ETV Bharat / state

ഗുണ്ടാ മാഫിയ ബന്ധം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: ഡിജിപി അനില്‍ കാന്ത്

author img

By

Published : Feb 21, 2023, 7:57 PM IST

ഗുണ്ടാ മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം. റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കണമെന്ന് ഡിജിപി അനില്‍ കാന്ത്. കഴിഞ്ഞ ആറ് മാസത്തെ കേരള പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു. ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കും.

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി  DGP called a meeting of the police officers  police officers  ഗുണ്ട  ഗുണ്ട മാഫിയ ബന്ധം  പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം  ഡിജിപി അനില്‍ കാന്ത്  പൊലീസ് ഉദ്യോഗസ്ഥര്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
പൊലീസ് ആസ്ഥാനത്ത് നടന്ന യോഗം

തിരുവനന്തപുരം: ഗുണ്ടാ മാഫിയ - പൊലീസ് ബന്ധത്തിൽ കർശന നടപടിക്ക് നിർദേശം നൽകി പൊലീസ് മേധാവി അനിൽ കാന്ത്. ഇത്തരം ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമത്തിന്‍റെ പഴുതുകളിലൂടെ രക്ഷപ്പെടാന്‍ അവസരം ലഭിക്കാത്ത വിധം നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഡിജിപി അനിൽ കാന്ത് നിർദേശിച്ചു. ഗുണ്ടാ ബന്ധത്തിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കാനും ഇതിനായി കൃത്യമായ നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു.

ഇത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ ഇടവേളകളില്‍ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്കും ഡി.ഐ.ജിമാർക്കും നിർദേശം നൽകി. ഇതിനൊപ്പം മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ഉദ്യോഗസ്ഥരെ ആദരിക്കണമെന്നും യോഗത്തിൽ ഡിജിപി പറഞ്ഞു. കാപ്പ നിയമ പ്രകാരമുളള നടപടി ക്രമങ്ങളില്‍ വിവിധ ജില്ലകളില്‍ നല്ല പുരോഗതി കൈവരിച്ചതായും യോഗം വിലയിരുത്തി. കൂടാതെ ലഹരി വസ്‌തുക്കള്‍ പിടികൂടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ ആറ് മാസത്തിനുളളില്‍ ലഹരി പദാര്‍ഥങ്ങള്‍ കണ്ടുകെട്ടുന്നത് സംബന്ധിച്ച കേസുകളില്‍ വിവിധ ജില്ലകളില്‍ വലിയ പുരോഗതി ഉണ്ടായെന്നും യോഗം വിലയിരുത്തി. ലഹരി മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചതില്‍ എറണാകുളം റൂറല്‍, മലപ്പുറം, കാസര്‍കോട് ജില്ല പൊലീസ് മേധാവിമാരെ യോഗത്തില്‍ അഭിനന്ദിച്ചു. മയക്കുമരുന്ന് ഉപയോഗിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തുന്നതിന് സംസ്ഥാനമൊട്ടാകെയുള്ള ബസ് സ്റ്റാന്‍റുകളില്‍ പ്രത്യേക മിന്നല്‍ പരിശോധന നടത്തും. നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാനും യോഗം തീരുമാനിച്ചു.

പൊതുജനങ്ങളോടുളള പൊലീസിന്‍റെ സമീപനം പൊതുവെ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഇപ്പോഴും ഉയരുന്നതായി യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. ഈ പ്രവണത അനുവദിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ല സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ല പൊലീസ് മേധാവിമാര്‍ നേതൃത്വം നൽകണമെന്ന് ഡിജിപി നിര്‍ദേശിച്ചു.

ആഴ്‌ച തോറും ജില്ല പൊലീസ് മേധാവിമാര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ കൃത്യമായി ചര്‍ച്ച നടത്തണമെന്നും ഡിജിപി പറഞ്ഞു. വ്യാപാരികളുടെ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ മുന്‍കൈ എടുക്കണം. വ്യാപാര സ്ഥാപനങ്ങളിലെ കാമറകളില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ ലഭിക്കത്തക്ക വിധം ക്രമീകരിക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെടണം.

എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ (ERSS)) അടിയന്തര സഹായ നമ്പരായ 112ല്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ സഹായം നൽകണം. ഇത്തരത്തില്‍ സഹായം ലഭ്യമാക്കാന്‍ നിലവില്‍ എടുക്കുന്ന സമയം കുറയ്‌ക്കുന്നതിന് ജില്ല പൊലീസ് മേധാവിമാര്‍ ഉടൻ നടപടി സ്വീകരിക്കണം. വർധിച്ച് വരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് എതിരെയുളള പൊലീസ് നടപടികള്‍ ശക്തമാക്കുന്നതിനായി പ്രത്യേക പദ്ധതി രേഖ തയ്യാറാക്കും. ഇതിനായി തെലങ്കാനയില്‍ നടപ്പിലാക്കിയ സംവിധാനം ഇവിടെയും നടപ്പാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും.

ബഡ്‌സ് (Banning of Unregulated Deposit Scheme) ആക്‌ട് പ്രകാരം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഉടനടി നടപടി സ്വീകരിച്ച് സര്‍ക്കാര്‍ നിയമിച്ച കോംപീറ്റന്‍റ് അതോറിറ്റിയെ വിവരം അറിയിക്കും. ഇതുമൂലം സാമ്പത്തിക തട്ടിപ്പില്‍ അകപ്പെടുന്നവര്‍ക്ക് കോംപീറ്റന്‍റ് അതോറിറ്റി മുഖേന നഷ്‌ടം നികത്താന്‍ വലിയൊരു അളവില്‍ സാധിക്കും. ഏറെ നാളായി നടപ്പിലാക്കാത്ത വാറന്‍റുകള്‍ (Long Pending Warrants) എത്രയും വേഗം നടപ്പാക്കും.

പ്രധാനപ്പെട്ട കേസുകളുടെ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടികള്‍ ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുളള സമിതികള്‍ കൃത്യമായി നിരീക്ഷിക്കാനും അതുവഴി ശിക്ഷാനിരക്ക് (Conviction Rate) ഉയരുന്നുവെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു. റോഡ് അപകടങ്ങള്‍ കുറയ്ക്കാനായി മുഖ്യമന്ത്രിയുടെ ട്രാഫിക് അവലോകന യോഗത്തില്‍ നല്‍കിയ നിര്‍ദേശങ്ങളുടെ നടത്തിപ്പിന്‍റെ പുരോഗതി വിലയിരുത്തുകയും അവ ഫലപ്രദമായി നടപ്പാക്കുകയും വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.

മുഴുവന്‍ ജില്ലകളിലും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി അവയ്ക്ക് സമീപം ഹൈവേ പട്രോളിങ് ശക്തമാക്കണം. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. നടപ്പാതകള്‍ കയ്യേറി വാഹനം പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയും. പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഉന്നത തലത്തില്‍ കൃത്യമായി വിലയിരുത്താൻ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏത് സമയത്തും മിന്നല്‍ സന്ദര്‍ശനം നടത്തും.

സംസ്ഥാനത്തെ കഴിഞ്ഞ ആറ് മാസത്തെ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത് കൊണ്ടായിരുന്നു യോഗം. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ വിനോദ് കുമാര്‍, എം.ആര്‍ അജിത് കുമാര്‍, തുമ്മല വിക്രം, ഗോപേഷ് അഗര്‍വാള്‍, എച്ച്.വെങ്കിടേഷ് എന്നിവരും സോൺ ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും ജില്ല പൊലീസ് മേധാവിമാരും പങ്കെടുത്തു.

തിരുവനന്തപുരം: ഗുണ്ടാ മാഫിയ - പൊലീസ് ബന്ധത്തിൽ കർശന നടപടിക്ക് നിർദേശം നൽകി പൊലീസ് മേധാവി അനിൽ കാന്ത്. ഇത്തരം ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമത്തിന്‍റെ പഴുതുകളിലൂടെ രക്ഷപ്പെടാന്‍ അവസരം ലഭിക്കാത്ത വിധം നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഡിജിപി അനിൽ കാന്ത് നിർദേശിച്ചു. ഗുണ്ടാ ബന്ധത്തിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കാനും ഇതിനായി കൃത്യമായ നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു.

ഇത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ ഇടവേളകളില്‍ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്കും ഡി.ഐ.ജിമാർക്കും നിർദേശം നൽകി. ഇതിനൊപ്പം മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ഉദ്യോഗസ്ഥരെ ആദരിക്കണമെന്നും യോഗത്തിൽ ഡിജിപി പറഞ്ഞു. കാപ്പ നിയമ പ്രകാരമുളള നടപടി ക്രമങ്ങളില്‍ വിവിധ ജില്ലകളില്‍ നല്ല പുരോഗതി കൈവരിച്ചതായും യോഗം വിലയിരുത്തി. കൂടാതെ ലഹരി വസ്‌തുക്കള്‍ പിടികൂടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ ആറ് മാസത്തിനുളളില്‍ ലഹരി പദാര്‍ഥങ്ങള്‍ കണ്ടുകെട്ടുന്നത് സംബന്ധിച്ച കേസുകളില്‍ വിവിധ ജില്ലകളില്‍ വലിയ പുരോഗതി ഉണ്ടായെന്നും യോഗം വിലയിരുത്തി. ലഹരി മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചതില്‍ എറണാകുളം റൂറല്‍, മലപ്പുറം, കാസര്‍കോട് ജില്ല പൊലീസ് മേധാവിമാരെ യോഗത്തില്‍ അഭിനന്ദിച്ചു. മയക്കുമരുന്ന് ഉപയോഗിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തുന്നതിന് സംസ്ഥാനമൊട്ടാകെയുള്ള ബസ് സ്റ്റാന്‍റുകളില്‍ പ്രത്യേക മിന്നല്‍ പരിശോധന നടത്തും. നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാനും യോഗം തീരുമാനിച്ചു.

പൊതുജനങ്ങളോടുളള പൊലീസിന്‍റെ സമീപനം പൊതുവെ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഇപ്പോഴും ഉയരുന്നതായി യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. ഈ പ്രവണത അനുവദിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ല സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ല പൊലീസ് മേധാവിമാര്‍ നേതൃത്വം നൽകണമെന്ന് ഡിജിപി നിര്‍ദേശിച്ചു.

ആഴ്‌ച തോറും ജില്ല പൊലീസ് മേധാവിമാര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ കൃത്യമായി ചര്‍ച്ച നടത്തണമെന്നും ഡിജിപി പറഞ്ഞു. വ്യാപാരികളുടെ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ മുന്‍കൈ എടുക്കണം. വ്യാപാര സ്ഥാപനങ്ങളിലെ കാമറകളില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ ലഭിക്കത്തക്ക വിധം ക്രമീകരിക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെടണം.

എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ (ERSS)) അടിയന്തര സഹായ നമ്പരായ 112ല്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ സഹായം നൽകണം. ഇത്തരത്തില്‍ സഹായം ലഭ്യമാക്കാന്‍ നിലവില്‍ എടുക്കുന്ന സമയം കുറയ്‌ക്കുന്നതിന് ജില്ല പൊലീസ് മേധാവിമാര്‍ ഉടൻ നടപടി സ്വീകരിക്കണം. വർധിച്ച് വരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് എതിരെയുളള പൊലീസ് നടപടികള്‍ ശക്തമാക്കുന്നതിനായി പ്രത്യേക പദ്ധതി രേഖ തയ്യാറാക്കും. ഇതിനായി തെലങ്കാനയില്‍ നടപ്പിലാക്കിയ സംവിധാനം ഇവിടെയും നടപ്പാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും.

ബഡ്‌സ് (Banning of Unregulated Deposit Scheme) ആക്‌ട് പ്രകാരം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഉടനടി നടപടി സ്വീകരിച്ച് സര്‍ക്കാര്‍ നിയമിച്ച കോംപീറ്റന്‍റ് അതോറിറ്റിയെ വിവരം അറിയിക്കും. ഇതുമൂലം സാമ്പത്തിക തട്ടിപ്പില്‍ അകപ്പെടുന്നവര്‍ക്ക് കോംപീറ്റന്‍റ് അതോറിറ്റി മുഖേന നഷ്‌ടം നികത്താന്‍ വലിയൊരു അളവില്‍ സാധിക്കും. ഏറെ നാളായി നടപ്പിലാക്കാത്ത വാറന്‍റുകള്‍ (Long Pending Warrants) എത്രയും വേഗം നടപ്പാക്കും.

പ്രധാനപ്പെട്ട കേസുകളുടെ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടികള്‍ ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുളള സമിതികള്‍ കൃത്യമായി നിരീക്ഷിക്കാനും അതുവഴി ശിക്ഷാനിരക്ക് (Conviction Rate) ഉയരുന്നുവെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു. റോഡ് അപകടങ്ങള്‍ കുറയ്ക്കാനായി മുഖ്യമന്ത്രിയുടെ ട്രാഫിക് അവലോകന യോഗത്തില്‍ നല്‍കിയ നിര്‍ദേശങ്ങളുടെ നടത്തിപ്പിന്‍റെ പുരോഗതി വിലയിരുത്തുകയും അവ ഫലപ്രദമായി നടപ്പാക്കുകയും വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.

മുഴുവന്‍ ജില്ലകളിലും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി അവയ്ക്ക് സമീപം ഹൈവേ പട്രോളിങ് ശക്തമാക്കണം. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. നടപ്പാതകള്‍ കയ്യേറി വാഹനം പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയും. പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഉന്നത തലത്തില്‍ കൃത്യമായി വിലയിരുത്താൻ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏത് സമയത്തും മിന്നല്‍ സന്ദര്‍ശനം നടത്തും.

സംസ്ഥാനത്തെ കഴിഞ്ഞ ആറ് മാസത്തെ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത് കൊണ്ടായിരുന്നു യോഗം. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ വിനോദ് കുമാര്‍, എം.ആര്‍ അജിത് കുമാര്‍, തുമ്മല വിക്രം, ഗോപേഷ് അഗര്‍വാള്‍, എച്ച്.വെങ്കിടേഷ് എന്നിവരും സോൺ ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും ജില്ല പൊലീസ് മേധാവിമാരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.