ETV Bharat / state

പതിനെട്ടാംപടി കയറുന്ന വിശ്വാസവും അയ്യപ്പന്‍റെ രാഷ്ട്രീയവും

author img

By

Published : Apr 16, 2019, 10:45 PM IST

Updated : Apr 16, 2019, 10:52 PM IST

രാജ്യം വളരെ നിർണായകമായ പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയാണ്. മുൻപെങ്ങുമില്ലാത്ത വിധം വിശ്വാസവും മതവും ഇന്ത്യൻ രാഷ്ട്രീയത്തെ വിശേഷിച്ചും ദക്ഷിണേന്ത്യയില്‍ ചർച്ചയാകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. വിലക്കയറ്റം, തൊഴിലില്ലായ്മ, നോട്ട് നിരോധനം, ജി.എസ്.ടി, മുത്തലാഖ് ബില്‍, അതിർത്തി കടന്നുള്ള പാക് ആക്രമണം തുടങ്ങിയ വിഷയങ്ങൾക്ക് പകരം വിശ്വാസ സംരക്ഷണമാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം.

ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യ

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം എക്കാലവും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കാറുള്ള ബിജെപി ഇത്തവണ ദക്ഷിണേന്ത്യയില്‍ പയറ്റുന്നത് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയും അതേ തുടർന്നുള്ള സർക്കാർ നടപടികളുമാണ്. വിശ്വാസ സ്വാതന്ത്ര്യം പ്രധാന രാഷ്ട്രീയ വിഷയമാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മുൻപെങ്ങുമില്ലാത്ത വിധം കേരളത്തിന്‍റെ രാഷ്ട്രീയവും നിലപാടുകളും ദക്ഷിണേന്ത്യയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2018 സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ചരിത്രമെന്ന് കയ്യടിച്ചവരാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും. പക്ഷേ ആ കയ്യടിക്ക് ദീർഘായുസുണ്ടായില്ല. സ്ത്രീ പ്രവേശന വിധിയെ രാഷ്ട്രീയമായി എങ്ങനെ ഗുണകരമാക്കാം എന്നാണ് പിന്നീട് രാഷ്ട്രീയ പാർട്ടികൾ ആലോചിച്ചത്. വിശ്വാസി സമൂഹത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം മുതലാക്കി രാഷ്ട്രീയ നേട്ടം കൊയ്യുന്നവരെയാണ് പിന്നീട് കേരളം കണ്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാടുകള്‍ മാറിമറിഞ്ഞു. കോടതി വിധിയെ വിശ്വാസത്തിന് വേണ്ടി മാറ്റിമറിക്കാൻ ശബരിമലയെ സംഘർഷഭൂമിയാക്കാനാണ് പിന്നീട് ശ്രമം നടന്നത്.

ബിജെപിയാണ് ശബരിമലയുടെ സ്വാധീനം ആദ്യം മനസിലാക്കിയത്. ദക്ഷിണേന്ത്യയിലെ അയോദ്ധ്യയായി ശബരിമലയെ കാണാനും അവിടെ രാമക്ഷേത്രത്തിന് പകരം സ്ത്രീ പ്രവേശനത്തിന് എതിരായി വിശ്വാസികളെ അണിനിരത്താനും സാധിച്ചതോടെ ബിജെപി വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തി. ആദ്യം അത് കണ്ടു നിന്ന കോൺഗ്രസ് സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ ശ്രമം തുടങ്ങിയപ്പോഴേക്കും വൈകിപ്പോയി. അതോടെ കേരളത്തിലെ ഇടതുപക്ഷ സർക്കാരും നിലപാട് കടുപ്പിച്ചു. സ്ത്രീകൾക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാൻ പിണറായി സർക്കാർ രണ്ടും കല്‍പ്പിച്ച് ശ്രമം നടത്തി. ശബരിമലയ്ക്ക് ഒപ്പം സംസ്ഥാനം മുഴുവൻ യുദ്ധക്കളമായി. അക്രമവും ഹര്‍ത്താലുകളും കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ കറുത്ത പാടായി അവശേഷിച്ചു. വിശ്വാസത്തിലൂന്നിയ രാഷ്ട്രീയത്തിന്‍റെ വളർച്ച ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവന്‍ കാതോര്‍ക്കുന്നുണ്ട്. മോദി സര്‍ക്കാരിന്‍റെ കാലത്ത് "ഹിന്ദുത്വ പ്രകടനങ്ങളെ" ശക്തമായി അപലപിച്ചും പ്രതിരോധിച്ചും കടന്നാക്രമിച്ചും കേരളം സ്വീകരിച്ച നിലപാടുകള്‍ക്ക് രാജ്യത്താകമാനം പ്രശംസ ലഭിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മതവും ആരാധനയും ആചാരങ്ങളും മാറിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ താല്‍പര്യങ്ങൾ ഉണ്ടെന്നതില്‍ തർക്കമില്ല.

2014ലെ സര്‍വാധിപത്യത്തില്‍ നിന്ന് 2019 ല്‍ വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ ദക്ഷിണേന്ത്യയില്‍ 100 മുതല്‍ 120 വരെ സീറ്റ് നേടണമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. മോദി ഫാക്ടര്‍ മങ്ങിയതും പ്രതിപക്ഷത്തിന്‍റെ ഒത്തുചേരലുകളും രാഹുല്‍ ഗാന്ധിയുടെ മാറിയ രാഷ്ട്രീയവതാരവും ബിജെപി ക്യാമ്പില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. വാഗ്ദാനങ്ങളും അമിത പ്രതീക്ഷകളും ജനങ്ങളില്‍ സൃഷ്ടിച്ച നിരാശ തിരിച്ചടിയാകുമെന്ന ബോധ്യവും ബിജെപിക്കുണ്ട്. സാക്ഷി മഹാരാജും യോഗി ആദിത്യനാഥും അടക്കമുള്ള സ്ഥിരം വിദ്വേഷ പ്രാസംഗികർക്കപ്പുറം അമിത്ഷായും മോദിയും വരെ മത വിശ്വാസങ്ങളെയും തീവ്രദേശീയതയെയും വല്ലാതെ കൂട്ടു പിടിക്കുകയാണ്. ഏറ്റവും ഒടുവില്‍ കെ. സുരേന്ദ്രനും സുരേഷ് ഗോപിയും വരെ അത്തരം പ്രസംഗങ്ങളും ശബരിമലയുടെ സംരക്ഷകരാണെന്ന പ്രചാരണവും കൊണ്ടുപിടിച്ചു നടത്തുകയാണ്. ഹിന്ദുത്വ അജണ്ടകളും മോദിയുടെ വികസന നായക പരിവേഷവും വലിയ രീതിയില്‍ ചെലവാകാത്ത തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീണ് കിട്ടിയ ആയുധമാണ് ശബരിമല. ഇപ്പോഴില്ലെങ്കില്‍ പിന്നൊരിക്കലുമില്ലെന്ന തരത്തിലാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങള്‍. മോദിയും അമിത്ഷായും മുതല്‍ ഉത്തര ഭാരതത്തിനപ്പുറം കണ്ടിട്ടില്ലാത്ത നേതാക്കളെ വരെ ദക്ഷിണേന്ത്യയിലേക്കെത്തിക്കുന്നുണ്ട് ബിജെപി നേതൃത്വം. കേരളത്തില്‍ രണ്ട് സീറ്റുകളില്‍ വിജയം നേടാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷ. ശബരിമല അപ്രവചനാതീതമാക്കിയ പത്തനംതിട്ടയും സംഘപരിവാറിന് ഏറ്റവും വേരോട്ടമുള്ള തലസ്ഥാനവും ഇത്തവണ പിടിച്ചെടുക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിശ്വാസം എന്ന ചെപ്പടിവിദ്യയിലൂടെ ദക്ഷിണേന്ത്യയെ സ്വന്തം വോട്ട് ബാങ്ക് ആക്കാം എന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ എത്രത്തോളം വിജയിക്കും എന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണം. പ്രധാനമന്ത്രി പദത്തിലേക്ക് ലക്ഷ്യമിടുന്ന മോദിക്കും രാഹുലിനും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടുകൾ വളരെ നിർണായകമാണ്. .

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം എക്കാലവും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കാറുള്ള ബിജെപി ഇത്തവണ ദക്ഷിണേന്ത്യയില്‍ പയറ്റുന്നത് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയും അതേ തുടർന്നുള്ള സർക്കാർ നടപടികളുമാണ്. വിശ്വാസ സ്വാതന്ത്ര്യം പ്രധാന രാഷ്ട്രീയ വിഷയമാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മുൻപെങ്ങുമില്ലാത്ത വിധം കേരളത്തിന്‍റെ രാഷ്ട്രീയവും നിലപാടുകളും ദക്ഷിണേന്ത്യയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2018 സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ചരിത്രമെന്ന് കയ്യടിച്ചവരാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും. പക്ഷേ ആ കയ്യടിക്ക് ദീർഘായുസുണ്ടായില്ല. സ്ത്രീ പ്രവേശന വിധിയെ രാഷ്ട്രീയമായി എങ്ങനെ ഗുണകരമാക്കാം എന്നാണ് പിന്നീട് രാഷ്ട്രീയ പാർട്ടികൾ ആലോചിച്ചത്. വിശ്വാസി സമൂഹത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം മുതലാക്കി രാഷ്ട്രീയ നേട്ടം കൊയ്യുന്നവരെയാണ് പിന്നീട് കേരളം കണ്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാടുകള്‍ മാറിമറിഞ്ഞു. കോടതി വിധിയെ വിശ്വാസത്തിന് വേണ്ടി മാറ്റിമറിക്കാൻ ശബരിമലയെ സംഘർഷഭൂമിയാക്കാനാണ് പിന്നീട് ശ്രമം നടന്നത്.

ബിജെപിയാണ് ശബരിമലയുടെ സ്വാധീനം ആദ്യം മനസിലാക്കിയത്. ദക്ഷിണേന്ത്യയിലെ അയോദ്ധ്യയായി ശബരിമലയെ കാണാനും അവിടെ രാമക്ഷേത്രത്തിന് പകരം സ്ത്രീ പ്രവേശനത്തിന് എതിരായി വിശ്വാസികളെ അണിനിരത്താനും സാധിച്ചതോടെ ബിജെപി വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തി. ആദ്യം അത് കണ്ടു നിന്ന കോൺഗ്രസ് സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ ശ്രമം തുടങ്ങിയപ്പോഴേക്കും വൈകിപ്പോയി. അതോടെ കേരളത്തിലെ ഇടതുപക്ഷ സർക്കാരും നിലപാട് കടുപ്പിച്ചു. സ്ത്രീകൾക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാൻ പിണറായി സർക്കാർ രണ്ടും കല്‍പ്പിച്ച് ശ്രമം നടത്തി. ശബരിമലയ്ക്ക് ഒപ്പം സംസ്ഥാനം മുഴുവൻ യുദ്ധക്കളമായി. അക്രമവും ഹര്‍ത്താലുകളും കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ കറുത്ത പാടായി അവശേഷിച്ചു. വിശ്വാസത്തിലൂന്നിയ രാഷ്ട്രീയത്തിന്‍റെ വളർച്ച ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവന്‍ കാതോര്‍ക്കുന്നുണ്ട്. മോദി സര്‍ക്കാരിന്‍റെ കാലത്ത് "ഹിന്ദുത്വ പ്രകടനങ്ങളെ" ശക്തമായി അപലപിച്ചും പ്രതിരോധിച്ചും കടന്നാക്രമിച്ചും കേരളം സ്വീകരിച്ച നിലപാടുകള്‍ക്ക് രാജ്യത്താകമാനം പ്രശംസ ലഭിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മതവും ആരാധനയും ആചാരങ്ങളും മാറിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ താല്‍പര്യങ്ങൾ ഉണ്ടെന്നതില്‍ തർക്കമില്ല.

2014ലെ സര്‍വാധിപത്യത്തില്‍ നിന്ന് 2019 ല്‍ വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ ദക്ഷിണേന്ത്യയില്‍ 100 മുതല്‍ 120 വരെ സീറ്റ് നേടണമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. മോദി ഫാക്ടര്‍ മങ്ങിയതും പ്രതിപക്ഷത്തിന്‍റെ ഒത്തുചേരലുകളും രാഹുല്‍ ഗാന്ധിയുടെ മാറിയ രാഷ്ട്രീയവതാരവും ബിജെപി ക്യാമ്പില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. വാഗ്ദാനങ്ങളും അമിത പ്രതീക്ഷകളും ജനങ്ങളില്‍ സൃഷ്ടിച്ച നിരാശ തിരിച്ചടിയാകുമെന്ന ബോധ്യവും ബിജെപിക്കുണ്ട്. സാക്ഷി മഹാരാജും യോഗി ആദിത്യനാഥും അടക്കമുള്ള സ്ഥിരം വിദ്വേഷ പ്രാസംഗികർക്കപ്പുറം അമിത്ഷായും മോദിയും വരെ മത വിശ്വാസങ്ങളെയും തീവ്രദേശീയതയെയും വല്ലാതെ കൂട്ടു പിടിക്കുകയാണ്. ഏറ്റവും ഒടുവില്‍ കെ. സുരേന്ദ്രനും സുരേഷ് ഗോപിയും വരെ അത്തരം പ്രസംഗങ്ങളും ശബരിമലയുടെ സംരക്ഷകരാണെന്ന പ്രചാരണവും കൊണ്ടുപിടിച്ചു നടത്തുകയാണ്. ഹിന്ദുത്വ അജണ്ടകളും മോദിയുടെ വികസന നായക പരിവേഷവും വലിയ രീതിയില്‍ ചെലവാകാത്ത തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീണ് കിട്ടിയ ആയുധമാണ് ശബരിമല. ഇപ്പോഴില്ലെങ്കില്‍ പിന്നൊരിക്കലുമില്ലെന്ന തരത്തിലാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങള്‍. മോദിയും അമിത്ഷായും മുതല്‍ ഉത്തര ഭാരതത്തിനപ്പുറം കണ്ടിട്ടില്ലാത്ത നേതാക്കളെ വരെ ദക്ഷിണേന്ത്യയിലേക്കെത്തിക്കുന്നുണ്ട് ബിജെപി നേതൃത്വം. കേരളത്തില്‍ രണ്ട് സീറ്റുകളില്‍ വിജയം നേടാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷ. ശബരിമല അപ്രവചനാതീതമാക്കിയ പത്തനംതിട്ടയും സംഘപരിവാറിന് ഏറ്റവും വേരോട്ടമുള്ള തലസ്ഥാനവും ഇത്തവണ പിടിച്ചെടുക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിശ്വാസം എന്ന ചെപ്പടിവിദ്യയിലൂടെ ദക്ഷിണേന്ത്യയെ സ്വന്തം വോട്ട് ബാങ്ക് ആക്കാം എന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ എത്രത്തോളം വിജയിക്കും എന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണം. പ്രധാനമന്ത്രി പദത്തിലേക്ക് ലക്ഷ്യമിടുന്ന മോദിക്കും രാഹുലിനും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടുകൾ വളരെ നിർണായകമാണ്. .

Intro:Body:

ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യ.



തമിഴ്നാട്ടിലും കര്‍ണാടകയിലും മൂന്ന് ദിവസങ്ങള്‍ക്കപ്പുറം 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുത്ത് നടത്തും. കേരളത്തിലെ വോട്ടേടുപ്പ് 7 ദിവസങ്ങള്‍ക്കപ്പുറവും കാത്തിരിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം കേരളത്തിന്‍റെ രാഷ്ട്രീയവും നിലപാടുകളും ദക്ഷിണേന്ത്യയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ വിലയിരുത്തലുകളും ശബരിമലയും സ്ത്രീപ്രവേശന വിധിയും വ്യത്യസ്ത നിലപാടുകളും പ്രതിഷേധവും കേന്ദ്രീകരിച്ചാണ്. ദക്ഷിമേന്ത്യയുടെ ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത തരത്തില്‍ ഒരു ക്ഷേത്രവും മതവും വിശ്വാസവും ചര്‍ച്ചയാകുകയാണ്. 



2018 സെപ്റ്റംബര്‍ 28ന്  ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമനുവധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ചരിത്രമെന്ന് കയ്യടിച്ചവരാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം.

പക്ഷെ തീവ്ര മനോഭാവം പുലര്‍ത്തുന്നവര്‍ ഹിന്ദു സമൂഹത്തില്‍ സൃഷ്ടിച്ചു കഴിഞ്ഞ അരക്ഷിതാവസ്ഥയുടെ ആഴവും അത് നല്‍കുന്ന അനന്തമായ രാഷ്ട്രീയ സാധ്യതകളും തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാടുകള്‍ മാറിമറിഞ്ഞു. മതവും വിശ്വാസവും കച്ചവടം ചെയ്യുന്നതില്‍ ഏറ്റവും ശീലമുള്ള ബിജെപി തന്നെയാണ് ആദ്യം കീഴ്മേല്‍ മറിഞ്ഞത്, പിന്നാലെ കോണ്‍ഗ്രസും ഒപ്പം ചേര്‍ന്നു. വിധി നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കര്‍ക്കശ നിലപാടുമായി എല്‍ഡിഎഫ് ഹവണ്‍മെ്കറ് ഉറച്ച് നിന്നതോടെ സംസ്ഥാനം യുദ്ധക്കളമായി. മണ്ഡലകാലവും അക്രമവും ഹര്‍ത്താലുകളും കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ തന്നെ കറുത്ത പാടായി അവശേഷിച്ചു.



വിലയിരുത്തലുകള്‍ പോലെ തന്നെ കേരളത്തിന്‍റെ നിലപാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി ഇത്തവണ ദക്ഷിണേന്ത്യ മുഴുവന്‍ കാതോര്‍ക്കുന്നുണ്ട്. മോദി സര്‍ക്കാരിന്‍റെ കാലത്ത് "ഹിന്ദുത്വ പ്രകടനങ്ങളെ" ശക്തമായി അപലപിച്ചും പ്രതിരോധിച്ചും കടന്നാക്രമിച്ചും കേരളം സ്വീകരിച്ച നിലപാടുകള്‍ക്ക് രാജ്യത്താകമാനം പ്രശംസ ലഭിച്ചിരുന്നു. തന്‍റെ രണ്ടാം മണ്ഡലം കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ പ്രേരിപ്പിച്ചതും ഇതേ കാരണങ്ങളാണ്. കേരളത്തിന്‍റെയും ദക്ഷിണേന്ത്യയുടെയും പ്രാധാന്യമുള്‍ക്കൊള്ളുന്ന വിധത്തില്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെയും പ്രചാരണ തന്ത്രങ്ങള്‍. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വവും പ്രിയങ്കയുടെ സാന്നിധ്യവുമാണ് കോണ്‍ഗ്രസിന്‍റെ ശക്തി. കേരളത്തിന്‍റെയും അതു വഴി ദക്ഷിണേന്ത്യയുടെയും പ്രതിനിധിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ സാധ്യതകള്‍ ഏറുന്നു. ഭരണവിരുദ്ധ വികാരമേറുന്ന തമിഴ്നാട്ടില്‍ ഡിഎംകെയുമൊത്തുള്ള സഖ്യം. കര്‍ണാടകയില്‍ ശക്തമായ തിരിച്ചുവരവെന്ന സ്വപ്നം. കോണ്‍ഗ്രസ് ക്യാമ്പിന്‍റെ പ്രതീക്ഷകള്‍ ദക്ഷിണേന്ത്യയില്‍ വര്‍ധിക്കുകയാണ്. വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ പൊതു പരിപാടിയില്‍ കേരളത്തെ വാരിപ്പുകഴ്ത്തിയതും ശ്രദ്ധേയമാണ്. കേരളത്തിലെ ജനങ്ങള്‍ ഹൃദയ വിശാലരാണ്. ഏല്ലാവരെയും ഉള്‍ക്കൊള്ളുന്നവരും. ഈ ജനതയുടെ ശബ്ദമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. തൻറ സ്ഥാനാര്‍ഥിത്വം രാജ്യത്തിനുള്ള ഏകതയുടെ സന്ദേശമാമെന്നും രാഹുല്‍ പ്രസംഗിച്ചു. രാഹുല്‍ പറഞ്ഞു വയ്ക്കുന്നത് ദക്ഷിണഭാരതത്തിന്‍റെ ഈ കോണില്‍ നിന്ന് ദക്ഷിണേന്ത്യയുടെ പ്രതിനിധിയായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ സംഭാവന െചയ്യാനാണ്. പ്രബുദ്ധരായ കേരള ജനതയെ നിങ്ങള്‍ പിന്തുടരൂ എന്നും രാഹുല്‍ പറയാതെ പറയുന്നു.



ശബരിമല സംസ്ഥാനത്ത് മാത്രമല്ല ദക്ഷിണേന്ത്യയുടെ തന്നെ ഭാഗദേയം നിര്‍ണയിക്കുമെന്ന തിരിച്ചറിവ് ആശ്വാസവും ആവേശവും പകര്‍ന്നത് മതരാഷ്ട്രീയത്തിന്‍റെ അപ്പോസ്തലന്മാരായ ബിജെപിക്കും ആര്‍എസ്എസിനുമാണ്. 2014ലെ സര്‍വാധിപത്യത്തില്‍ നിന്ന് 2019 ല്‍ വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ ദക്ഷിണേന്ത്യയില്‍ 100 മുതല്‍ 120 വരെ സീറ്റ് നേടണമെന്ന തിരിച്ചറിവ് ബിജെപിക്കുണ്ട്. മോദി ഫാക്ടര്‍ മങ്ങിയതും പ്രതിപക്ഷത്തിന്‍റെ ഒത്ത് ചേരലുകളും രാഹുല്‍ ഗാന്ധിയുടെ മാറിയ രാഷ്ട്രീയവതാരവും ബിജെപി ക്യാമ്പില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. നോട്ട് നിരോധനവും ജിഎസ്ടിയും മുതല്‍ നല്‍കിയ വാഗ്ദാനങ്ങളും അമിത പ്രതീക്ഷകള്‍ ജനങ്ങളില്‍ സൃഷ്ടിച്ച നിരാശയും തിരിച്ചടിയാകുമെന്ന ബോധ്യവും ബിജെപിക്കുണ്ട്. വികസന മുദ്രാവാക്യങ്ങള്‍ക്കപ്പുറത്തേക്ക് ബിജെപി ഫയര്‍ ബ്രാന്‍ഡുകള്‍ തീ തുപ്പിത്തുടങ്ങിയതും ആ തിരിച്ചറിവില്‍ നിന്നാണ്. സാക്ഷിയും യോഗിയും തുടങ്ങിയ സ്ഥിരം വിദ്വേഷ പ്രാസംഗികര്‍ക്കപ്പുറം അമിത്ഷായും മോദിയും വരെ മത വിശ്വാസങ്ങളെയും തീവ്രദേശീയതയെയും വല്ലാതെ കൂട്ടു പിടിക്കുന്നുണ്ട്. ഹിന്ദുത്വ അജണ്ടകളും മോദിയുെട വികസന നായക പരിവേഷവും വലിയ രീതിയില്‍ ചിലവാകാത്ത തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീണ് കിട്ടിയ ആയുധമാണ് ശബരിമല. കാവി രാഷ്ട്രീയത്തെ കാലുറപ്പിക്കാനനുവദിക്കാത്ത കേരളത്തില്‍ നിന്ന് തന്നെ ദക്ഷിണേന്ത്യ കീഴടക്കാന്‍ ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരം. ഇപ്പോഴില്ലെങ്കില്‍ പിന്നൊരിക്കലുമില്ലെന്ന തരത്തിലാണ് ബിജെപിയുെട പ്രചാരണ തന്ത്രങ്ങള്‍. മോദിയും അമിത്ഷായും മുതല്‍ ഉത്തര ഭാരതത്തിനിപ്പുറം കണ്ടിട്ടില്ലാത്ത നേതാക്കളെ വരെ ദക്ഷിണേന്ത്യയിലേക്കെത്തിക്കുന്നുണ്ട് ബിജെപി നേതൃത്വം.



കേരളത്തില്‍ രണ്ട് സീറ്റുകളില്‍ വിജയം നേടാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷ. ശബരിമല അപ്രവചനാതീതമാക്കിയ പത്തനംതിട്ടയും സംഘപരിവാറിന് ഏറ്റവും വേരോട്ടമുള്ള തലസ്ഥാനവും ഇത്തവണ പിടിച്ചെടുക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ശബരിമല സമരത്തിന്‍റെ നായകനായി കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് സംസ്ഥാന നേത്ൃത്വമാണ് സമ്മര്‍ദ്ദം ചെലുത്തിയത്. ബിജെപിയിലെ മുരളീദര വിഭാഗത്തിന് സംഘ നേതൃത്വം ആദ്യമായി പിന്തുണ നല്‍കുന്നുവെന്നതും ശ്രദ്ധേയമാണ്. പിസി ജോര്‍ജിന്‍രെ എന്‍ഡിഎ പ്രവേശനത്തിലൂടെ കൃസ്ത്യന്‍ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താമെന്നും ബിജെപി കണക്ക് കൂട്ടുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ മടങ്ങി വരവ് അടിയൊഴുക്കുകല്‍ സൃഷ്ടിക്കുമെന്ന് യുഡിഎഫില്‍ വരെ ആശങ്കയ സൃഷ്ടിക്കുന്നുണ്ട്. രണ്ടാമങ്കത്തിനിറങ്ങഉമ്പോല്‍ തരൂര്‍ ക്യാമ്പിലുണ്ടാകുന്ന അസ്വസ്ഥതകല്‍ക്ക് കാരണവും കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വമാണ്. കഴക്കൂട്ടത്തും തിരുവനന്തപുരം സെന്‍ട്രലിലും വട്ടിയൂര്‍ക്കാവിലും കുമ്മനം ഭൂരിപക്ഷം നേടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. തീരദേശ മേഖലകലില്‍ക്കൂടി വോട്ട് പിടിക്കാനായാല്‍ ജയമുറപ്പെന്നും വിലയിരുത്തുന്നു.


Conclusion:
Last Updated : Apr 16, 2019, 10:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.