ETV Bharat / state

KSRTC CMD Biju Prabhakar| കെഎസ്ആർടിസി സിഎംഡി പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ

author img

By

Published : Jul 15, 2023, 11:57 AM IST

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുടെ സാഹചര്യത്തിൽ കെഎസ്ആർടിസി സിഎംഡി പദവി ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ച് ബിജു പ്രഭാകർ. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഫേസ്‌ബുക്ക് ലൈവിലൂടെ കെഎസ്ആർടിസി ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകും.

കെഎസ്ആർടിസി  കെഎസ്ആർടിസി സിഎംഡി  സിഎംഡി ബിജു പ്രഭാകർ  ബിജു പ്രഭാകർ രാജി വക്കാൻ സാധ്യത  കെഎസ്ആർടിസി സിഎംഡി പദവി രാജിക്ക് സാധ്യത  ബിജു പ്രഭാകർ സ്ഥാനം ഒഴിഞ്ഞേക്കും  KSRTC CMD Biju Prabhakar  കെഎസ്ആർടിസി സിഎംഡി രാജി  KSRTC  Biju Prabhakar  CMD Biju Prabhakar  Biju Prabhakar resignation  ഗതാഗത മന്ത്രി ആന്‍റണി രാജു  ksrtc cmd biju prabhakar ready to resign  ksrtc cmd biju prabhakar resign  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി
KSRTC

തിരുവനന്തപുരം : കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ. ഗതാഗത മന്ത്രി ആന്‍റണി രാജുവിനെയും ചീഫ് സെക്രട്ടറിയേയും കണ്ട് ബിജു പ്രഭാകർ രാജി സന്നദ്ധത അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരം. കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബിജു പ്രഭാകരന്‍റെ രാജി നീക്കമെന്നാണ് സൂചന.

ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ തിരുമലയിലുള്ള ബിജു പ്രഭാകറിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. നിലവിലെ ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണം ധനവകുപ്പ് ആണെന്ന് ബിജു പ്രഭാകർ ഗതാഗത മന്ത്രിയെ അറിയിച്ചു എന്നാണ് വിവരം. അതേസമയം കെഎസ്ആർടിസിക്കും തനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് ബിജു പ്രഭാകർ.

ഇന്ന് വൈകിട്ട് ആറ് മണി മുതൽ അഞ്ച് ദിവസം ഫേസ്ബുക്ക് ലൈവിലൂടെ കെഎസ്ആർടിസിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ബിജു പ്രഭാകർ മറുപടി നൽകും. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ആദ്യ എപ്പിസോഡ് പുറത്തിറങ്ങുക.

'എന്ത് ചെയ്യണമെന്ന് അറിയില്ല' : കെഎസ്ആർടിസിയിലെ (KSRTC) ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി നൽകിയാലും പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് ഇന്നലെ സിഎംഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു. പകുതി ശമ്പളം കൊടുക്കാൻ 39 കോടി രൂപ വേണം. ബാക്കി തുകയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ ഒന്നും ഒളിക്കാനില്ലെന്നും ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ വഴി ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാൽ, കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഡീസൽ മോഷ്‌ടിക്കുന്നവർക്കും കളളത്തരം കാണിക്കുന്നവർക്കുമാണ് എംഡി ഒരു പ്രശ്‌നം. ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണമെന്നും ബിജു പ്രഭാകർ അറിയിച്ചു.

ഇന്നലെ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ (TDF) നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ജൂലൈ 14 കഴിഞ്ഞിട്ടും ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു പോലും കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. വർക്കിങ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടത്തിയത്.

കെഎസ്ആർടിസിയെ നശിപ്പിക്കാനാണ് മാനേജ്‌മെന്‍റ് ശ്രമമെന്ന് വർക്കിങ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎൽഎ ആരോപിച്ചു. ശമ്പളം നൽകാതെ സിഎംഡി ഒളിച്ചു കളിക്കുകയാണെന്നും ജീവനക്കാർ ഏറെ ബുദ്ധിമുട്ടിലാണെന്നും സംഘടനകൾ വ്യക്തമാക്കി. 195 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം. എന്നിട്ടാണ് സർക്കാർ ധനസഹായം ലഭിച്ചിട്ട് ശമ്പളം നൽകാം എന്ന് പറയുന്നത്. കോടതി പറഞ്ഞിട്ട് പോലും മാനേജ്‌മെന്‍റ് കേൾക്കുന്നില്ലെന്നും സംഘടന ആരോപിക്കുന്നു.

Also read : KSRTC Salary Issue | 'എന്ത് ചെയ്യണമെന്ന് അറിയില്ല', 30 കോടി കിട്ടിയാലും കെഎസ്ആർടിസി ശമ്പള പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് എംഡി

തിരുവനന്തപുരം : കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ. ഗതാഗത മന്ത്രി ആന്‍റണി രാജുവിനെയും ചീഫ് സെക്രട്ടറിയേയും കണ്ട് ബിജു പ്രഭാകർ രാജി സന്നദ്ധത അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരം. കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബിജു പ്രഭാകരന്‍റെ രാജി നീക്കമെന്നാണ് സൂചന.

ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ തിരുമലയിലുള്ള ബിജു പ്രഭാകറിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. നിലവിലെ ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണം ധനവകുപ്പ് ആണെന്ന് ബിജു പ്രഭാകർ ഗതാഗത മന്ത്രിയെ അറിയിച്ചു എന്നാണ് വിവരം. അതേസമയം കെഎസ്ആർടിസിക്കും തനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് ബിജു പ്രഭാകർ.

ഇന്ന് വൈകിട്ട് ആറ് മണി മുതൽ അഞ്ച് ദിവസം ഫേസ്ബുക്ക് ലൈവിലൂടെ കെഎസ്ആർടിസിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ബിജു പ്രഭാകർ മറുപടി നൽകും. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ആദ്യ എപ്പിസോഡ് പുറത്തിറങ്ങുക.

'എന്ത് ചെയ്യണമെന്ന് അറിയില്ല' : കെഎസ്ആർടിസിയിലെ (KSRTC) ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി നൽകിയാലും പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് ഇന്നലെ സിഎംഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു. പകുതി ശമ്പളം കൊടുക്കാൻ 39 കോടി രൂപ വേണം. ബാക്കി തുകയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ ഒന്നും ഒളിക്കാനില്ലെന്നും ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ വഴി ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാൽ, കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഡീസൽ മോഷ്‌ടിക്കുന്നവർക്കും കളളത്തരം കാണിക്കുന്നവർക്കുമാണ് എംഡി ഒരു പ്രശ്‌നം. ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണമെന്നും ബിജു പ്രഭാകർ അറിയിച്ചു.

ഇന്നലെ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ (TDF) നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ജൂലൈ 14 കഴിഞ്ഞിട്ടും ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു പോലും കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. വർക്കിങ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടത്തിയത്.

കെഎസ്ആർടിസിയെ നശിപ്പിക്കാനാണ് മാനേജ്‌മെന്‍റ് ശ്രമമെന്ന് വർക്കിങ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎൽഎ ആരോപിച്ചു. ശമ്പളം നൽകാതെ സിഎംഡി ഒളിച്ചു കളിക്കുകയാണെന്നും ജീവനക്കാർ ഏറെ ബുദ്ധിമുട്ടിലാണെന്നും സംഘടനകൾ വ്യക്തമാക്കി. 195 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം. എന്നിട്ടാണ് സർക്കാർ ധനസഹായം ലഭിച്ചിട്ട് ശമ്പളം നൽകാം എന്ന് പറയുന്നത്. കോടതി പറഞ്ഞിട്ട് പോലും മാനേജ്‌മെന്‍റ് കേൾക്കുന്നില്ലെന്നും സംഘടന ആരോപിക്കുന്നു.

Also read : KSRTC Salary Issue | 'എന്ത് ചെയ്യണമെന്ന് അറിയില്ല', 30 കോടി കിട്ടിയാലും കെഎസ്ആർടിസി ശമ്പള പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് എംഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.