ETV Bharat / state

'സേവനമില്ലാതെ മാസപ്പടി' ; വീണ വിജയന്‍ 3 വര്‍ഷം കൊണ്ട് കൈപ്പറ്റിയത് 1.72 കോടിയെന്ന് ആരോപണം, സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം

author img

By

Published : Aug 9, 2023, 10:30 AM IST

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വീണയും അവരുടെ കമ്പനിയായ എക്സാ ലോജിക് സൊല്യൂഷൻസും പണം കൈപ്പറ്റിയെന്നാണ് ആരോപണം

Veena Vijayan controversy  Pinarayi Vijayan  Veena Vijayan controversy over monthly quota  monthly quota  Pinarayi Vijayan daughter Veena Vijayan  സേവനമില്ലാതെ മാസപ്പടി  വീണ വിജയന്‍  പ്രതിപക്ഷം  കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്  സിഎംആർഎൽ  വീണ വിജയന്‍ മാസപ്പടി വിവാദം
വീണ വിജയന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്‌ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ലഭിച്ചെന്ന ആരോപണം സർക്കാറിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ഇനത്തിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 1.72 കോടി രൂപ ലഭിച്ചെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിയമസഭ സമ്മേളനത്തിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും വിഷയം ചൂടുപിടിച്ചേക്കും.

വീണയുടെ കമ്പനിയായ എക്സാ ലോജിക് സൊല്യൂഷൻസ് ഐ ടി, മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ സിഎംആർഎല്ലിന് നൽകാമെന്ന കരാറിലാണ് മാസം തോറും പണം വാങ്ങിയത്. എന്നാൽ ഇതുവരെ യാതൊരു സേവനങ്ങളും കമ്പനി നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി എസ് എൻ ശശിധരൻ കർത്ത ആദായ നികുതി വകുപ്പിന് മൊഴി നൽകിയിട്ടുണ്ട്.

ഇതേ തുടർന്നാണ് വീണ കൈപ്പറ്റിയ തുക നിയമവിരുദ്ധ പണമിടപാടാണെന്ന് ആദായ നികുതി ഇന്‍ററിം സെറ്റൽമെന്‍റ് ബോർഡിന്‍റെ ന്യൂഡൽഹി ബെഞ്ച് തീർപ്പ് കല്‍പ്പിച്ചത്. പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്‍റെ പേരിലാണെന്നും ബെഞ്ച് കണ്ടെത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയ്ക്കും മൂന്ന് ലക്ഷം രൂപ എക്സാലോജിക് കമ്പനിക്കും നൽകാനാണ് കരാർ.

ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 55ലക്ഷം രൂപ വീണയ്ക്കും 1.17 കോടി രൂപ എക്സാ ലോജിക്കിനും ലഭിച്ചു. നിയമപ്രകാരം ബിസിനസ് ചെലവുകൾക്ക് പണം നൽകുന്നത് അനുവദനീയമാണ്. എന്നാൽ കമ്പനിക്ക് സേവനങ്ങൾ ഒന്നും ലഭ്യമായതിന്‍റെ തെളിവുകൾ ലഭിക്കാത്തതിനാൽ വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്‍റെ ഗണത്തിൽ പെടുന്നതാണെന്ന ആദായനികുതി വകുപ്പിന്‍റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

2019 ജനുവരി 25നാണ് സിഎംആർഎല്ലിന്‍റെ ഓഫിസിലും ഫാക്‌ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതിവെട്ടിച്ചതായി കണ്ടെത്തി. കൂടാതെ നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും നൽകിയതിന്‍റെ തെളിവുകളും പരിശോധനയിൽ ലഭിച്ചു. വീണയും എക്‌സാ ലോജിക് കമ്പനിയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറും ആദായ നികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്‌ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ലഭിച്ചെന്ന ആരോപണം സർക്കാറിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ഇനത്തിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 1.72 കോടി രൂപ ലഭിച്ചെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിയമസഭ സമ്മേളനത്തിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും വിഷയം ചൂടുപിടിച്ചേക്കും.

വീണയുടെ കമ്പനിയായ എക്സാ ലോജിക് സൊല്യൂഷൻസ് ഐ ടി, മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ സിഎംആർഎല്ലിന് നൽകാമെന്ന കരാറിലാണ് മാസം തോറും പണം വാങ്ങിയത്. എന്നാൽ ഇതുവരെ യാതൊരു സേവനങ്ങളും കമ്പനി നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി എസ് എൻ ശശിധരൻ കർത്ത ആദായ നികുതി വകുപ്പിന് മൊഴി നൽകിയിട്ടുണ്ട്.

ഇതേ തുടർന്നാണ് വീണ കൈപ്പറ്റിയ തുക നിയമവിരുദ്ധ പണമിടപാടാണെന്ന് ആദായ നികുതി ഇന്‍ററിം സെറ്റൽമെന്‍റ് ബോർഡിന്‍റെ ന്യൂഡൽഹി ബെഞ്ച് തീർപ്പ് കല്‍പ്പിച്ചത്. പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്‍റെ പേരിലാണെന്നും ബെഞ്ച് കണ്ടെത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയ്ക്കും മൂന്ന് ലക്ഷം രൂപ എക്സാലോജിക് കമ്പനിക്കും നൽകാനാണ് കരാർ.

ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 55ലക്ഷം രൂപ വീണയ്ക്കും 1.17 കോടി രൂപ എക്സാ ലോജിക്കിനും ലഭിച്ചു. നിയമപ്രകാരം ബിസിനസ് ചെലവുകൾക്ക് പണം നൽകുന്നത് അനുവദനീയമാണ്. എന്നാൽ കമ്പനിക്ക് സേവനങ്ങൾ ഒന്നും ലഭ്യമായതിന്‍റെ തെളിവുകൾ ലഭിക്കാത്തതിനാൽ വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്‍റെ ഗണത്തിൽ പെടുന്നതാണെന്ന ആദായനികുതി വകുപ്പിന്‍റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

2019 ജനുവരി 25നാണ് സിഎംആർഎല്ലിന്‍റെ ഓഫിസിലും ഫാക്‌ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതിവെട്ടിച്ചതായി കണ്ടെത്തി. കൂടാതെ നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും നൽകിയതിന്‍റെ തെളിവുകളും പരിശോധനയിൽ ലഭിച്ചു. വീണയും എക്‌സാ ലോജിക് കമ്പനിയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറും ആദായ നികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.