ETV Bharat / state

'കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസിന് അംഗീകാരം'; നിലവാരം ഉയര്‍ത്തുക ലക്ഷ്യമെന്ന് വീണ ജോര്‍ജ്

author img

By

Published : Mar 24, 2023, 11:04 PM IST

ദേശീയ മെഡിക്കല്‍ കമ്മിഷന്‍റെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് രണ്ടാം വര്‍ഷ എംബിബിഎസിന് അംഗീകാരം ലഭിച്ചത് സംബന്ധിച്ചുള്ള വിവരം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചത്

second year mbbs course  idukki and konni medical colleges  second year mbbs idukki and konni medical colleges  വീണ ജോര്‍ജ്  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
എംബിബിഎസിന് അംഗീകാരം

പത്തനംതിട്ട: കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്‌സിന് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതുസംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ കത്ത് ലഭിച്ചിട്ടുണ്ട്. മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണിതെന്നും വീണ ജോര്‍ജ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'100 സീറ്റുകള്‍ക്ക് അനുമതി നേടി': മറ്റ് മെഡിക്കല്‍ കോളജുകള്‍ പോലെ കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകളെ ഉന്നത നിലവാരത്തില്‍ എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സര്‍ക്കാരിന്‍റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്ക് 100 എംബിബിഎസ് സീറ്റുകള്‍ക്ക് വീതം നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ അനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ യുഡിഎഫിന്‍റെ കാലത്ത് അനുമതി നഷ്‌ടപ്പെടുമ്പോള്‍ 50 എംബിബിഎസ് സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ 100 സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സാധിച്ചിരുന്നു.

രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. ഈ സര്‍ക്കാരിന്‍റെ കാലത്ത് കോന്നി മെഡിക്കല്‍ കോളജില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സാധ്യമാക്കിയത്. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്‍റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, ആനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി എന്നിവയുടെ നിര്‍മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിര്‍മാണം ആരംഭിച്ചു. അഞ്ച് കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സിടി സ്‌കാന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ആധുനിക ലേബര്‍റൂം നിര്‍മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യ പദ്ധതിക്ക് അനുമതി ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ നിന്നും 18.72 കോടി: ഇടുക്കി മെഡിക്കല്‍ കോളജിലൂടെ ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്ന ഉറപ്പിന്മേല്‍ രണ്ട് ബാച്ചില്‍ 50 വിദ്യാര്‍ഥികളെ വീതം 2014ലും 15ലുമായി പ്രവേശിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ ആദ്യ പരിശോധനയില്‍ തന്നെ അംഗീകാരം നഷ്‌ടമായി. മതിയായ കിടക്കകളുള്ള ആശുപത്രിയും ലാബ് സൗകര്യങ്ങളും ഹോസ്റ്റല്‍ സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും ഒരുക്കിയ ശേഷമാണ് ഈ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്.

കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം കിഫ്ബി ഫണ്ട് സൗകര്യം ലഭ്യമാക്കുകയാണ് ഉണ്ടായത്. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാനുള്ള സജ്ജീകരണത്തിന് 18.72 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ലഭ്യമാക്കിയത്. 2012 ലാണ് കോന്നി മെഡിക്കല്‍ കോളജിന് ഭരണാനുമതി ലഭിച്ചത്. പിണറായി സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ആശുപത്രിയുടേയും അക്കാഡമിക് ബ്ലോക്കുകളുടേയും നിര്‍മാണം നടന്നത്.

പത്തനംതിട്ട: കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്‌സിന് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതുസംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ കത്ത് ലഭിച്ചിട്ടുണ്ട്. മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണിതെന്നും വീണ ജോര്‍ജ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'100 സീറ്റുകള്‍ക്ക് അനുമതി നേടി': മറ്റ് മെഡിക്കല്‍ കോളജുകള്‍ പോലെ കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകളെ ഉന്നത നിലവാരത്തില്‍ എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സര്‍ക്കാരിന്‍റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്ക് 100 എംബിബിഎസ് സീറ്റുകള്‍ക്ക് വീതം നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ അനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ യുഡിഎഫിന്‍റെ കാലത്ത് അനുമതി നഷ്‌ടപ്പെടുമ്പോള്‍ 50 എംബിബിഎസ് സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ 100 സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സാധിച്ചിരുന്നു.

രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. ഈ സര്‍ക്കാരിന്‍റെ കാലത്ത് കോന്നി മെഡിക്കല്‍ കോളജില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സാധ്യമാക്കിയത്. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്‍റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, ആനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി എന്നിവയുടെ നിര്‍മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിര്‍മാണം ആരംഭിച്ചു. അഞ്ച് കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സിടി സ്‌കാന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ആധുനിക ലേബര്‍റൂം നിര്‍മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യ പദ്ധതിക്ക് അനുമതി ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ നിന്നും 18.72 കോടി: ഇടുക്കി മെഡിക്കല്‍ കോളജിലൂടെ ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്ന ഉറപ്പിന്മേല്‍ രണ്ട് ബാച്ചില്‍ 50 വിദ്യാര്‍ഥികളെ വീതം 2014ലും 15ലുമായി പ്രവേശിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ ആദ്യ പരിശോധനയില്‍ തന്നെ അംഗീകാരം നഷ്‌ടമായി. മതിയായ കിടക്കകളുള്ള ആശുപത്രിയും ലാബ് സൗകര്യങ്ങളും ഹോസ്റ്റല്‍ സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും ഒരുക്കിയ ശേഷമാണ് ഈ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്.

കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം കിഫ്ബി ഫണ്ട് സൗകര്യം ലഭ്യമാക്കുകയാണ് ഉണ്ടായത്. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാനുള്ള സജ്ജീകരണത്തിന് 18.72 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ലഭ്യമാക്കിയത്. 2012 ലാണ് കോന്നി മെഡിക്കല്‍ കോളജിന് ഭരണാനുമതി ലഭിച്ചത്. പിണറായി സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ആശുപത്രിയുടേയും അക്കാഡമിക് ബ്ലോക്കുകളുടേയും നിര്‍മാണം നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.