ETV Bharat / state

സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിന് മന്ത്രിസഭയുടെ അംഗീകാരം - മന്ത്രിസഭയുടെ അംഗീകാരം

റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ടിനും അലൈൻമെന്‍റിനുമാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്

സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിന് മന്ത്രിസഭയുടെ അംഗീകാരം
author img

By

Published : Aug 8, 2019, 5:27 AM IST


തിരുവനന്തപുരം : തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ സർവീസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ടിനും അലൈൻമെന്‍റിനുമാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 530 കിലോമീറ്റർ ദൂരത്തിൽ സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി നിലവിലുള്ള ഇരട്ടപാതയ്ക്ക് പുറമെ മൂന്നും നാലും പാത നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ മണിക്കൂറിൽ ശരാശരി 180 മുതൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും.തിരുവനന്തപുരത്തു നിന്നും ഒന്നരമണിക്കൂറിൽ എറണാകുളത്തേക്കും നാലു മണിക്കൂറിനുള്ളിൽ കാസർകോടും എത്താൻ കഴിയും. പദ്ധതിക്ക് റെയിൽവേ ബോർഡിന്‍റെ അംഗീകാരം ലഭിച്ചാൽ 5 വർഷത്തിനുള്ളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.


തിരുവനന്തപുരം : തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ സർവീസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ടിനും അലൈൻമെന്‍റിനുമാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 530 കിലോമീറ്റർ ദൂരത്തിൽ സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി നിലവിലുള്ള ഇരട്ടപാതയ്ക്ക് പുറമെ മൂന്നും നാലും പാത നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ മണിക്കൂറിൽ ശരാശരി 180 മുതൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും.തിരുവനന്തപുരത്തു നിന്നും ഒന്നരമണിക്കൂറിൽ എറണാകുളത്തേക്കും നാലു മണിക്കൂറിനുള്ളിൽ കാസർകോടും എത്താൻ കഴിയും. പദ്ധതിക്ക് റെയിൽവേ ബോർഡിന്‍റെ അംഗീകാരം ലഭിച്ചാൽ 5 വർഷത്തിനുള്ളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

Intro:വരുന്നു കേരളത്തിലും അതിവേഗ റെയിൽ. സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിന് മന്ത്രിസഭയുടെ അംഗീകാരംBody:തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിന് മന്ത്രിസഭയുടെ പച്ചകൊടി . ഇതിന് വേണ്ടിയുള്ള നിര്‍ദ്ദിഷ്ട മൂന്നും നാലും റെയില്‍ പാതയ്ക്കായി സിസ്ട്ര സമര്‍പ്പിച്ച സാധ്യതാ പഠന റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 530 കി.മീ ദൂരത്തില്‍ സെമീ ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കു പുറമെ മൂന്നും നാലും പാത എന്നത് സംസ്ഥാനത്തിന്‍റെ മുന്‍ഗണനാ പട്ടികയിലുള്ള പദ്ധതിയാണ്. മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കി.മീ വരെ വേഗത്തില്‍ ട്രെയിനുകള്‍ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍ഗോഡും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കാസര്‍ഗോഡിനും തിരൂരിനുമിടയില്‍ (220 കി.മീ) നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതകള്‍ നിര്‍മിക്കുക. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ (310 കി.മീ) നിലവിലുള്ള പാതയില്‍ നിന്ന് മാറിയാണ് പുതിയ പാതകള്‍ വരുന്നത്. ജനവാസം കുറഞ്ഞ മേഖലകളില്‍ കൂടിയാണ് ഈ ഭാഗത്ത് പാതകള്‍ നിര്‍മിക്കുക.

Conclusion:ഇ ടിവി ഭാരത്, തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.