കിള്ളിയാർ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ ഏകദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നഗര പരിധിയിലെ വഴയില മുതൽ കല്ലടിമുഖം വരെയുള്ള 13.5 കിലോമീറ്റർ ആണ് ഒരു ദിവസംകൊണ്ട് ശുചീകരിച്ചത്. പരിപാടികിള്ളിപ്പാലത്ത് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കിള്ളിയാർ ഒഴുകും ശക്തമായിഎന്ന സന്ദേശവുമായി പൊതുജന പങ്കാളിത്തത്തോടെയാണ് രാവിലെ എട്ട്മണി മുതൽ പരിപാടി സംഘടിപ്പിച്ചത്.നീരൊഴുക്കിന് തടസമായ മാലിന്യങ്ങൾ നീക്കി ശുചീകരിക്കുകയായിരുന്നു ലക്ഷ്യം.തൊഴിലുറപ്പ് പ്രവർത്തകർ, വിവിധ ക്ലബുകളിലെ അംഗങ്ങൾ തുടങ്ങി 25000 പേർ യജ്ഞത്തിൽ പങ്കാളികളായി.
വിവിധ കേന്ദ്രങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ,കെ മുരളീധരൻ എംഎൽഎ,ഡിജിപി ലോക്നാഥ് ബെഹ്റ, കവി മധുസൂദനൻ നായർ, മുരുകൻ കാട്ടാക്കടതുടങ്ങിയവർ പങ്കാളികളായി. ശുചീകരണത്തിന് ശേഷം ആറ്റിൽ മാലിന്യം നിക്ഷേപിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് മേയർ വി കെ പ്രശാന്ത് മുന്നറിയിപ്പ്നൽകി. കിള്ളിയാറിന്‍റെ ഉത്ഭവസ്ഥാനം മുതൽ വഴയില വരെ നെടുമങ്ങാട് നഗരസഭയും വിവിധ ഗ്രാമപഞ്ചായത്തുകളും ചേർന്ന് ആദ്യഘട്ട ശുചീകരണമാണ് പൂർത്തിയാക്കിയത്.