ETV Bharat / state

തേനീച്ച കൃഷിയുടെ മധുര പാഠങ്ങളുമായി 'തേൻ മുരളി' ചേട്ടൻ - തേനീച്ച കൃഷി വാർത്തകൾ

തേനീച്ച കൃഷിയെക്കുറിച്ച് ഗവേഷണം നടത്തുന്നവക്ക് ഒരു സർവ്വകലാശാല തന്നെയാണ് കടമ്പനാട് സ്വദേശിയും ഹോർട്ടിക്കോർപ്പിൽ നിന്നും ബീ കീപ്പിംഗ് ഇൻസ്‌ട്രക്ടർ ആയി വിരമിച്ച ഉദ്യോഗസ്ഥനുമായ മുരളീധരൻ.

beekeeping lessons from muraleedhran  beekeeping lessons  തേനീച്ച കൃഷി  തേൻ മുരളി  തേനീച്ച കൃഷി വാർത്തകൾ  beekeeping news
തേനീച്ച കൃഷിയുടെ മധുര പാഠങ്ങളുമായി 'തേൻ മുരളി' ചേട്ടൻ
author img

By

Published : Apr 17, 2021, 11:40 PM IST

പത്തനംതിട്ട: തേനീച്ചകൾക്ക് കൂടൊരുക്കാൻ കേരളമാകെ പറന്നു നടക്കുകയാണ് 'തേൻ മുരളി' എന്നു വിളിപേരുളള പി ആർ മുരളീധരൻ. തേനീച്ച കൃഷിയെക്കുറിച്ച് ഗവേഷണം നടത്തുന്നവക്ക് ഒരു സർവ്വകലാശാല തന്നെയാണ് കടമ്പനാട് സ്വദേശിയും ഹോർട്ടിക്കോർപ്പിൽ നിന്നും ബീ കീപ്പിംഗ് ഇൻസ്‌ട്രക്ടർ ആയി വിരമിച്ച ഉദ്യോഗസ്ഥനുമായ മുരളീധരൻ. വിരമിച്ച ശേഷവും ഹോർട്ടിക്കോർപ്പിൽ കരാർ അടിസ്ഥാനത്തിൽ തേനീച്ച പരിശീലകനായി നാട് ചുറ്റുകയാണ് മുരളീധരൻ. തേനീച്ച കോളനി നിർമ്മാണം പരിപാലനം, തേനീച്ചകളുടെ ജീവിത രീതികൾ തുടങ്ങിയുള്ള തേനീച്ച കഥകൾ തേൻ മുരളി വിവരിക്കുമ്പോൾ അതിന് തേനോളം മധുരമുണ്ട്. സംസ്ഥാനത്താകെ ആയിരകണക്കിന് തേനീച്ച കോളനികൾ നിർമ്മിച്ചു നൽകി. ഒപ്പം പരിശീലന ക്ലാസുകളും. തേൻ വിളവെടുപ്പിനു പാകമായാൽ വീടുകളിലെത്തി അതിന്‍റെ ഓരോ പ്രക്രിയയും കർഷകരെ വിശദമായി പരിശീലിപ്പിക്കും.

തേനീച്ച കൃഷിയുടെ മധുര പാഠങ്ങളുമായി 'തേൻ മുരളി' ചേട്ടൻ
തേനീച്ച കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. വനമേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കാട്ടു മൃഗങ്ങളുടെ വരവ് തടയാൻ ആനവേലി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നതായി മുരളീധരൻ പറഞ്ഞു. തേനീച്ച കൂടുകളാൽ ആദിവാസി ഊരുകൾക്ക് ചുറ്റും വേലികൾ തീർക്കുന്നതാണ് പദ്ധതി. ആന പോലുള്ള വന്യ മൃഗങ്ങൾക്ക് തേനീച്ചക്കളെ ഭയമായതിനാൽ തേനീച്ചയുടെ സാമീപ്യമറിഞ്ഞ് കാട്ടു മൃഗങ്ങൾ പിന്തിരിഞ്ഞു പോകുമെന്ന് മുരളീധരൻ പറയുന്നു. ചെറുതേനും വൻതേനും ഉണ്ടെങ്കിലും വൻതേൻ ഉൽപാദനമാണ് കൂടുതലായും നടക്കുന്നത്.കർഷകർക്ക് നല്ലൊരു വരുമാന മാർഗമാണ് തേനീച്ച കൃഷി. ഒരിക്കൽ തേനീച്ച കോളനികൾ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നീട് പരിപാലനജോലികൾ കുറവാണ്. ആരോഗ്യമുള്ള ഒരു കോളനിയിൽ നിന്നും സീസണിൽ 10 മുതൽ 20 കിലോഗ്രാം വരെ വൻതേൻ ലഭിക്കും. വീട്ടിലെ മാത്രം ആവശ്യത്തിനും തേനീച്ച കോളനികൾ നിർമ്മിച്ചു നൽകാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.

പത്തനംതിട്ട: തേനീച്ചകൾക്ക് കൂടൊരുക്കാൻ കേരളമാകെ പറന്നു നടക്കുകയാണ് 'തേൻ മുരളി' എന്നു വിളിപേരുളള പി ആർ മുരളീധരൻ. തേനീച്ച കൃഷിയെക്കുറിച്ച് ഗവേഷണം നടത്തുന്നവക്ക് ഒരു സർവ്വകലാശാല തന്നെയാണ് കടമ്പനാട് സ്വദേശിയും ഹോർട്ടിക്കോർപ്പിൽ നിന്നും ബീ കീപ്പിംഗ് ഇൻസ്‌ട്രക്ടർ ആയി വിരമിച്ച ഉദ്യോഗസ്ഥനുമായ മുരളീധരൻ. വിരമിച്ച ശേഷവും ഹോർട്ടിക്കോർപ്പിൽ കരാർ അടിസ്ഥാനത്തിൽ തേനീച്ച പരിശീലകനായി നാട് ചുറ്റുകയാണ് മുരളീധരൻ. തേനീച്ച കോളനി നിർമ്മാണം പരിപാലനം, തേനീച്ചകളുടെ ജീവിത രീതികൾ തുടങ്ങിയുള്ള തേനീച്ച കഥകൾ തേൻ മുരളി വിവരിക്കുമ്പോൾ അതിന് തേനോളം മധുരമുണ്ട്. സംസ്ഥാനത്താകെ ആയിരകണക്കിന് തേനീച്ച കോളനികൾ നിർമ്മിച്ചു നൽകി. ഒപ്പം പരിശീലന ക്ലാസുകളും. തേൻ വിളവെടുപ്പിനു പാകമായാൽ വീടുകളിലെത്തി അതിന്‍റെ ഓരോ പ്രക്രിയയും കർഷകരെ വിശദമായി പരിശീലിപ്പിക്കും.

തേനീച്ച കൃഷിയുടെ മധുര പാഠങ്ങളുമായി 'തേൻ മുരളി' ചേട്ടൻ
തേനീച്ച കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. വനമേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കാട്ടു മൃഗങ്ങളുടെ വരവ് തടയാൻ ആനവേലി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നതായി മുരളീധരൻ പറഞ്ഞു. തേനീച്ച കൂടുകളാൽ ആദിവാസി ഊരുകൾക്ക് ചുറ്റും വേലികൾ തീർക്കുന്നതാണ് പദ്ധതി. ആന പോലുള്ള വന്യ മൃഗങ്ങൾക്ക് തേനീച്ചക്കളെ ഭയമായതിനാൽ തേനീച്ചയുടെ സാമീപ്യമറിഞ്ഞ് കാട്ടു മൃഗങ്ങൾ പിന്തിരിഞ്ഞു പോകുമെന്ന് മുരളീധരൻ പറയുന്നു. ചെറുതേനും വൻതേനും ഉണ്ടെങ്കിലും വൻതേൻ ഉൽപാദനമാണ് കൂടുതലായും നടക്കുന്നത്.കർഷകർക്ക് നല്ലൊരു വരുമാന മാർഗമാണ് തേനീച്ച കൃഷി. ഒരിക്കൽ തേനീച്ച കോളനികൾ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നീട് പരിപാലനജോലികൾ കുറവാണ്. ആരോഗ്യമുള്ള ഒരു കോളനിയിൽ നിന്നും സീസണിൽ 10 മുതൽ 20 കിലോഗ്രാം വരെ വൻതേൻ ലഭിക്കും. വീട്ടിലെ മാത്രം ആവശ്യത്തിനും തേനീച്ച കോളനികൾ നിർമ്മിച്ചു നൽകാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.