കോഴിക്കോട്: പൊറ്റമ്മലില്‍ നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടത്തിന്‍റ സ്ളാബ് തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു. ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. എട്ട് തെഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. അതിൽ അഞ്ചു പേരാണ് അപകടത്തിൽ പെട്ടത്.
ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനൽവേലി സ്വദേശികളായ സലിം, കാർത്തിക് എന്നിവരാണ് മരിച്ചത്. തങ്കരാജ്, ജീവ, ഗണേഷ് എന്നിവരാണ് പരിക്കേറ്റവർ.
തമിഴ്നാട്ടിൽ നിന്നും സ്ലാബുകൾ കൊണ്ടുവന്നു ഉറപ്പിക്കുന്ന രീതിയിലായിരുന്നു നിർമാണം. സ്ലാബ് ഉറപ്പക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.
കൂടുതല്‍ വായനക്ക്: പ്രധാനമന്ത്രിയുടെ 'മന്‍കി ബാത്ത്' പരിപാടി ഇന്ന്