ETV Bharat / state

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിനും കൂട്ടുനിന്ന കാമുകിയ്ക്കും 20 വര്‍ഷം കഠിനതടവ്

author img

By

Published : Feb 9, 2022, 7:10 AM IST

അജി, കാമുകി സ്‌മിത എന്നിവർക്കാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

sexually assaulting 11-year-old girl in Pathanamthitta  Defendants 20 years in prison for sexually assaulting 11-year-old girl  പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതികൾക്ക് 20 വർഷം കഠിന തടവ്  പ്രമാടം ളാക്കൂറിൽ പതിനൊന്ന്കാരിക്ക് നേരെ പീഡനം  പീഡനക്കേസിൽ പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ  പീഡനക്കേസിൽ അജി, കാമുകി സ്‌മിത എന്നിവർക്ക് ശിക്ഷ
പതിനൊന്നുകാരിക്ക് നേരെ പീഡനം; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

പത്തനംതിട്ട: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പ്രമാടം ളാക്കൂര്‍ മൂല പറമ്പിൽ കോളനിയില്‍ അജി (46), കാമുകി പുതുപറമ്പിൽ വീട്ടില്‍ സ്‌മിത (33) എന്നിവരെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

2017 ജൂണിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാം പ്രതിയായ സ്‌മിത പ്രലോഭിപ്പിച്ച്‌ ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയും, ഇവിടെ വച്ച്‌ ഒന്നാംപ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമാണ് കേസ്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഒന്നാം പ്രതിയായ അജിയ്ക്ക് 20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പീഡനത്തിന് കൂട്ടുനിന്നതിന് സ്‌മിതയെയും 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ഇവര്‍ 25000 രൂപ പിഴയും അടയ്ക്കണം.

ALSO READ: Hijab Row | 'ഹിജാബ് ധരിക്കുന്നത് ക്രമസമാധാന പ്രശ്‌നമാകുന്നത് എങ്ങനെ' ; ഹര്‍ജി ബുധനാഴ്‌ചത്തേക്ക് മാറ്റി കര്‍ണാടക ഹൈക്കോടതി

പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്‌ജി ജയകുമാര്‍ ജോണ്‍ ആണ് വിധി പറഞ്ഞത്. കോന്നി പൊലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

പത്തനംതിട്ട: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പ്രമാടം ളാക്കൂര്‍ മൂല പറമ്പിൽ കോളനിയില്‍ അജി (46), കാമുകി പുതുപറമ്പിൽ വീട്ടില്‍ സ്‌മിത (33) എന്നിവരെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

2017 ജൂണിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാം പ്രതിയായ സ്‌മിത പ്രലോഭിപ്പിച്ച്‌ ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയും, ഇവിടെ വച്ച്‌ ഒന്നാംപ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമാണ് കേസ്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഒന്നാം പ്രതിയായ അജിയ്ക്ക് 20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പീഡനത്തിന് കൂട്ടുനിന്നതിന് സ്‌മിതയെയും 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ഇവര്‍ 25000 രൂപ പിഴയും അടയ്ക്കണം.

ALSO READ: Hijab Row | 'ഹിജാബ് ധരിക്കുന്നത് ക്രമസമാധാന പ്രശ്‌നമാകുന്നത് എങ്ങനെ' ; ഹര്‍ജി ബുധനാഴ്‌ചത്തേക്ക് മാറ്റി കര്‍ണാടക ഹൈക്കോടതി

പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്‌ജി ജയകുമാര്‍ ജോണ്‍ ആണ് വിധി പറഞ്ഞത്. കോന്നി പൊലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.