ETV Bharat / state

പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍

author img

By

Published : Nov 12, 2019, 12:40 PM IST

പാരിസ്ഥിതിക പഠനം നടത്താതെയാണ് ക്വാറികള്‍ക്ക് ലൈസൻസ് നല്‍കുന്നതെന്ന് വി.ടി. ബല്‍റാം എംഎല്‍എ നിയമസഭയില്‍ പറഞ്ഞു

കവളപ്പാറയിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ

തിരുവനന്തപുരം: പ്രകൃതിദുരന്തമുണ്ടായ കവളപ്പാറയിൽ 20 കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. പ്രദേശത്ത് എട്ട് അനധികൃത ക്വാറികൾ പ്രവൃത്തിക്കുന്നുണ്ടെന്നും ഇവക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെയും പൊലീസിന്‍റെയും സംയുക്ത നടപടി ഉണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വാറികൾക്ക് ലൈസൻസ് നൽകുന്നത്. എങ്ങനെയെങ്കിലും ലൈസൻസ് നൽകുന്ന രീതി ഇല്ല. വിദഗ്‌ദ പഠനത്തിന്‍റെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് ലൈസൻസ് നൽകുന്നത്. പ്രളയ പ്രദേശങ്ങളിൽ ക്വാറികൾക്ക് ലൈസൻസ് നൽകിയിട്ടില്ല. ഏതെങ്കിലും ക്വാറി ലൈസൻസുകളെ കുറിച്ച് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. വി.ടി ബൽറാമിന്‍റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. അതേ സമയം പാരിസ്ഥിതിക പഠനം നടത്താതെയാണ് ക്വാറികള്‍ക്ക് ലൈസൻസ് അനുവദിക്കുന്നതെന്ന് വി.ടി. ബല്‍റാം എംഎല്‍എ പറഞ്ഞു.

തിരുവനന്തപുരം: പ്രകൃതിദുരന്തമുണ്ടായ കവളപ്പാറയിൽ 20 കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. പ്രദേശത്ത് എട്ട് അനധികൃത ക്വാറികൾ പ്രവൃത്തിക്കുന്നുണ്ടെന്നും ഇവക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെയും പൊലീസിന്‍റെയും സംയുക്ത നടപടി ഉണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വാറികൾക്ക് ലൈസൻസ് നൽകുന്നത്. എങ്ങനെയെങ്കിലും ലൈസൻസ് നൽകുന്ന രീതി ഇല്ല. വിദഗ്‌ദ പഠനത്തിന്‍റെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് ലൈസൻസ് നൽകുന്നത്. പ്രളയ പ്രദേശങ്ങളിൽ ക്വാറികൾക്ക് ലൈസൻസ് നൽകിയിട്ടില്ല. ഏതെങ്കിലും ക്വാറി ലൈസൻസുകളെ കുറിച്ച് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. വി.ടി ബൽറാമിന്‍റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. അതേ സമയം പാരിസ്ഥിതിക പഠനം നടത്താതെയാണ് ക്വാറികള്‍ക്ക് ലൈസൻസ് അനുവദിക്കുന്നതെന്ന് വി.ടി. ബല്‍റാം എംഎല്‍എ പറഞ്ഞു.

Intro:ദുരന്തമുണ്ടായ കവളപ്പാറയിൽ 20 കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. എന്നാൽ പ്രദേശത്ത് 8 അനധികൃത ക്വാറികൾ പ്രവൃത്തിക്കുന്നുണ്ടായിരുന്നുവെന്നും ഇവയ്ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.അനധികൃത ക്വാറികൾ പൂട്ടിക്കും. നിയമവിരുദ്ധമായി പ്രവൃത്തിക്കാൻ ആരെയും അനുവദിക്കില്ല. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത നടപടി ഉണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിBody:വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വാറികൾക്ക് ലൈസൻസ് നൽകുന്നത്. എങ്ങനെയെങ്കിലും ലൈസൻസ് നൽകുന്ന രീതി ഇല്ല. വിദഗ്ദ പഠനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പ് ലൈസൻസ് നൽകുന്നത്. പ്രളയ പ്രദേശങ്ങളിൽ ക്വാറികൾക്ക് ഒരു ലൈസൻസും നൽകിയിട്ടില്ല. ഏതെങ്കിലും ക്വാറി ലൈസൻസുകളെ കുറിച്ച് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. വി.ടി ബൽറാമിന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

ബൈറ്റ്

9:55- 10:01

അതേ സമയം പാരിസ്ഥിഥിതിക പഠനം നടത്താതെയാണ് ലൈസൻസുകൾ കുന്നതെന്ന് വി.ടി. ബൽറാം പറഞ്ഞു.
9.49

ഇ ടി വി ഭാ ര ത്
തിരുവനന്തപുരംConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.