ETV Bharat / state

ഇഡി ചോദ്യം ചെയ്യലിനിടെ കണ്ടല ബാങ്ക് മുന്‍ പ്രസിഡന്‍റ് ഭാസുരാംഗന് ദേഹാസ്വസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

author img

By ETV Bharat Kerala Team

Published : Nov 9, 2023, 7:18 AM IST

Updated : Nov 9, 2023, 8:28 AM IST

Kandala Bank Fraud Bhasurangan In Custody : കണ്ടല സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്‍റായ ഭാസുരാംഗനെ ഇഡി ഇന്നലെ കസ്‌റ്റഡിയിലെടുത്തിരുന്നു

Kandala Bank Scam Bhasurangan hospitalised  During ED Interrogation Bhasurangan hospitalised  Kandala Bank Scam  Kandala ed raid update  ED Raid in Kandala Bank  കണ്ടല ബാങ്ക്‌ നിക്ഷേപ തട്ടിപ്പ്  ഇഡി ചോദ്യം ചെയ്യനിലിടെ ഭാസുരാംഗന് ദേഹസ്വാസ്ഥ്യം  മുന്‍ പ്രസിഡന്‍റ് ഭാസുരാംഗന് ദേഹസ്വാസ്ഥ്യം  സുരാംഗനെ ഇഡി കസ്‌റ്റഡിയിൽ  ഇഡി പരിശോധന  കരുവന്നൂർ ബാങ്ക് തട്ടിപ്പ്  അനിൽകുമാറിന്‍റെ വസതിയിൽ ഇഡി പരിശോധന
Kandala Bank Scam Bhasurangan hospitalised in During ED Interrogation

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡിയുടെ ചോദ്യം ചെയ്യലിനിടെ കണ്ടല സർവീസ് സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന് ദേഹാസ്വസ്ഥ്യം. തുടർന്ന് ഉദ്യോഗസ്ഥർ ഭാസുരാംഗനെ കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർ വിദഗ്‌ധ ചികിത്സ നിർദേശിച്ചു (Kandala Bank Scam Bhasurangan hospitalized in During ED Interrogation).

തുടർന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റിയതയാണ് വിവരം. ഇന്നലെ ഭാസുരാംഗനെ ഇഡി കസ്‌റ്റഡിയിലെടുത്തിരുന്നു. ഭാസുരാംഗന്‍റെ പൂജപ്പുരയിലെ വീട്ടിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് കസ്‌റ്റഡിയിലെടുത്തത്. ഭാസുരാംഗനെ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതായാണ് വിവരം.

അതേസമയം കണ്ടല സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്‍റ്‌ അനിൽകുമാറിന്‍റെ വസതിയിലും ഇഡി പരിശോധന നടത്തിയിരുന്നു. മറ്റിടങ്ങളിലെ പരിശോധന ഇന്നലെ (ഒക്‌ടോബര്‍ 8) രാത്രി എട്ടുമണിയോടെ പൂർത്തിയായതായാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ രാവിലെ 6 മണിക്കാണ് പരിശോധന തുടങ്ങിയത്.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടിസ് (ED notice to MM Varghese) അയച്ചിരുന്നു. ഈ മാസം 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസിൽ പറയുന്നത്. കൊച്ചിയിലെ ഇഡി മേഖല ഓഫിസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസിലെ ആവശ്യം.

എന്നാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ (Karuvannur Bank scam) ഇഡി ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് എംഎം വര്‍ഗീസിന് നേരെയുള്ള നടപടി. പ്രസ്‌തുത കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്‍റ്‌ എംകെ കണ്ണൻ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്‌തതായിരുന്നു.

ALSO READ:കരുവന്നൂര്‍ തട്ടിപ്പ്; 50 പ്രതികളെ ഉള്‍പ്പെടുത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

ഇഡി കുറ്റപത്രം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ നവംബർ ഒന്നിനാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യ അറസ്‌റ്റ്‌ രേഖപ്പെടുത്തി 58-ാം ദിവസമായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത് (karuvannur Bank Scam First charge sheet Filed ED).

അതേസമയം പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയുന്നതിനാണ് 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ ഇഡി നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. വിശദമായ ഇഡിയുടെ ആദ്യഘട്ട കുറ്റപത്രത്തില്‍ ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കുന്ന വ്യക്തമായ തെളിവുകളും കണ്ടൈത്തലുകളുമുള്ളതായാണ് വിലയിരുത്തൽ.

ഇഡി ആദ്യം അറസ്‌റ്റ്‌ ചെയ്‌ത മുഖ്യപ്രതിയെന്ന് കരുതിയിരുന്ന പി സതീഷ്‌ കുമാർ കേസിലെ പതിനാലാം പ്രതിയായിരുന്നു. അതേസമയം ഒന്നാം പ്രതി റബ്ക്കോ ഏജന്‍റ്‌ ആയിരുന്ന എകെ ബിജോയ് ആണ്. കരുവന്നൂർ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ എകെ ബിജോയി ആണെന്നാണ് എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ബിജോയ്‌യെ ഒന്നാം പ്രതിയാക്കി ഇഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡിയുടെ ചോദ്യം ചെയ്യലിനിടെ കണ്ടല സർവീസ് സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന് ദേഹാസ്വസ്ഥ്യം. തുടർന്ന് ഉദ്യോഗസ്ഥർ ഭാസുരാംഗനെ കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർ വിദഗ്‌ധ ചികിത്സ നിർദേശിച്ചു (Kandala Bank Scam Bhasurangan hospitalized in During ED Interrogation).

തുടർന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റിയതയാണ് വിവരം. ഇന്നലെ ഭാസുരാംഗനെ ഇഡി കസ്‌റ്റഡിയിലെടുത്തിരുന്നു. ഭാസുരാംഗന്‍റെ പൂജപ്പുരയിലെ വീട്ടിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് കസ്‌റ്റഡിയിലെടുത്തത്. ഭാസുരാംഗനെ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതായാണ് വിവരം.

അതേസമയം കണ്ടല സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്‍റ്‌ അനിൽകുമാറിന്‍റെ വസതിയിലും ഇഡി പരിശോധന നടത്തിയിരുന്നു. മറ്റിടങ്ങളിലെ പരിശോധന ഇന്നലെ (ഒക്‌ടോബര്‍ 8) രാത്രി എട്ടുമണിയോടെ പൂർത്തിയായതായാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ രാവിലെ 6 മണിക്കാണ് പരിശോധന തുടങ്ങിയത്.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടിസ് (ED notice to MM Varghese) അയച്ചിരുന്നു. ഈ മാസം 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസിൽ പറയുന്നത്. കൊച്ചിയിലെ ഇഡി മേഖല ഓഫിസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസിലെ ആവശ്യം.

എന്നാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ (Karuvannur Bank scam) ഇഡി ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് എംഎം വര്‍ഗീസിന് നേരെയുള്ള നടപടി. പ്രസ്‌തുത കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്‍റ്‌ എംകെ കണ്ണൻ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്‌തതായിരുന്നു.

ALSO READ:കരുവന്നൂര്‍ തട്ടിപ്പ്; 50 പ്രതികളെ ഉള്‍പ്പെടുത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

ഇഡി കുറ്റപത്രം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ നവംബർ ഒന്നിനാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യ അറസ്‌റ്റ്‌ രേഖപ്പെടുത്തി 58-ാം ദിവസമായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത് (karuvannur Bank Scam First charge sheet Filed ED).

അതേസമയം പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയുന്നതിനാണ് 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ ഇഡി നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. വിശദമായ ഇഡിയുടെ ആദ്യഘട്ട കുറ്റപത്രത്തില്‍ ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കുന്ന വ്യക്തമായ തെളിവുകളും കണ്ടൈത്തലുകളുമുള്ളതായാണ് വിലയിരുത്തൽ.

ഇഡി ആദ്യം അറസ്‌റ്റ്‌ ചെയ്‌ത മുഖ്യപ്രതിയെന്ന് കരുതിയിരുന്ന പി സതീഷ്‌ കുമാർ കേസിലെ പതിനാലാം പ്രതിയായിരുന്നു. അതേസമയം ഒന്നാം പ്രതി റബ്ക്കോ ഏജന്‍റ്‌ ആയിരുന്ന എകെ ബിജോയ് ആണ്. കരുവന്നൂർ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ എകെ ബിജോയി ആണെന്നാണ് എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ബിജോയ്‌യെ ഒന്നാം പ്രതിയാക്കി ഇഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Last Updated : Nov 9, 2023, 8:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.