ETV Bharat / state

സാധ്യതകളും എതിർവാദങ്ങളും ചർച്ചചെയ്‌ത് സിൽവർ ലൈൻ സംവാദം ; വിട്ടുനിന്ന് കെ റെയില്‍ - സര്‍ക്കാര്‍ പ്രതിനിധികൾ

author img

By

Published : May 4, 2022, 4:48 PM IST

സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ കുഞ്ചെറിയ പി ഐസക്കും ചേംബർ ഓഫ് കൊമേഴ്‌സ് തിരുവനന്തപുരം പ്രസിഡന്‍റ് എസ് എൻ രഘുചന്ദ്രൻ നായരും സംവാദത്തില്‍ സില്‍വര്‍ലൈനിനെ അനുകൂലിച്ച് പങ്കെടുത്തു

statements of participants in k rail debate  k rail issues  political scenario of kerala on the basis of k rail issue  k rail and environmental problems  എതിർവാദങ്ങളും സാധ്യതകളും ചർച്ചചെയ്‌ത് സിൽവർ ലൈൻ സംവാദം; പങ്കെടുക്കാതെ കെ റെയിലിന്‍റെയും സർക്കാരിന്‍റെയും പ്രതിനിധികൾ
എതിർവാദങ്ങളും സാധ്യതകളും ചർച്ചചെയ്‌ത് സിൽവർ ലൈൻ സംവാദം

തിരുവനന്തപുരം : എതിർവാദങ്ങളും സാധ്യതകളും ചർച്ചചെയ്‌ത് സിൽവർ ലൈൻ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ബദൽ സംവാദം. അനുകൂലിച്ച് രണ്ട് പാനലിസ്റ്റുകൾ മാത്രം പങ്കെടുത്ത സംവാദത്തിൽ കെ റെയിലിന്‍റേയോ സർക്കാരിന്‍റേയോ പ്രതിനിധികൾ പങ്കെടുത്തില്ല. സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ കുഞ്ചെറിയ പി ഐസക്കും ചേംബർ ഓഫ് കൊമേഴ്‌സ് തിരുവനന്തപുരം പ്രസിഡന്‍റ് എസ് എൻ രഘുചന്ദ്രൻ നായരുമാണ് പദ്ധതിയെ അനുകൂലിച്ച് പങ്കെടുത്തത്.

അപാകതകൾ നിറഞ്ഞ സിൽവർലൈൻ ഡിപിആർ റദ്ദാക്കണമെന്ന് സിസ്ട്ര മുൻ ഡെപ്യൂട്ടി പ്രൊജക്‌ട് ഡയറക്‌ടർ അലോക് വർമ ആവശ്യപ്പെട്ടു. അലൈൻമെന്‍റിന്‍റെ 93 ശതമാനവും ഉറപ്പില്ലാത്ത ഭൂമിയിലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 50 ദിവസം കൊണ്ടാണ് അന്തിമ സാധ്യതാപഠന റിപ്പോർട്ട് തയ്യാറാക്കിയത്. സിൽവർ ലൈൻ പദ്ധതിക്ക് സ്റ്റാൻഡേർഡ് ഗേജ് തെരഞ്ഞെടുത്തതും സ്റ്റോപ്പുകൾ പലതും നഗരത്തിന് പുറത്തായതും വലിയ അപാകതയായി അലോക് വർമ ചൂണ്ടിക്കാട്ടുന്നു.

കേരളത്തെ റെയിൽവേ അവഗണിക്കുന്നത് സത്യമാണെങ്കിലും പാത ഇരട്ടിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്ന് പ്രൊഫ. ആർ വി ജി മേനോൻ ചൂണ്ടിക്കാട്ടി. സമാന്തര നിർദേശങ്ങള്‍ പഠിച്ച് താരതമ്യം ചെയ്യാൻ സർക്കാർ തയ്യാറാകണം. നിലവിലുള്ള റെയിൽവേ സംവിധാനം മെച്ചപ്പെടുത്തിയാൽ അത് സിൽവർലൈൻ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയാണ് നിലവിലെ ഡിപിആർ പങ്കുവയ്ക്കുന്നതെന്നും ആർ വി ജി മേനോൻ ആരോപിച്ചു.

പദ്ധതി സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ പഠിക്കാൻ സർക്കാർ തലത്തിൽ സാങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാണ് സിൽവർ ലൈനിനെ അനുകൂലിക്കുന്ന ഡോ. കുഞ്ചെറിയ പി ഐസക് നിർദേശിക്കുന്നത്. അടുക്കളയിൽ കയറി കല്ലിടാതെയും സാമൂഹ്യ ആഘാത പഠനം നടത്താം. നിലവിലുള്ളത് ഡിപിആർ ആണെന്ന് താൻ കരുതുന്നില്ല. ഇത് സാധ്യതാപഠന റിപ്പോർട്ടാണ്.

ഡിപിആറിൽ കൃത്യമായ ഡിസൈനും ചിത്രങ്ങളും എസ്റ്റിമേറ്റും ഉണ്ടാവും. സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആശങ്ക ന്യായമാണ്. എംബാംഗ്‌മെന്‍റ് പ്രളയസാധ്യത ഉണ്ടാക്കുമെന്നും ദോഷങ്ങൾ തീർത്ത് പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അത്യന്തം വിനാശകരമായ പദ്ധതിയെ പൂർണമായി എതിർക്കുകയാണെന്ന് ജോസഫ് സി മാത്യുവും ശ്രീധർ രാധാകൃഷ്‌ണനും ചൂണ്ടിക്കാട്ടി.

എതിർക്കുന്നവർക്ക് രാഷ്ട്രീയം ഉണ്ടെന്നുപറയുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മാത്രം വോട്ട് ചെയ്യുന്ന ആളാണ് താനെന്നും ജോസഫ് സി മാത്യു പറഞ്ഞു. പദ്ധതിക്ക് പിന്നിൽ ഭൂമാഫിയയാണെന്ന് ശ്രീധർ രാധാകൃഷ്‌ണൻ ആരോപിച്ചു. സിൽവർ ലൈൻ സ്റ്റോപ്പുകൾക്കും പാളങ്ങൾക്കും സമീപത്ത് വൻകിട മുതലാളിമാർ അഞ്ഞൂറും ആയിരവും ഏക്കറുകൾ വാങ്ങിക്കൂട്ടിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പദ്ധതിയെ അനുകൂലിക്കുന്ന ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് എസ് എൻ രഘുചന്ദ്രൻ നായർ ഈ വാദം തള്ളി. വികസന പദ്ധതികളുടെ സമീപത്ത് പണമുള്ളവർ വസ്‌തു വാങ്ങുന്നത് സ്വാഭാവികമാണെന്നും ഭൂമാഫിയ എന്ന പേരിൽ വികസനം മുടക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എതിർക്കുന്നവർ വികസനവിരുദ്ധരാണെന്ന് വരുത്തിത്തീർക്കുന്നത് ശരിയല്ലെന്നും വികസനം രാഷ്ട്രീയ ആയുധമല്ലെന്നും ശ്രീധർ രാധാകൃഷ്‌ണൻ പറഞ്ഞു.

മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്‌ണനായിരുന്നു മോഡറേറ്റർ. സംവാദത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുമെന്നും സർക്കാരിന് നിർദേശങ്ങളായി സമർപ്പിക്കുമെന്നും ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷാജർഖാൻ പറഞ്ഞു.

തിരുവനന്തപുരം : എതിർവാദങ്ങളും സാധ്യതകളും ചർച്ചചെയ്‌ത് സിൽവർ ലൈൻ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ബദൽ സംവാദം. അനുകൂലിച്ച് രണ്ട് പാനലിസ്റ്റുകൾ മാത്രം പങ്കെടുത്ത സംവാദത്തിൽ കെ റെയിലിന്‍റേയോ സർക്കാരിന്‍റേയോ പ്രതിനിധികൾ പങ്കെടുത്തില്ല. സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ കുഞ്ചെറിയ പി ഐസക്കും ചേംബർ ഓഫ് കൊമേഴ്‌സ് തിരുവനന്തപുരം പ്രസിഡന്‍റ് എസ് എൻ രഘുചന്ദ്രൻ നായരുമാണ് പദ്ധതിയെ അനുകൂലിച്ച് പങ്കെടുത്തത്.

അപാകതകൾ നിറഞ്ഞ സിൽവർലൈൻ ഡിപിആർ റദ്ദാക്കണമെന്ന് സിസ്ട്ര മുൻ ഡെപ്യൂട്ടി പ്രൊജക്‌ട് ഡയറക്‌ടർ അലോക് വർമ ആവശ്യപ്പെട്ടു. അലൈൻമെന്‍റിന്‍റെ 93 ശതമാനവും ഉറപ്പില്ലാത്ത ഭൂമിയിലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 50 ദിവസം കൊണ്ടാണ് അന്തിമ സാധ്യതാപഠന റിപ്പോർട്ട് തയ്യാറാക്കിയത്. സിൽവർ ലൈൻ പദ്ധതിക്ക് സ്റ്റാൻഡേർഡ് ഗേജ് തെരഞ്ഞെടുത്തതും സ്റ്റോപ്പുകൾ പലതും നഗരത്തിന് പുറത്തായതും വലിയ അപാകതയായി അലോക് വർമ ചൂണ്ടിക്കാട്ടുന്നു.

കേരളത്തെ റെയിൽവേ അവഗണിക്കുന്നത് സത്യമാണെങ്കിലും പാത ഇരട്ടിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്ന് പ്രൊഫ. ആർ വി ജി മേനോൻ ചൂണ്ടിക്കാട്ടി. സമാന്തര നിർദേശങ്ങള്‍ പഠിച്ച് താരതമ്യം ചെയ്യാൻ സർക്കാർ തയ്യാറാകണം. നിലവിലുള്ള റെയിൽവേ സംവിധാനം മെച്ചപ്പെടുത്തിയാൽ അത് സിൽവർലൈൻ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയാണ് നിലവിലെ ഡിപിആർ പങ്കുവയ്ക്കുന്നതെന്നും ആർ വി ജി മേനോൻ ആരോപിച്ചു.

പദ്ധതി സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ പഠിക്കാൻ സർക്കാർ തലത്തിൽ സാങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാണ് സിൽവർ ലൈനിനെ അനുകൂലിക്കുന്ന ഡോ. കുഞ്ചെറിയ പി ഐസക് നിർദേശിക്കുന്നത്. അടുക്കളയിൽ കയറി കല്ലിടാതെയും സാമൂഹ്യ ആഘാത പഠനം നടത്താം. നിലവിലുള്ളത് ഡിപിആർ ആണെന്ന് താൻ കരുതുന്നില്ല. ഇത് സാധ്യതാപഠന റിപ്പോർട്ടാണ്.

ഡിപിആറിൽ കൃത്യമായ ഡിസൈനും ചിത്രങ്ങളും എസ്റ്റിമേറ്റും ഉണ്ടാവും. സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആശങ്ക ന്യായമാണ്. എംബാംഗ്‌മെന്‍റ് പ്രളയസാധ്യത ഉണ്ടാക്കുമെന്നും ദോഷങ്ങൾ തീർത്ത് പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അത്യന്തം വിനാശകരമായ പദ്ധതിയെ പൂർണമായി എതിർക്കുകയാണെന്ന് ജോസഫ് സി മാത്യുവും ശ്രീധർ രാധാകൃഷ്‌ണനും ചൂണ്ടിക്കാട്ടി.

എതിർക്കുന്നവർക്ക് രാഷ്ട്രീയം ഉണ്ടെന്നുപറയുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മാത്രം വോട്ട് ചെയ്യുന്ന ആളാണ് താനെന്നും ജോസഫ് സി മാത്യു പറഞ്ഞു. പദ്ധതിക്ക് പിന്നിൽ ഭൂമാഫിയയാണെന്ന് ശ്രീധർ രാധാകൃഷ്‌ണൻ ആരോപിച്ചു. സിൽവർ ലൈൻ സ്റ്റോപ്പുകൾക്കും പാളങ്ങൾക്കും സമീപത്ത് വൻകിട മുതലാളിമാർ അഞ്ഞൂറും ആയിരവും ഏക്കറുകൾ വാങ്ങിക്കൂട്ടിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പദ്ധതിയെ അനുകൂലിക്കുന്ന ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് എസ് എൻ രഘുചന്ദ്രൻ നായർ ഈ വാദം തള്ളി. വികസന പദ്ധതികളുടെ സമീപത്ത് പണമുള്ളവർ വസ്‌തു വാങ്ങുന്നത് സ്വാഭാവികമാണെന്നും ഭൂമാഫിയ എന്ന പേരിൽ വികസനം മുടക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എതിർക്കുന്നവർ വികസനവിരുദ്ധരാണെന്ന് വരുത്തിത്തീർക്കുന്നത് ശരിയല്ലെന്നും വികസനം രാഷ്ട്രീയ ആയുധമല്ലെന്നും ശ്രീധർ രാധാകൃഷ്‌ണൻ പറഞ്ഞു.

മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്‌ണനായിരുന്നു മോഡറേറ്റർ. സംവാദത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുമെന്നും സർക്കാരിന് നിർദേശങ്ങളായി സമർപ്പിക്കുമെന്നും ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷാജർഖാൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.