ETV Bharat / state

Kerala Price Hike |ഓണം വരുന്നുണ്ട്: വില കത്തിക്കയറുന്നു, സർക്കാർ ഇടപെടുന്നില്ല, അവശ്യ സാധനങ്ങൾ കിട്ടാനുമില്ല

author img

By

Published : Aug 5, 2023, 5:04 PM IST

സപ്ലൈകോ, ത്രിവേണി മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവാണ് സാധാരണക്കാരെ ആശങ്കയിലാക്കുന്നത്. ഓണം അടുക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ സാധനങ്ങൾ എത്തുമെന്നും സബ്‌സിഡി സാധനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ ഇടപെടുമെന്നുമാണ് പ്രതീക്ഷ.

Kerala Price Hike  Price Hike  Supplyco Kerala  Supplyco Price  Onam Market  Vegetable Price  വിലക്കയറ്റം  സപ്ലൈകോ  ഓണവിപണി  ഭക്ഷ്യമന്ത്രി
Kerala Price Hike
ഓണക്കാലത്ത് ആശങ്കയായി കുടുംബ ബജറ്റ്

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വിലക്കയറ്റം മലയാളിയുടെ കൈപൊള്ളിക്കുകയാണ്. ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ വില വർധനയില്‍ ആശങ്കയിലാണ് സാധാരണക്കാർ. പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമെല്ലാം വിപണിയില്‍ പൊള്ളുന്ന വിലയാണ്. ദിനംപ്രതി സാധനങ്ങള്‍ക്ക് വില ഉയരുന്നത് സാധാരണക്കാരെയാണ് ഏറ്റവുമധികം ആശങ്കയിലാക്കുന്നത്.

വിപണി പരിശോധിച്ചാല്‍ പലവ്യഞ്ജനങ്ങൾക്കാണ് റെക്കോഡ് വില. മുളകിന് ഹോള്‍സെയില്‍ വില കിലോയ്‌ക്ക് 260 രൂപയാണ്. ഈ സാഹചര്യത്തില്‍ റീടെയില്‍ വില 300 വരെയാകാനാണ് സാധ്യത. പയര്‍, പരിപ്പ് എന്നിവയ്ക്ക് 150 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്. കറുത്ത കടലയ്‌ക്ക് 80 രൂപയാണ് വിപണിയില്‍ വില.

സപ്ലൈ ഇല്ലാതെ സപ്ലൈകോ: വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയില്‍ സർക്കാർ ഇടപെടുന്ന അവസ്ഥ അവസാനിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സപ്ലൈക്കോ സ്റ്റോറുകൾ, ത്രിവേണി മാവേലി സ്റ്റോറുകൾ എന്നിവ വഴി സബ്‌സിഡി നിരക്കില്‍ അവശ്യസാധനങ്ങൾ വില്‍പന നടത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ അവശ്യ സാധനങ്ങൾ സപ്ലൈകോ സ്റ്റോറുകളില്‍ ലഭ്യമല്ല. 20 മുതൽ 30 രൂപ വരെ വില കുറച്ചാണ് സപ്ലൈകോ വഴി വില്‍പന നടത്തിയിരുന്നത്.

മുളക്, വന്‍ പയര്‍, കടല എന്നീ ഇനങ്ങള്‍ക്ക് നിലവില്‍ വിപണിയില്‍ ദൗര്‍ലഭ്യമുണ്ടെന്ന് മന്ത്രി ജിആർ അനില്‍ പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതലായി പൊതുവിപണിയെ ആശ്രയിക്കേണ്ടി വന്നേക്കാം. നിലവിലെ സാഹചര്യത്തില്‍ സപ്ലൈക്കോയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിന് സമാനമായി തന്നെ വില വര്‍ധനവ് പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

അവശ്യ സാധനങ്ങൾ കിട്ടാനില്ല: സാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെട്ടാല്‍ തന്നെ നിലവിലെ പ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെടാന്‍ സാധിക്കുമെന്നും കച്ചവടക്കാര്‍ പറയുന്നു. സപ്ലൈക്കോ വഴി വില്‍ക്കുന്ന 13 ഇനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നതാണ്. എന്നാല്‍, ഇവ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നില്ലെന്നതാണ് നിലവിലെ അവസ്ഥ.

നിലവില്‍ പച്ചരിക്ക് കിലോ 40 രൂപയാണ് വിപണിയില്‍ വില. ചെമ്പാവരി 56, ജയ അരി 42, സുരേഖ കിലോ 52, ഡൊപി അരി കിലോ 43 എന്നിങ്ങനെയാണ് അരി വിലകള്‍. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അരിവിലയില്‍ അഞ്ച് രൂപയുടെ വര്‍ധനവ് ഇതുവരെ ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കൂടുതൽ കച്ചവടം നടക്കുന്ന മട്ട അരിക്ക് കിലോ 56 രൂപയാണ് വില.

പച്ചക്കറി വിപണിയിലും സാഹചര്യം ഏറെക്കുറെ സമാനമാണ്. വിപണിയില്‍ തക്കാളി ഉള്‍പ്പടെയുള്ള പച്ചക്കറി ഇനങ്ങള്‍ക്ക് നൂറിന് മുകളിലാണ് വില. തക്കാളിക്ക് പുറമെ ഇഞ്ചി, പച്ചമുളക് എന്നിവയ്‌ക്കും റെക്കോഡ് വിലയാണുള്ളത്. ഓണം അടുക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ സാധനങ്ങൾ എത്തുമെന്നും സബ്‌സിഡി സാധനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ ഇടപെടുമെന്നുമാണ് പ്രതീക്ഷ.

Also Read : ജനം എന്തുചെയ്യണം സർക്കാരേ... എല്ലാവർക്കും ഓണക്കിറ്റുണ്ടാകില്ല, സപ്‌ളൈകോയില്‍ സബ്‌സിഡി സാധനം കിട്ടാനുമില്ല

ഓണക്കാലത്ത് ആശങ്കയായി കുടുംബ ബജറ്റ്

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വിലക്കയറ്റം മലയാളിയുടെ കൈപൊള്ളിക്കുകയാണ്. ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ വില വർധനയില്‍ ആശങ്കയിലാണ് സാധാരണക്കാർ. പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമെല്ലാം വിപണിയില്‍ പൊള്ളുന്ന വിലയാണ്. ദിനംപ്രതി സാധനങ്ങള്‍ക്ക് വില ഉയരുന്നത് സാധാരണക്കാരെയാണ് ഏറ്റവുമധികം ആശങ്കയിലാക്കുന്നത്.

വിപണി പരിശോധിച്ചാല്‍ പലവ്യഞ്ജനങ്ങൾക്കാണ് റെക്കോഡ് വില. മുളകിന് ഹോള്‍സെയില്‍ വില കിലോയ്‌ക്ക് 260 രൂപയാണ്. ഈ സാഹചര്യത്തില്‍ റീടെയില്‍ വില 300 വരെയാകാനാണ് സാധ്യത. പയര്‍, പരിപ്പ് എന്നിവയ്ക്ക് 150 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്. കറുത്ത കടലയ്‌ക്ക് 80 രൂപയാണ് വിപണിയില്‍ വില.

സപ്ലൈ ഇല്ലാതെ സപ്ലൈകോ: വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയില്‍ സർക്കാർ ഇടപെടുന്ന അവസ്ഥ അവസാനിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സപ്ലൈക്കോ സ്റ്റോറുകൾ, ത്രിവേണി മാവേലി സ്റ്റോറുകൾ എന്നിവ വഴി സബ്‌സിഡി നിരക്കില്‍ അവശ്യസാധനങ്ങൾ വില്‍പന നടത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ അവശ്യ സാധനങ്ങൾ സപ്ലൈകോ സ്റ്റോറുകളില്‍ ലഭ്യമല്ല. 20 മുതൽ 30 രൂപ വരെ വില കുറച്ചാണ് സപ്ലൈകോ വഴി വില്‍പന നടത്തിയിരുന്നത്.

മുളക്, വന്‍ പയര്‍, കടല എന്നീ ഇനങ്ങള്‍ക്ക് നിലവില്‍ വിപണിയില്‍ ദൗര്‍ലഭ്യമുണ്ടെന്ന് മന്ത്രി ജിആർ അനില്‍ പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതലായി പൊതുവിപണിയെ ആശ്രയിക്കേണ്ടി വന്നേക്കാം. നിലവിലെ സാഹചര്യത്തില്‍ സപ്ലൈക്കോയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിന് സമാനമായി തന്നെ വില വര്‍ധനവ് പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

അവശ്യ സാധനങ്ങൾ കിട്ടാനില്ല: സാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെട്ടാല്‍ തന്നെ നിലവിലെ പ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെടാന്‍ സാധിക്കുമെന്നും കച്ചവടക്കാര്‍ പറയുന്നു. സപ്ലൈക്കോ വഴി വില്‍ക്കുന്ന 13 ഇനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നതാണ്. എന്നാല്‍, ഇവ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നില്ലെന്നതാണ് നിലവിലെ അവസ്ഥ.

നിലവില്‍ പച്ചരിക്ക് കിലോ 40 രൂപയാണ് വിപണിയില്‍ വില. ചെമ്പാവരി 56, ജയ അരി 42, സുരേഖ കിലോ 52, ഡൊപി അരി കിലോ 43 എന്നിങ്ങനെയാണ് അരി വിലകള്‍. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അരിവിലയില്‍ അഞ്ച് രൂപയുടെ വര്‍ധനവ് ഇതുവരെ ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കൂടുതൽ കച്ചവടം നടക്കുന്ന മട്ട അരിക്ക് കിലോ 56 രൂപയാണ് വില.

പച്ചക്കറി വിപണിയിലും സാഹചര്യം ഏറെക്കുറെ സമാനമാണ്. വിപണിയില്‍ തക്കാളി ഉള്‍പ്പടെയുള്ള പച്ചക്കറി ഇനങ്ങള്‍ക്ക് നൂറിന് മുകളിലാണ് വില. തക്കാളിക്ക് പുറമെ ഇഞ്ചി, പച്ചമുളക് എന്നിവയ്‌ക്കും റെക്കോഡ് വിലയാണുള്ളത്. ഓണം അടുക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ സാധനങ്ങൾ എത്തുമെന്നും സബ്‌സിഡി സാധനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ ഇടപെടുമെന്നുമാണ് പ്രതീക്ഷ.

Also Read : ജനം എന്തുചെയ്യണം സർക്കാരേ... എല്ലാവർക്കും ഓണക്കിറ്റുണ്ടാകില്ല, സപ്‌ളൈകോയില്‍ സബ്‌സിഡി സാധനം കിട്ടാനുമില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.