ETV Bharat / state

കെഎസ്ആര്‍ടിസിയുടെ 100 കോടി കാണാതായതില്‍ വിജിലന്‍സ് അന്വേഷണം

കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.100.75 കോടി രൂപയുടെ തിരിമറി നടന്നെന്ന് ധനകാര്യ പരിശോധനാ വിഭാഗമാണ് കണ്ടെത്തിയത്.

author img

By

Published : Apr 26, 2021, 4:00 PM IST

100 crore missing from ksrtc board approves vigilence investigation 100 crore missing from ksrtc ksrtc vigilence investigation കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം കെഎസ്ആര്‍ടിസിയുടെ 100 കോടി കാണാതായതില്‍ വിജിലന്‍സ് അന്വേഷണം കെഎസ്ആര്‍ടിസി വാര്‍ത്ത കെഎസ്ആര്‍ടിസി ക്രമക്കേട് ബിജു പ്രഭാകര്‍
കെഎസ്ആര്‍ടിസിയുടെ 100 കോടി കാണാതായതില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും. 100.75 കോടിയുടെ തിരിമറിയില്‍ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഗതാഗത വകുപ്പടക്കം ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും വിശദ അന്വേഷണം നടന്നിരുന്നില്ല. പിന്നാലെയാണ് കെഎസ്ആര്‍ടിസി ബോര്‍ഡ് യോഗം ചേര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

2010 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 100.75 കോടി രൂപയുടെ തിരിമറി നടന്നെന്ന് ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. 100.75 കോടി ചെലവാക്കിയത് കൃത്യമായ രേഖകളില്ലാതെയാണെന്നായിരുന്നു കണ്ടെത്തല്‍. 2011 മുതൽ 2013 വരെ ചീഫ് ഓഫീസിൽ നിന്ന് യൂണിറ്റുകളിലേക്ക് നൽകിയ തുകകളും രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക്, ട്രഷറി വഴി നടത്തിയ ഇടപാടുകളുടെ കണക്കുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

രേഖകൾ സൂക്ഷിക്കാതിരുന്നത് ക്രമക്കേട് നടത്താനാണെന്നും അക്കൗണ്ട്‌സ് മാനേജർമാരായിരുന്ന കെഎം ശ്രീകുമാർ, ശ്രീദേവി അമ്മ, ഫിനാൻസ് അഡ്വൈസർമാരായിരുന ജെ വിജയമോഹനൻ, ആർ സുധാകരൻ എന്നിവർ ക്രമക്കേടുകൾക്ക് ഉത്തരവാദികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പിന്നാലെ റിപ്പോര്‍ട്ടും കെഎസ്ആര്‍ടിസിയിലെ ക്രമക്കേടുകളും വിളിച്ചുപറഞ്ഞ് സിഎംഡി ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വിവാദമായിരുന്നു. ആരോപണ വിധേയരില്‍ സര്‍വീസിലുള്ള കെഎം ശ്രീകുമാറിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും. 100.75 കോടിയുടെ തിരിമറിയില്‍ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഗതാഗത വകുപ്പടക്കം ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും വിശദ അന്വേഷണം നടന്നിരുന്നില്ല. പിന്നാലെയാണ് കെഎസ്ആര്‍ടിസി ബോര്‍ഡ് യോഗം ചേര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

2010 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 100.75 കോടി രൂപയുടെ തിരിമറി നടന്നെന്ന് ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. 100.75 കോടി ചെലവാക്കിയത് കൃത്യമായ രേഖകളില്ലാതെയാണെന്നായിരുന്നു കണ്ടെത്തല്‍. 2011 മുതൽ 2013 വരെ ചീഫ് ഓഫീസിൽ നിന്ന് യൂണിറ്റുകളിലേക്ക് നൽകിയ തുകകളും രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക്, ട്രഷറി വഴി നടത്തിയ ഇടപാടുകളുടെ കണക്കുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

രേഖകൾ സൂക്ഷിക്കാതിരുന്നത് ക്രമക്കേട് നടത്താനാണെന്നും അക്കൗണ്ട്‌സ് മാനേജർമാരായിരുന്ന കെഎം ശ്രീകുമാർ, ശ്രീദേവി അമ്മ, ഫിനാൻസ് അഡ്വൈസർമാരായിരുന ജെ വിജയമോഹനൻ, ആർ സുധാകരൻ എന്നിവർ ക്രമക്കേടുകൾക്ക് ഉത്തരവാദികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പിന്നാലെ റിപ്പോര്‍ട്ടും കെഎസ്ആര്‍ടിസിയിലെ ക്രമക്കേടുകളും വിളിച്ചുപറഞ്ഞ് സിഎംഡി ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വിവാദമായിരുന്നു. ആരോപണ വിധേയരില്‍ സര്‍വീസിലുള്ള കെഎം ശ്രീകുമാറിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.