങ്ങേറും.

ഭാരത് ഭവനിൽ പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന തോൽപ്പാവക്കൂത്ത് പ്രദർശനം, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ കലാകാരന്മാരുടെ പ്രകടനങ്ങൾ, എൻസിസി കേഡറ്റ്സ് അവതരിപ്പിക്കുന്ന അശ്വാരൂഢ അഭ്യാസപ്രകടനം, എയ്റോ മോഡൽ ഷോ എന്നിവയും അരങ്ങേറും. ഉദ്ഘാടനത്തിന് മുന്നോടിയായി ഒക്ടോബർ 28 മുതൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ എൻസിസി വിമാനത്തിൽ പുഷ്‌പവൃഷ്‌ടി നടത്തി വിളംബരജാഥയും നടക്കും. കേരളീയം പരിപാടിയിൽ മുന്നൂറിൽപരം കലാപരിപാടികളിലൂടെ 4100 ൽ പരം കലാകാരന്മാർ വിവിധ വേദികളിൽ വിസ്‌മയം തീർക്കും.

ALSO READ: 'ആരോപണങ്ങളിൽ വെറുതെ തോണ്ടേണ്ട, പലര്‍ക്കും നാശം ഉണ്ടാവും'; ഫെനിയുടെ വെളിപ്പെടുത്തലില്‍ സജി ചെറിയാന്‍

പ്രതിപക്ഷ വിമര്‍ശനത്തില്‍ പ്രതികരിച്ച്‌ സജി ചെറിയാൻ

തിരുവനന്തപുരം: കേരളീയത്തിന്‍റെ പേരിലും സർക്കാർ കോടികളുടെ ധൂർത്ത് നടത്തുകയാണെന്ന പ്രതിപക്ഷ വിമർശനത്തിൽ, ഭാവിക്കായി വികസിത കേരളം യാഥാർഥ്യമാക്കുമ്പോൾ ഇങ്ങനെ ചിലതൊക്കെ പറയും അത് കാര്യമാക്കണ്ടെന്ന് മന്ത്രി സജി ചെറിയാൻ (Saji Cherian about Keraleeyam Program). സർക്കാർ പരിപാടികൾക്ക് പണം ചിലവാക്കാറുണ്ട്, സ്പോൺസർഷിപ്പ് ആണ് അതിൽ ഭൂരിഭാഗവും. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ സന്ദർശനം നടത്തി, നിരവധി ജില്ലകളിൽ അദാലത് നടന്നു, ഇതിനെല്ലാം പണം ചെലവാകുന്നുണ്ട് അതെല്ലാം ജനങ്ങൾക്ക് വേണ്ടിയാണ്.

കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാനുള്ള സാങ്കേതിക കാര്യങ്ങൾ ഒരുക്കും. നഗരവീഥികളിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് മന്ത്രി കനകക്കുന്ന് പാലസിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മന്ത്രി പ്രതികരിച്ചില്ല. പിന്നീട് പ്രതികരിക്കാം എന്നായിരുന്നു മറുപടി.

അതേസമയം സമാനതകളില്ലാത്ത സാംസ്‌കാരിക മഹോത്സവമായി കേരളീയത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യം. 4 പ്രധാന വേദികൾ, 2 നാടക വേദികൾ, 12 ഉപവേദികൾ, 11 തെരുവ് വേദികൾ, സൽവേഷൻ ആർമി സ്‌കൂൾ മൈതാനം തുടങ്ങി 30 ഇടങ്ങളിലാണ് പരിപാടികൾ നടക്കുക. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി, ടാഗോർ തീയറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് പ്രധാന വേദികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ 7 ദിവസവും മറ്റ് വേദികളിൽ നവംബർ 1 മുതൽ 6 വരെയുമാണ് പരിപാടികൾ നടക്കുക.

സെൻട്രൽ സ്റ്റേഡിയത്തിൽ നവംബർ 1ന് ശോഭനയുടെ 'സ്വാതി ഹൃദയം' എന്ന നൃത്തസന്ധ്യ അരങ്ങേറും. കെ എസ് ചിത്ര നയിക്കുന്ന ഗാനമേള, സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും അവതരിപ്പിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കേരള നടനം, യോഗ നൃത്തം, കഥാപ്രസംഗം, മോഹിനിയാട്ടം, ഒപ്പന, മാപ്പിള കലകൾ, മുടിയേറ്റ്, പടയണി, ചവിട്ടുനാടകം, കവിയരങ്ങ്, കഥയരങ്ങ്, വഞ്ചിപ്പാട്ട്, പടപ്പാട്ട്, കടൽ പാട്ട് തുടങ്ങി വിവിധ പരിപാടികൾ കേരളീയത്തിന്‍റെ ഭാഗമായി അരങ്ങേറും.

ഭാരത് ഭവനിൽ പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന തോൽപ്പാവക്കൂത്ത് പ്രദർശനം, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ കലാകാരന്മാരുടെ പ്രകടനങ്ങൾ, എൻസിസി കേഡറ്റ്സ് അവതരിപ്പിക്കുന്ന അശ്വാരൂഢ അഭ്യാസപ്രകടനം, എയ്റോ മോഡൽ ഷോ എന്നിവയും അരങ്ങേറും. ഉദ്ഘാടനത്തിന് മുന്നോടിയായി ഒക്ടോബർ 28 മുതൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ എൻസിസി വിമാനത്തിൽ പുഷ്‌പവൃഷ്‌ടി നടത്തി വിളംബരജാഥയും നടക്കും. കേരളീയം പരിപാടിയിൽ മുന്നൂറിൽപരം കലാപരിപാടികളിലൂടെ 4100 ൽ പരം കലാകാരന്മാർ വിവിധ വേദികളിൽ വിസ്‌മയം തീർക്കും.

ALSO READ: 'ആരോപണങ്ങളിൽ വെറുതെ തോണ്ടേണ്ട, പലര്‍ക്കും നാശം ഉണ്ടാവും'; ഫെനിയുടെ വെളിപ്പെടുത്തലില്‍ സജി ചെറിയാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.