ETV Bharat / state

'പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിയത് പിൻവാതിലിലൂടെ, അദ്ദേഹം നട്ടെല്ല് ആർഎസ്‌എസിന് പണയം വച്ചിരിക്കുന്നു': മുഹമ്മദ് റിയാസ്

മന്ത്രി മുഹമ്മദ് റിയാസ് മാനേജ്‌മെന്‍റ് കോട്ടയിലൂടെയാണ് വന്നത് എന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് വി ഡി സതീശന്‍റെ ഗുഡ് സർട്ടിഫിക്കറ്റ് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് മന്തിയുടെ മറുപടി

author img

By

Published : Mar 15, 2023, 3:52 PM IST

minister Muhammad riyas  v d satheesan  v d satheesan about riyas  kerala assembly conflict  brahmapuram issue  speaker office protest  kerala assembly  kerala news  malayaalm news  മന്ത്രി മുഹമ്മദ് റിയാസ്  മന്ത്രി മുഹമ്മദ് റിയാസ് മാനേജ്‌മെന്‍റ് കോട്ട  വി ഡി സതീശൻ  പ്രതിപക്ഷ നേതാവ്  വി ഡി സതീശന് റിയസിന്‍റെ മറുപടി  കേരള വാർത്തകൾ  മലയാളം വാർത്തകൾ
വി ഡി സതീശന് മന്ത്രി റിയാസിന്‍റെ മറുപടി
മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട്

തിരുവനന്തപുരം: മറ്റു മന്ത്രിമാരെ അധിക്ഷേപിക്കുന്നതിന്‍റെ കാരണം പ്രതിപക്ഷ നേതാവിന് സ്വന്തം പാർട്ടിയിൽ നിന്നും അംഗീകാരം കിട്ടാത്തതിന്‍റെ ഈഗോയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി ഡി സതീശന്‍റെ മാനേജ്‌മെന്‍റ് കോട്ട പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവ് പിൻവാതിലിലൂടെയാണ് സ്ഥാനത്തെത്തിയതെന്നും അദ്ദേഹത്തിന്‍റെ നട്ടെല്ല് ആർഎസ്‌എസിന് പണയം വച്ചിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ബോധപൂർവമായ അജണ്ടയാണ് പ്രതിപക്ഷ നേതാവിന്‍റേതെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്‍റെ ഗുഡ് സർട്ടിഫിക്കറ്റ് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു. നിയമസഭയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നത്.

ബിജെപിയുമായി അന്തർധാരയുള്ള വി ഡി സതീശൻ പ്രസ്ഥാനത്തോട് രാഷ്‌ട്രീയ വഞ്ചന കാണിക്കുകയാണ്. കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷതയെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് വി ഡി സതീശന്‍റേതെന്ന് റിയാസ് കുറ്റപ്പെടുത്തി. ഫോട്ടോഷൂട്ട് പരിപാടി നടത്തുക എന്നതല്ലാതെ ബിജെപിക്കെതിരെ യാതൊരുവിധ പ്രതിഷേധങ്ങളും ഉയർത്തുന്നില്ല.

രാഷ്‌ട്രീയ ജീവിതത്തിന്‍റെ ഭാഗമായി ജയിൽവാസം പോലും അനുഭവിക്കാത്ത പ്രതിപക്ഷ നേതാവിന് രാഷ്‌ട്രീയ ത്യാഗം എന്തെന്ന് പോലും അറിയില്ല. ബിജെപി ആഗ്രഹിക്കുന്നതുപോലെ കേരളം നിയമസഭയെ കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിൻറെ നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.

മറുപടിക്ക് കാരണമായ ആരോപണങ്ങൾ: ഇന്ന് രാവിലെ സ്‌പീക്കറുടെ ഓഫിസിൽ ഭരണ പ്രതിപക്ഷ സംഘർഷത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസ്ഥാനത്ത് നടക്കുന്നത് കുടുംബ അജണ്ടയാണെന്ന് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മന്ത്രിയായ മരുമകന് സ്‌പീക്കർക്കൊപ്പം എത്താനാകുന്നില്ലെന്നും മുഹമ്മദ് റിയാസിന്‍റെ പിആർ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും വി ഡി സതീശൻ ആക്ഷേപിച്ചു. കൂടാതെ പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയാൻ മാനേജ്‌മെന്‍റ് കോട്ടയിൽ എത്തിയ മുഹമ്മദ് റിയാസിന് എന്ത് അവകാശമാണ് ഉള്ളതെന്ന ചോദ്യവും വാർത്താസമ്മേളനത്തിൽ സതീശൻ ഉന്നയിച്ചിരുന്നു.

ബ്രഹ്മപുരം വിഷയത്തിൽ വിവാദ കമ്പനിയ്‌ക്ക് ഒത്താശ ചെയ്‌തത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. രണ്ടാം പിണറായി സർക്കാർ ഭരണത്തിൽ സിപിഎം നേതാക്കളുടെ മക്കളും മരുമക്കളും നാട് കൊള്ളയടിക്കാൻ ഒരുമിച്ചിറങ്ങിയിരിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഈ ആരോപണങ്ങള്‍ക്കാണ് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകിയത്.

also read: നടക്കുന്നത് കുടുംബ അജണ്ട, സ്‌പീക്കര്‍ പരിഹാസ പാത്രമാകുന്നു : വി ഡി സതീശന്‍

ബ്രഹ്മപുരം വിഷയത്തിൽ ഇന്ന് രണ്ടാം തവണയും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും സ്‌പീക്കർ ആവശ്യം തള്ളുകയും ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതിപക്ഷ എംഎൽഎമാർ നിരന്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന ആരോപണമുയർത്തി സ്‌പീക്കറുടെ ഓഫിസിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും പിന്നീട് പ്രതിഷേധം ഭരണ പ്രതിപക്ഷ സംഘർഷത്തിൽ കലാശിക്കുകയും ചെയ്‌തിരുന്നു.

മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട്

തിരുവനന്തപുരം: മറ്റു മന്ത്രിമാരെ അധിക്ഷേപിക്കുന്നതിന്‍റെ കാരണം പ്രതിപക്ഷ നേതാവിന് സ്വന്തം പാർട്ടിയിൽ നിന്നും അംഗീകാരം കിട്ടാത്തതിന്‍റെ ഈഗോയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി ഡി സതീശന്‍റെ മാനേജ്‌മെന്‍റ് കോട്ട പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവ് പിൻവാതിലിലൂടെയാണ് സ്ഥാനത്തെത്തിയതെന്നും അദ്ദേഹത്തിന്‍റെ നട്ടെല്ല് ആർഎസ്‌എസിന് പണയം വച്ചിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ബോധപൂർവമായ അജണ്ടയാണ് പ്രതിപക്ഷ നേതാവിന്‍റേതെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്‍റെ ഗുഡ് സർട്ടിഫിക്കറ്റ് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു. നിയമസഭയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നത്.

ബിജെപിയുമായി അന്തർധാരയുള്ള വി ഡി സതീശൻ പ്രസ്ഥാനത്തോട് രാഷ്‌ട്രീയ വഞ്ചന കാണിക്കുകയാണ്. കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷതയെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് വി ഡി സതീശന്‍റേതെന്ന് റിയാസ് കുറ്റപ്പെടുത്തി. ഫോട്ടോഷൂട്ട് പരിപാടി നടത്തുക എന്നതല്ലാതെ ബിജെപിക്കെതിരെ യാതൊരുവിധ പ്രതിഷേധങ്ങളും ഉയർത്തുന്നില്ല.

രാഷ്‌ട്രീയ ജീവിതത്തിന്‍റെ ഭാഗമായി ജയിൽവാസം പോലും അനുഭവിക്കാത്ത പ്രതിപക്ഷ നേതാവിന് രാഷ്‌ട്രീയ ത്യാഗം എന്തെന്ന് പോലും അറിയില്ല. ബിജെപി ആഗ്രഹിക്കുന്നതുപോലെ കേരളം നിയമസഭയെ കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിൻറെ നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.

മറുപടിക്ക് കാരണമായ ആരോപണങ്ങൾ: ഇന്ന് രാവിലെ സ്‌പീക്കറുടെ ഓഫിസിൽ ഭരണ പ്രതിപക്ഷ സംഘർഷത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസ്ഥാനത്ത് നടക്കുന്നത് കുടുംബ അജണ്ടയാണെന്ന് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മന്ത്രിയായ മരുമകന് സ്‌പീക്കർക്കൊപ്പം എത്താനാകുന്നില്ലെന്നും മുഹമ്മദ് റിയാസിന്‍റെ പിആർ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും വി ഡി സതീശൻ ആക്ഷേപിച്ചു. കൂടാതെ പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയാൻ മാനേജ്‌മെന്‍റ് കോട്ടയിൽ എത്തിയ മുഹമ്മദ് റിയാസിന് എന്ത് അവകാശമാണ് ഉള്ളതെന്ന ചോദ്യവും വാർത്താസമ്മേളനത്തിൽ സതീശൻ ഉന്നയിച്ചിരുന്നു.

ബ്രഹ്മപുരം വിഷയത്തിൽ വിവാദ കമ്പനിയ്‌ക്ക് ഒത്താശ ചെയ്‌തത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. രണ്ടാം പിണറായി സർക്കാർ ഭരണത്തിൽ സിപിഎം നേതാക്കളുടെ മക്കളും മരുമക്കളും നാട് കൊള്ളയടിക്കാൻ ഒരുമിച്ചിറങ്ങിയിരിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഈ ആരോപണങ്ങള്‍ക്കാണ് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകിയത്.

also read: നടക്കുന്നത് കുടുംബ അജണ്ട, സ്‌പീക്കര്‍ പരിഹാസ പാത്രമാകുന്നു : വി ഡി സതീശന്‍

ബ്രഹ്മപുരം വിഷയത്തിൽ ഇന്ന് രണ്ടാം തവണയും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും സ്‌പീക്കർ ആവശ്യം തള്ളുകയും ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതിപക്ഷ എംഎൽഎമാർ നിരന്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന ആരോപണമുയർത്തി സ്‌പീക്കറുടെ ഓഫിസിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും പിന്നീട് പ്രതിഷേധം ഭരണ പ്രതിപക്ഷ സംഘർഷത്തിൽ കലാശിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.