ETV Bharat / state

ഐഎസ്ആർഒ ചാരക്കേസ് : നമ്പി നാരായണന്‍റെ മൊഴിയെടുത്ത് സിബിഐ സംഘം

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കക്ഷി ചേരാനുള്ള നമ്പി നാരായണന്‍റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.

author img

By

Published : Jun 30, 2021, 7:17 PM IST

isro spying case  Nambi Narayanan case  Nambi narayanan ISRO case  ഐഎസ്ആർഒ ചാരക്കേസ്  നമ്പി നാരായണൻ  നമ്പി നാരായണന്‍റെ ഐഎസ്ആർഒ ചാരക്കേസ്
നമ്പി നാരായണന്‍റെ മൊഴിയെടുത്ത് സിബിഐ സംഘം

തിരുവനന്തപുരം : ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സിബിഐ സംഘം നമ്പി നാരായണനിൽ നിന്നും മൊഴിയെടുത്തു. ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ വസതിയിൽ എത്തിയാണ് വിവരങ്ങള്‍ തേടിയത്. വിഷയത്തില്‍ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് നമ്പി നാരായണൻ അറിയിച്ചു.

ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യേഗസ്ഥർ ഉൾപ്പടെ 18 പേരെ പ്രതിചേർത്ത് നേരത്തെ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. ഇവരെയും വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യും.

ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയനുസരിച്ചാണ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്.

അന്വേഷണത്തുടക്കം നമ്പി നാരായണന്‍റെ മൊഴിയെടുപ്പിൽ നിന്ന്

ഡല്‍ഹി സ്പെഷ്യല്‍ ക്രൈം യൂണിറ്റിലെ ഡിഐജിയായ ചാല്‍ക്കെ സന്തോഷിന്‍റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അരുണ്‍റാവത്തും ആറ് ഉദ്യോഗസ്ഥരുമാണ് കേസ്‌ അന്വേഷിക്കുന്നത്. പ്രതികള്‍ക്കെല്ലാം ഉടന്‍ നോട്ടീസയയ്ക്കുമെന്ന് സിബിഐ അറിയിച്ചു.

Also Read: ഐ.എസ്.ആർ.ഒ ചാരക്കേസ് : ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് പ്രതികൾ

രണ്ട് ഡിജിപിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. 27 വര്‍ഷം മുമ്പുള്ള ഗൂഢാലോചനയാണ് സിബിഐയ്ക്ക് തെളിയിക്കേണ്ടത്.

ചാരക്കേസ് കെട്ടിച്ചമച്ചതിനുള്ള കാരണവും കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കേസിൽ കക്ഷി ചേരാനുള്ള നമ്പി നാരായണന്‍റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.

ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി നിരാകരിച്ചു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗദത്ത് എന്നിവരാണ് ഹർജിക്കാർ.

തിരുവനന്തപുരം : ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സിബിഐ സംഘം നമ്പി നാരായണനിൽ നിന്നും മൊഴിയെടുത്തു. ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ വസതിയിൽ എത്തിയാണ് വിവരങ്ങള്‍ തേടിയത്. വിഷയത്തില്‍ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് നമ്പി നാരായണൻ അറിയിച്ചു.

ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യേഗസ്ഥർ ഉൾപ്പടെ 18 പേരെ പ്രതിചേർത്ത് നേരത്തെ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. ഇവരെയും വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യും.

ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയനുസരിച്ചാണ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്.

അന്വേഷണത്തുടക്കം നമ്പി നാരായണന്‍റെ മൊഴിയെടുപ്പിൽ നിന്ന്

ഡല്‍ഹി സ്പെഷ്യല്‍ ക്രൈം യൂണിറ്റിലെ ഡിഐജിയായ ചാല്‍ക്കെ സന്തോഷിന്‍റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അരുണ്‍റാവത്തും ആറ് ഉദ്യോഗസ്ഥരുമാണ് കേസ്‌ അന്വേഷിക്കുന്നത്. പ്രതികള്‍ക്കെല്ലാം ഉടന്‍ നോട്ടീസയയ്ക്കുമെന്ന് സിബിഐ അറിയിച്ചു.

Also Read: ഐ.എസ്.ആർ.ഒ ചാരക്കേസ് : ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് പ്രതികൾ

രണ്ട് ഡിജിപിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. 27 വര്‍ഷം മുമ്പുള്ള ഗൂഢാലോചനയാണ് സിബിഐയ്ക്ക് തെളിയിക്കേണ്ടത്.

ചാരക്കേസ് കെട്ടിച്ചമച്ചതിനുള്ള കാരണവും കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കേസിൽ കക്ഷി ചേരാനുള്ള നമ്പി നാരായണന്‍റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.

ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി നിരാകരിച്ചു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗദത്ത് എന്നിവരാണ് ഹർജിക്കാർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.