ETV Bharat / state

നികുതി ബഹിഷ്‌കരണവുമായി മുന്നോട്ട്; കെപിസിസി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കെ സുധാകരൻ

author img

By

Published : Feb 11, 2023, 5:08 PM IST

നികുതി ബഹിഷ്‌കരിക്കാൻ സാങ്കേതികമായി കഴിയാത്ത സാഹചര്യമുണ്ടെങ്കിലും ബഹിഷ്‌കരിക്കാൻ കഴിയുന്നത് ബഹിഷ്‌കരിക്കുമെന്നും കെ സുധാകരൻ

K Sudhakaran  നികുതി ബഹിഷ്‌കരണം  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  കെപിസിസി യോഗം  വി ഡി സതീശൻ  K SUDHAKARAN ON TAX EXCLUSION  TAX EXCLUSION  Kerala Budget  കെ സുധാരകൻ  കെപിസിസി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കെ സുധാരകൻ  പിണറായി
നികുതി ബഹിഷ്‌കരണവുമായി മുന്നോട്ടെന്ന് കെ സുധാകരൻ
നികുതി ബഹിഷ്‌കരണവുമായി മുന്നോട്ടെന്ന് കെ സുധാകരൻ

തിരുവനന്തപുരം: നികുതി ബഹിഷ്‌കരണം നാളെ ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. നികുതി ബഹിഷ്‌കരണം എന്ന വാക്ക് ഉപയോഗിക്കാൻ കാരണം പിണറായിയുടെ പഴയ ആഹ്വാനമാണെന്നും അത് പ്രായോഗികമാണോ എന്ന് ഞായറാഴ്‌ച നടക്കുന്ന യോഗത്തിൽ പരിശോധിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

പ്രായോഗികമായ മേഖലകളിൽ നികുതി ബഹിഷ്‌കരണം ഉണ്ടാകും. സാങ്കേതികമായി ഇത് സാധ്യമല്ലെന്ന വി ഡി സതീശന്‍റെ പ്രസ്‌താവന ശരിയാണ്. ഡീസലിന്‍റെ നികുതി ബഹിഷ്‌കരിച്ചാൽ ഡീസൽ കിട്ടില്ല. അതിനാൽ ഇക്കാര്യങ്ങൾ നാളത്തെ കെപിസിസി യോഗത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തീരുമാനിക്കാനാണ് നാളത്തെ യോഗം. നാളെ രാവിലെ കെപിസിസിയുടെ ഗൃഹസന്ദർശനം ഉദ്ഘാടനം ചെയ്യും. ഈ മാസം 20 ന് ഗൃഹസന്ദർശനം ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തും. നികുതി വർധനവിനെ ഏതൊക്കെ രീതിയിൽ പ്രതിരോധിക്കാമോ അങ്ങനെയൊക്കെ പ്രതിരോധിക്കും. തീപാറുന്ന സമരം തന്നെ സംഘടിപ്പിക്കും.

അഭിപ്രായ വ്യത്യാസമില്ല: കോൺഗ്രസിന്‍റെ കഴിവിന്‍റെ പരമാവധി സമരം ചെയ്യും. ഇന്നും മുഖ്യമന്ത്രിയെ പ്രവർത്തകർ തടഞ്ഞു. പിണറായിക്ക് ആകുമെങ്കിൽ നമുക്ക് എന്ത് കൊണ്ട് പറ്റില്ല? പ്രായോഗികം ആയിട്ടുള്ള മേഖലകളിൽ നികുതി ബഹിഷ്‌കരണം ഉണ്ടാകും.

വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസമില്ല. സംഘടനയ്ക്കുള്ളിൽ ആശയവിനിമയം നടക്കുന്നില്ല എന്ന് പറയുന്നത് അനാവശ്യമാണ്. പ്രതിപക്ഷ നേതാവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

ശക്‌തമായ സമരം: 4000 കോടി രൂപ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ് നികുതി വർധനയിലൂടെ പിണറായി സർക്കാർ ചെയ്‌തത്. ജനങ്ങൾ എവിടെ പോകുമെന്നാണ് ചോദ്യം. ആഢംബരത്തിനും പാഴ്‌ചെലവിനുമാണ് ഈ വർധന. ഇതിനെതിരെ കോൺഗ്രസ്‌ ശക്തമായ സമരം നടത്തും. ജനങ്ങൾ അണിചേർന്നാൽ സമരം വിജയിക്കും.

കോൺഗ്രസിന്‍റെ സമരത്തിലാകെ ജനങ്ങൾ അണിചേർന്നിട്ടുണ്ട്. ഈ ജനകീയ പ്രശ്‌നത്തിൽ കോൺഗ്രസ്‌ ജനങ്ങളോടൊപ്പമുണ്ടാകും. ഏത് മേഖലയിലൊക്കെ പ്രതിരോധിക്കാൻ സാധിക്കുമോ അവിടെയൊക്കെ പ്രതിരോധം നടത്തും. ഇങ്ങനെ ഒരു സമരമുഖം അടുത്ത കാലത്തൊന്നും കോൺഗ്രസ്‌ തുറന്നിട്ടില്ലെന്നും കെ സുധാകരൻ വ്യക്‌തമാക്കി.

സാങ്കേതിക ബുദ്ധിമുട്ടുകൾ: സാങ്കേതികമായി നികുതി ബഹിഷ്‌കരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ബഹിഷ്‌കരിക്കാൻ കഴിയുന്നത് ബഹിഷ്‌കരിക്കും. ഇത് പാർട്ടി തലത്തിൽ ചർച്ച ചെയ്യും. ഞായറാഴ്‌ച നടക്കുന്ന യോഗത്തിൽ നികുതി ബഹിഷ്‌കരണം മുന്നോട്ട് വയ്ക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

തർക്കം മാധ്യമ സൃഷ്‌ടി: എല്ലാ ജില്ലയിലെയും കെപിസിസിയിൽ തർക്കമുണ്ടെന്നത് മാധ്യമ സൃഷ്‌ടിയാണ്. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് തർക്കമുള്ളത്. ഇത് നാളത്തെ യോഗത്തിൽ പരിശോധിച്ച് പരിഹരിക്കും. കൊല്ലത്ത് ഡിസിസി ഓഫിസിന്‍റെ കതക് ചവിട്ടി തുറക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണ്. ഇതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ ഇത് സംബന്ധിച്ച ചർച്ചകളും അവസാനിച്ചു. നിലവിൽ പുനഃസംഘടന തന്നെയാണ് ഒരു വേലിക്കെട്ടായി നിൽക്കുന്നത്. തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ഭാവി ആലോചനകൾ എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

നികുതി ബഹിഷ്‌കരണവുമായി മുന്നോട്ടെന്ന് കെ സുധാകരൻ

തിരുവനന്തപുരം: നികുതി ബഹിഷ്‌കരണം നാളെ ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. നികുതി ബഹിഷ്‌കരണം എന്ന വാക്ക് ഉപയോഗിക്കാൻ കാരണം പിണറായിയുടെ പഴയ ആഹ്വാനമാണെന്നും അത് പ്രായോഗികമാണോ എന്ന് ഞായറാഴ്‌ച നടക്കുന്ന യോഗത്തിൽ പരിശോധിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

പ്രായോഗികമായ മേഖലകളിൽ നികുതി ബഹിഷ്‌കരണം ഉണ്ടാകും. സാങ്കേതികമായി ഇത് സാധ്യമല്ലെന്ന വി ഡി സതീശന്‍റെ പ്രസ്‌താവന ശരിയാണ്. ഡീസലിന്‍റെ നികുതി ബഹിഷ്‌കരിച്ചാൽ ഡീസൽ കിട്ടില്ല. അതിനാൽ ഇക്കാര്യങ്ങൾ നാളത്തെ കെപിസിസി യോഗത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തീരുമാനിക്കാനാണ് നാളത്തെ യോഗം. നാളെ രാവിലെ കെപിസിസിയുടെ ഗൃഹസന്ദർശനം ഉദ്ഘാടനം ചെയ്യും. ഈ മാസം 20 ന് ഗൃഹസന്ദർശനം ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തും. നികുതി വർധനവിനെ ഏതൊക്കെ രീതിയിൽ പ്രതിരോധിക്കാമോ അങ്ങനെയൊക്കെ പ്രതിരോധിക്കും. തീപാറുന്ന സമരം തന്നെ സംഘടിപ്പിക്കും.

അഭിപ്രായ വ്യത്യാസമില്ല: കോൺഗ്രസിന്‍റെ കഴിവിന്‍റെ പരമാവധി സമരം ചെയ്യും. ഇന്നും മുഖ്യമന്ത്രിയെ പ്രവർത്തകർ തടഞ്ഞു. പിണറായിക്ക് ആകുമെങ്കിൽ നമുക്ക് എന്ത് കൊണ്ട് പറ്റില്ല? പ്രായോഗികം ആയിട്ടുള്ള മേഖലകളിൽ നികുതി ബഹിഷ്‌കരണം ഉണ്ടാകും.

വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസമില്ല. സംഘടനയ്ക്കുള്ളിൽ ആശയവിനിമയം നടക്കുന്നില്ല എന്ന് പറയുന്നത് അനാവശ്യമാണ്. പ്രതിപക്ഷ നേതാവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

ശക്‌തമായ സമരം: 4000 കോടി രൂപ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ് നികുതി വർധനയിലൂടെ പിണറായി സർക്കാർ ചെയ്‌തത്. ജനങ്ങൾ എവിടെ പോകുമെന്നാണ് ചോദ്യം. ആഢംബരത്തിനും പാഴ്‌ചെലവിനുമാണ് ഈ വർധന. ഇതിനെതിരെ കോൺഗ്രസ്‌ ശക്തമായ സമരം നടത്തും. ജനങ്ങൾ അണിചേർന്നാൽ സമരം വിജയിക്കും.

കോൺഗ്രസിന്‍റെ സമരത്തിലാകെ ജനങ്ങൾ അണിചേർന്നിട്ടുണ്ട്. ഈ ജനകീയ പ്രശ്‌നത്തിൽ കോൺഗ്രസ്‌ ജനങ്ങളോടൊപ്പമുണ്ടാകും. ഏത് മേഖലയിലൊക്കെ പ്രതിരോധിക്കാൻ സാധിക്കുമോ അവിടെയൊക്കെ പ്രതിരോധം നടത്തും. ഇങ്ങനെ ഒരു സമരമുഖം അടുത്ത കാലത്തൊന്നും കോൺഗ്രസ്‌ തുറന്നിട്ടില്ലെന്നും കെ സുധാകരൻ വ്യക്‌തമാക്കി.

സാങ്കേതിക ബുദ്ധിമുട്ടുകൾ: സാങ്കേതികമായി നികുതി ബഹിഷ്‌കരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ബഹിഷ്‌കരിക്കാൻ കഴിയുന്നത് ബഹിഷ്‌കരിക്കും. ഇത് പാർട്ടി തലത്തിൽ ചർച്ച ചെയ്യും. ഞായറാഴ്‌ച നടക്കുന്ന യോഗത്തിൽ നികുതി ബഹിഷ്‌കരണം മുന്നോട്ട് വയ്ക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

തർക്കം മാധ്യമ സൃഷ്‌ടി: എല്ലാ ജില്ലയിലെയും കെപിസിസിയിൽ തർക്കമുണ്ടെന്നത് മാധ്യമ സൃഷ്‌ടിയാണ്. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് തർക്കമുള്ളത്. ഇത് നാളത്തെ യോഗത്തിൽ പരിശോധിച്ച് പരിഹരിക്കും. കൊല്ലത്ത് ഡിസിസി ഓഫിസിന്‍റെ കതക് ചവിട്ടി തുറക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണ്. ഇതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ ഇത് സംബന്ധിച്ച ചർച്ചകളും അവസാനിച്ചു. നിലവിൽ പുനഃസംഘടന തന്നെയാണ് ഒരു വേലിക്കെട്ടായി നിൽക്കുന്നത്. തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ഭാവി ആലോചനകൾ എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.