ETV Bharat / state

ഇഡിക്കെതിരെ ബാലവാകാശ കമ്മിഷന്‍; നടപടി വിവാദത്തില്‍

ബിനീഷിന്‍റെ രണ്ടര വയസുകാരിയായ മകളെ ഇ.ഡി അന്യായമായി തടഞ്ഞു വച്ചിരിക്കുകയാണെന്നും ഭക്ഷണവും വെള്ളവും പോലും നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍ ഇ.ഡി ചോദ്യം ചെയ്യുന്നിടത്തേക്ക് എത്തിയത്.

author img

By

Published : Nov 5, 2020, 5:56 PM IST

Updated : Nov 5, 2020, 6:07 PM IST

Criticism againist  Child Rights Commission  ബിനീഷ് കോടിയേരി  ബാലവാകാശ കമ്മിഷന്‍  ബാലവാകാശ കമ്മിഷന് വിമര്‍ശനം  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
ബിനീഷ് കോടിയേരി വിഷയത്തില്‍ ബാലവാകാശ കമ്മിഷന്‍ ഇടപെടല്‍; പരക്കെ വിമര്‍ശനം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ചെറുമകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അധികൃതര്‍ക്ക് അതിവേഗ നോട്ടീസ് നല്‍കിയ സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ നടപടി വിവാദത്തില്‍.

അധ്യക്ഷന്‍ കെ.വി മനോജ് കുമാറിന്‍റെ നേതൃത്വത്തിലാണ് ഇ.ഡി പരിശോധനയ്ക്കിടെ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് കമ്മിഷന്‍ അധ്യക്ഷനും അംഗങ്ങളും രാവിലെ എത്തിയത്. ബിനീഷിന്‍റെ രണ്ടര വയസുകാരിയായ മകളെ ഇ.ഡി അന്യായമായി തടഞ്ഞു വച്ചിരിക്കുകയാണെന്നും ഭക്ഷണവും വെള്ളവും പോലും നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍ ഇ.ഡി ചോദ്യം ചെയ്യുന്നിടത്തേക്ക് എത്തിയത്. അകത്തേക്കു കടക്കണമെന്ന കമ്മിഷന്‍ അധ്യക്ഷന്‍റെ വാദം ഇ.ഡി അധികൃതര്‍ തള്ളിയതോടെ ഉടനടി കുട്ടിയെ മോചിപ്പിക്കണമെന്ന നോട്ടീസ് അവിടെ വച്ചു തന്നെ പുറപ്പെടുവിച്ചു.

കമ്മിഷന് ജുഡീഷ്യല്‍ അധികാരമുണ്ടെന്നും ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നും മതിലിനു പുറത്തു നിന്ന് കമ്മിഷന്‍ അംഗങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതോടെ ബിനീഷിന്‍റെ ഭാര്യ, രണ്ടര വയസുകാരിയായ മകള്‍, ഭാര്യാമാതാവ് എന്നിവര്‍ക്ക് വീടിനു പുറത്തിറങ്ങി ബന്ധുക്കളെ കാണാന്‍ ഇ.ഡി അനുവാദം നല്‍കി. അതേസമയം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പാലാത്തായി പീഡനക്കേസിലെ ഇരയെയോ വാളയാര്‍ പീഡനക്കേസിലെ ഇരകളുടെ മാതാപിതാക്കളെയോ ഇന്നുവരെ നേരില്‍കാണാന്‍ തയ്യാറാകാത്ത കമ്മിഷന്‍ കോടിയേരിയുടെ കൊച്ചു മകള്‍ ഭക്ഷണം കഴിച്ചില്ലെന്നറിഞ്ഞ് ഓടിയെത്തിയതെന്തിനായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരിഹാസം.

ബാലാവകാശ കമ്മിഷന്‍ അപ്പൂപ്പാവകാശ കമ്മിഷനാകുന്നു എന്നായിരുന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണം. വാളയാറില്‍ കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് അനങ്ങാത്ത ബാലാവകാശക്കാരന്‍ ബിനീഷ് കോടിയേരിയുടെ കുട്ടിക്ക് പാംപേഴ്‌സ് കൊടുക്കാന്‍ ഇന്നു തന്നെ ഉത്തരവിടുമെന്ന് ചാമക്കാല ഫേസ് ബുക്കില്‍ കുറിച്ചു.

ബാലാവകാശ കമ്മിഷന്‍ ബാലകൃഷ്ണാവകാശ കമ്മിഷനായെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ പരിഹാസം. രണ്ട് ജില്ലാ ജഡ്ജിമാരെയും വിരമിച്ച ഒരു ജഡ്ജിയുമുള്‍പ്പെടുന്ന 30 ഓളം പേരെ തള്ളി തലശേരി കോടതിയിലെ അഭിഭാഷകനായ കെ.വി.മനോജ് കുമാറിനെ ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷനാക്കിയതിനെതിരെ നിയമനക്കാലത്തു തന്നെ വിമര്‍ശനം ഉയര്‍ന്നിരിന്നു.

ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ പദത്തിനു ഗവണ്‍മെന്‍റ് സെക്രട്ടറിക്കു തുല്യമായ യോഗ്യതയാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം മറികടന്ന് പി.ടി.എ പ്രസിഡന്‍റ് സ്ഥാനം മാനദണ്ഡമാക്കിയാണ് കെ.വി.മനോജ് കുമാറിനെ അദ്ധ്യക്ഷനാക്കിയത്. എരഞ്ഞോളി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും മനോജ് കുമാറിന്‍റെ പിതാവുമായ കെ.വി ബാലനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് നിയമനത്തിനു സഹായകമായതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ മനോജ് കുമാര്‍ പരമ യോഗ്യനും ചുറുചുറുക്കുള്ള ആളുമെന്നായിരുന്നു ഈ ആരോപണങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഇന്‍റര്‍വ്യൂ ബോര്‍ഡ് യോഗ്യനെന്നു കണ്ടതു കൊണ്ടാണ് മനോജ് കുമാറിനെ നിയമിച്ചിരുന്നതെന്നും മുഖ്യമന്ത്രി അന്ന് മറുപടി നല്‍കയിരുന്നു.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ചെറുമകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അധികൃതര്‍ക്ക് അതിവേഗ നോട്ടീസ് നല്‍കിയ സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ നടപടി വിവാദത്തില്‍.

അധ്യക്ഷന്‍ കെ.വി മനോജ് കുമാറിന്‍റെ നേതൃത്വത്തിലാണ് ഇ.ഡി പരിശോധനയ്ക്കിടെ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് കമ്മിഷന്‍ അധ്യക്ഷനും അംഗങ്ങളും രാവിലെ എത്തിയത്. ബിനീഷിന്‍റെ രണ്ടര വയസുകാരിയായ മകളെ ഇ.ഡി അന്യായമായി തടഞ്ഞു വച്ചിരിക്കുകയാണെന്നും ഭക്ഷണവും വെള്ളവും പോലും നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍ ഇ.ഡി ചോദ്യം ചെയ്യുന്നിടത്തേക്ക് എത്തിയത്. അകത്തേക്കു കടക്കണമെന്ന കമ്മിഷന്‍ അധ്യക്ഷന്‍റെ വാദം ഇ.ഡി അധികൃതര്‍ തള്ളിയതോടെ ഉടനടി കുട്ടിയെ മോചിപ്പിക്കണമെന്ന നോട്ടീസ് അവിടെ വച്ചു തന്നെ പുറപ്പെടുവിച്ചു.

കമ്മിഷന് ജുഡീഷ്യല്‍ അധികാരമുണ്ടെന്നും ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നും മതിലിനു പുറത്തു നിന്ന് കമ്മിഷന്‍ അംഗങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതോടെ ബിനീഷിന്‍റെ ഭാര്യ, രണ്ടര വയസുകാരിയായ മകള്‍, ഭാര്യാമാതാവ് എന്നിവര്‍ക്ക് വീടിനു പുറത്തിറങ്ങി ബന്ധുക്കളെ കാണാന്‍ ഇ.ഡി അനുവാദം നല്‍കി. അതേസമയം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പാലാത്തായി പീഡനക്കേസിലെ ഇരയെയോ വാളയാര്‍ പീഡനക്കേസിലെ ഇരകളുടെ മാതാപിതാക്കളെയോ ഇന്നുവരെ നേരില്‍കാണാന്‍ തയ്യാറാകാത്ത കമ്മിഷന്‍ കോടിയേരിയുടെ കൊച്ചു മകള്‍ ഭക്ഷണം കഴിച്ചില്ലെന്നറിഞ്ഞ് ഓടിയെത്തിയതെന്തിനായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരിഹാസം.

ബാലാവകാശ കമ്മിഷന്‍ അപ്പൂപ്പാവകാശ കമ്മിഷനാകുന്നു എന്നായിരുന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണം. വാളയാറില്‍ കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് അനങ്ങാത്ത ബാലാവകാശക്കാരന്‍ ബിനീഷ് കോടിയേരിയുടെ കുട്ടിക്ക് പാംപേഴ്‌സ് കൊടുക്കാന്‍ ഇന്നു തന്നെ ഉത്തരവിടുമെന്ന് ചാമക്കാല ഫേസ് ബുക്കില്‍ കുറിച്ചു.

ബാലാവകാശ കമ്മിഷന്‍ ബാലകൃഷ്ണാവകാശ കമ്മിഷനായെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ പരിഹാസം. രണ്ട് ജില്ലാ ജഡ്ജിമാരെയും വിരമിച്ച ഒരു ജഡ്ജിയുമുള്‍പ്പെടുന്ന 30 ഓളം പേരെ തള്ളി തലശേരി കോടതിയിലെ അഭിഭാഷകനായ കെ.വി.മനോജ് കുമാറിനെ ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷനാക്കിയതിനെതിരെ നിയമനക്കാലത്തു തന്നെ വിമര്‍ശനം ഉയര്‍ന്നിരിന്നു.

ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ പദത്തിനു ഗവണ്‍മെന്‍റ് സെക്രട്ടറിക്കു തുല്യമായ യോഗ്യതയാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം മറികടന്ന് പി.ടി.എ പ്രസിഡന്‍റ് സ്ഥാനം മാനദണ്ഡമാക്കിയാണ് കെ.വി.മനോജ് കുമാറിനെ അദ്ധ്യക്ഷനാക്കിയത്. എരഞ്ഞോളി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും മനോജ് കുമാറിന്‍റെ പിതാവുമായ കെ.വി ബാലനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് നിയമനത്തിനു സഹായകമായതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ മനോജ് കുമാര്‍ പരമ യോഗ്യനും ചുറുചുറുക്കുള്ള ആളുമെന്നായിരുന്നു ഈ ആരോപണങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഇന്‍റര്‍വ്യൂ ബോര്‍ഡ് യോഗ്യനെന്നു കണ്ടതു കൊണ്ടാണ് മനോജ് കുമാറിനെ നിയമിച്ചിരുന്നതെന്നും മുഖ്യമന്ത്രി അന്ന് മറുപടി നല്‍കയിരുന്നു.

Last Updated : Nov 5, 2020, 6:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.