ETV Bharat / state

കിള്ളിയാറിലെ ബണ്ട് നിർമാണം; വെള്ളപ്പൊക്ക ഭീഷണിയുണ്ടാക്കുമെന്ന് നാട്ടുകാർ

ആരനൂർ വാർഡിൽ ബണ്ട് നിർമിക്കുന്നതോടെ മഴക്കാലമായാൽ ജഗതി വാർഡിൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

author img

By

Published : Jan 26, 2023, 8:05 AM IST

construction of bund in killiyar  killiyar thiruvananthapuram  killiyar  killiyar bund  കിള്ളിയാർ  കിള്ളിയാർ ബണ്ട്  കിള്ളിയാർ ബണ്ട് നിർമാണം  ജഗതി  ജഗതി പാലം  കിള്ളിയാറിലെ ബണ്ട് നിർമാണം  വെള്ളപ്പൊക്ക ഭീഷണി  കിള്ളിയാർ ബണ്ട് നിർമാണത്തിൽ നാട്ടുകാരുടെ ആരോപണം  കിള്ളിയാർ ബണ്ട് നിർമാണത്തിൽ പ്രതിഷേധം
ബണ്ട് നിർമാണം
നാട്ടുകാരുടെ പ്രതികരണം

തിരുവനന്തപുരം: കിള്ളിയാറിൽ പുതുതായി വരുന്ന ബണ്ട്, വെള്ളപ്പൊക്ക ഭീഷണിയുണ്ടാക്കുമെന്ന് ആരോപണം. ജഗതി പാലത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം അകലെയായി ആരനൂർ വാർഡിലെ പാറച്ചിറയിലാണ് കിള്ളിയാർ കൈയേറിയുള്ള ബണ്ട് നിർമാണം. വി കെ പ്രശാന്ത് മേയറായിരുന്ന കാലത്ത് കിള്ളിയാർ തീരത്തെ വീടുകളിൽ മഴക്കാലത്ത് വെള്ളം കയറാതിരിക്കാനായി തീരുമാനിച്ച പദ്ധതിയുടെ ഭാഗമായാണ് ബണ്ട് നിർമിക്കുന്നത്.

ദീർഘകാലമായി നിശ്ചലാവസ്ഥയിലായിരുന്ന പദ്ധതി ഡിസംബർ അവസാനത്തോടെ നിർമാണം ആരംഭിക്കുകയായിരുന്നു. നിർമാണം ഏകദേശം 80 ശതമാനത്തോളം പൂർത്തിയായ ശേഷമാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മഴക്കാലമായാൽ ജഗതി, കാരക്കാട്, പാറച്ചിറ ഭാഗത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. നിലവിൽ ഇത് തടയാനായി സ്ഥാപിച്ച ബണ്ടും കവിഞ്ഞു വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണിവിടെ.

എന്നാൽ, നിർമാണം പുരോഗമിക്കുന്ന ബണ്ട് പൂർത്തിയാകുന്നതോടെ കഴുത്തിന് മീതെയുള്ള വെള്ളം തലയ്ക്കു മീതെയാകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. നഗരസഭയുടെ ആരനൂർ വാർഡ് പ്രദേശത്താണ് നിലവിൽ ബണ്ടിന്‍റെ നിർമാണം നടക്കുന്നത്. എന്നാൽ, വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്നത് ജഗതി വാർഡ് പ്രദേശങ്ങളിലെ വീടുകളിലാണെന്ന് നാട്ടുകാർ പറയുന്നു.

ജഗതി വാർഡ് കൗൺസിലറെ നാട്ടുകാർ സമീപിച്ചിരുന്നെങ്കിലും നിർമാണം നടക്കുന്നത് മറ്റൊരു വാർഡിലാണെന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു. ചട്ടപ്രകാരം ജലസേചനത്തിനായാണ് കിള്ളിയാർ ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ആറിന്‍റെ കരയിലും ആറ്റിലും നിർമാണ പ്രവർത്തനങ്ങൾ നടത്താനായുള്ള നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നേടിയാണ് നിർമാണം പുരോഗമിക്കുന്നത്.

എന്നാൽ മുൻപ് കാട് പിടിച്ച് കിടന്ന സ്ഥലത്ത് രണ്ട് വർഷം മുൻപാണ് ബണ്ട് റോഡ് വന്നത്. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ബണ്ട് ജഗതിപാലത്തിലേക്ക് വന്നു കയറുന്ന ഈ റോഡുമായി ബന്ധിപ്പിക്കുന്നതാണ്. റോഡിന് സമാന്തരമായി മുകളിൽ കൂടി തന്നെ മെയിൻ റോഡ് പോകുമ്പോൾ കിള്ളിയാർ കൈയേറി നിർമാണം നടത്തേണ്ടതില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കിള്ളിയാർ ഒഴുകുന്ന മേഖലകളിൽ പലസ്ഥലങ്ങളിലും പലവീതിയാണുള്ളത്. കിള്ളിയാറിന് കുറുകെയുള്ള ജഗതി പാലം 70 മീറ്ററാണ് ഇവിടെ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരത്തിലുള്ള ബണ്ട് നിർമാണം നടക്കുന്ന ആരനൂർ പ്രദേശത്തെ പാലത്തിന് 30 മീറ്റർ മാത്രമാണ് വീതി. ഇതിന് അനുസൃതമായാണ് ബണ്ട് നിർമാണമെന്നും കൈയേറ്റം ഒരുത്തരത്തിലും നടന്നിട്ടിലെന്നുമാണ് സ്ഥലത്തെ വാർഡ് കൗൺസിലർ പറയുന്നത്.

നാട്ടുകാരുടെ പ്രതികരണം

തിരുവനന്തപുരം: കിള്ളിയാറിൽ പുതുതായി വരുന്ന ബണ്ട്, വെള്ളപ്പൊക്ക ഭീഷണിയുണ്ടാക്കുമെന്ന് ആരോപണം. ജഗതി പാലത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം അകലെയായി ആരനൂർ വാർഡിലെ പാറച്ചിറയിലാണ് കിള്ളിയാർ കൈയേറിയുള്ള ബണ്ട് നിർമാണം. വി കെ പ്രശാന്ത് മേയറായിരുന്ന കാലത്ത് കിള്ളിയാർ തീരത്തെ വീടുകളിൽ മഴക്കാലത്ത് വെള്ളം കയറാതിരിക്കാനായി തീരുമാനിച്ച പദ്ധതിയുടെ ഭാഗമായാണ് ബണ്ട് നിർമിക്കുന്നത്.

ദീർഘകാലമായി നിശ്ചലാവസ്ഥയിലായിരുന്ന പദ്ധതി ഡിസംബർ അവസാനത്തോടെ നിർമാണം ആരംഭിക്കുകയായിരുന്നു. നിർമാണം ഏകദേശം 80 ശതമാനത്തോളം പൂർത്തിയായ ശേഷമാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മഴക്കാലമായാൽ ജഗതി, കാരക്കാട്, പാറച്ചിറ ഭാഗത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. നിലവിൽ ഇത് തടയാനായി സ്ഥാപിച്ച ബണ്ടും കവിഞ്ഞു വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണിവിടെ.

എന്നാൽ, നിർമാണം പുരോഗമിക്കുന്ന ബണ്ട് പൂർത്തിയാകുന്നതോടെ കഴുത്തിന് മീതെയുള്ള വെള്ളം തലയ്ക്കു മീതെയാകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. നഗരസഭയുടെ ആരനൂർ വാർഡ് പ്രദേശത്താണ് നിലവിൽ ബണ്ടിന്‍റെ നിർമാണം നടക്കുന്നത്. എന്നാൽ, വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്നത് ജഗതി വാർഡ് പ്രദേശങ്ങളിലെ വീടുകളിലാണെന്ന് നാട്ടുകാർ പറയുന്നു.

ജഗതി വാർഡ് കൗൺസിലറെ നാട്ടുകാർ സമീപിച്ചിരുന്നെങ്കിലും നിർമാണം നടക്കുന്നത് മറ്റൊരു വാർഡിലാണെന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു. ചട്ടപ്രകാരം ജലസേചനത്തിനായാണ് കിള്ളിയാർ ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ആറിന്‍റെ കരയിലും ആറ്റിലും നിർമാണ പ്രവർത്തനങ്ങൾ നടത്താനായുള്ള നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നേടിയാണ് നിർമാണം പുരോഗമിക്കുന്നത്.

എന്നാൽ മുൻപ് കാട് പിടിച്ച് കിടന്ന സ്ഥലത്ത് രണ്ട് വർഷം മുൻപാണ് ബണ്ട് റോഡ് വന്നത്. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ബണ്ട് ജഗതിപാലത്തിലേക്ക് വന്നു കയറുന്ന ഈ റോഡുമായി ബന്ധിപ്പിക്കുന്നതാണ്. റോഡിന് സമാന്തരമായി മുകളിൽ കൂടി തന്നെ മെയിൻ റോഡ് പോകുമ്പോൾ കിള്ളിയാർ കൈയേറി നിർമാണം നടത്തേണ്ടതില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കിള്ളിയാർ ഒഴുകുന്ന മേഖലകളിൽ പലസ്ഥലങ്ങളിലും പലവീതിയാണുള്ളത്. കിള്ളിയാറിന് കുറുകെയുള്ള ജഗതി പാലം 70 മീറ്ററാണ് ഇവിടെ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരത്തിലുള്ള ബണ്ട് നിർമാണം നടക്കുന്ന ആരനൂർ പ്രദേശത്തെ പാലത്തിന് 30 മീറ്റർ മാത്രമാണ് വീതി. ഇതിന് അനുസൃതമായാണ് ബണ്ട് നിർമാണമെന്നും കൈയേറ്റം ഒരുത്തരത്തിലും നടന്നിട്ടിലെന്നുമാണ് സ്ഥലത്തെ വാർഡ് കൗൺസിലർ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.