പത്തനംതിട്ട: വിവിധ നിറത്തിലുള്ള നൂലിഴകൾ തുന്നി ചേർക്കുമ്പോഴും ഇവിടെ ജോലി ചെയ്യുന്നവരുടെ ജീവിതങ്ങൾക്ക് യാതൊരു നിറവും ഇഴയടുപ്പവുമില്ല. പത്തനംതിട്ട ഇലന്തൂർ ഖാദി ഗ്രാമവ്യവസായ ബോർഡ് നെയ്ത്ത് കേന്ദ്രത്തിലെ തൊഴിലാളികൾക്ക് വാഗ്‌ദാനങ്ങളല്ലാതെ മിനിമം കൂലി പോലും ലഭിക്കുന്നില്ല.
പത്തിലധികം തൊഴിലാളികൾ 12 വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. എല്ലാ ബജറ്റിലും ഇതുപോലെ പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും അതൊന്നും തങ്ങളിലേക്കെത്തുന്നില്ലെന്നും ഇവർ പറയുന്നു. സംസ്ഥാന ബജറ്റിൽ ഖാദി വ്യവസായത്തിന് 16 കോടി വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറയുമ്പോഴും കാലങ്ങളായി കൃത്യമായ ശമ്പളം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഇവർ.