ETV Bharat / state

എളമരം കടവ് പാലം തുറന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ബസ് സര്‍വീസില്ല; പ്രതിഷേധം ശക്തമാകുന്നു

author img

By

Published : Dec 29, 2022, 9:31 AM IST

കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് എളമരം കടവ് പാലം. പാലം തുറന്ന് ഏഴുമാസം കഴിഞ്ഞിട്ടും പാലത്തിലൂടെ ബസ് സര്‍വീസ് അനുവദിക്കുന്ന വിഷയത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്

bus services through Elamaram Kadavu bridge  Protest on Elamaram Kadavu bridge bus services  Elamaram Kadavu bridge  എളമരം കടവ് പാലം  കോഴിക്കോട്  മലപ്പുറം  ബസ് റൂട്ട്  എളമരം കടവ് പാലത്തിലൂടെ ബസ് സര്‍വീസ്  കോഴിക്കോട് എളമരം കടവ് പാലം
എളമരം കടവ് പാലത്തിലൂടെ ബസ് സര്‍വീസ് വേണമെന്ന് ആവശ്യം
എളമരം കടവ് പാലത്തിലൂടെ ബസ് സര്‍വീസ് വേണമെന്ന് ആവശ്യം

കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം തുറന്ന് ഏഴ് മാസം പിന്നിട്ടിട്ടും ബസ് സർവീസ് ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ബസ് സര്‍വീസ് ആരംഭിക്കുന്നതില്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോഴിക്കോട് ആർടിഒ യോഗത്തിലും ബസ് സര്‍വീസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ അനുമതി നൽകിയില്ല.

ആർടിഒ ഓഫിസിൽ സമർപ്പിക്കപ്പെട്ട വിവിധ റൂട്ടുകളിലെ പുതിയ പെർമിറ്റിനുള്ള 21 അപേക്ഷകളില്‍ പഠനം വേണമെന്ന് പറഞ്ഞ് മാറ്റിവച്ചതിൽ നാലെണ്ണം എളമരം പാലം വഴിയുള്ളതാണ്. പാലത്തിലൂടെയുള്ള മറ്റ് രണ്ട് പെർമിറ്റ് അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാതെ മലപ്പുറം ആർടിഒക്ക് വിടുകയായിരുന്നു. മൂന്ന് എംപിമാരും മറ്റ് ജന പ്രതിനിധികളും നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും മാധ്യമങ്ങളും നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞാണ് നാല് അപേക്ഷകൾ അനിശ്ചിതമായി മാറ്റിവച്ചത്.

ഉദ്ഘാടനത്തിനോട് അനുബന്ധിച്ചു തന്നെ ബസ് റൂട്ട് ആവശ്യപ്പെട്ട് ഉടമകൾ കോഴിക്കോട്, മലപ്പുറം ആർടി ഓഫിസുകളിൽ അപേക്ഷിച്ചിരുന്നു. ആർടിഒ യോഗം ചേരുന്നതോടെ അപേക്ഷകളിൽ നടപടിയുണ്ടാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷയാണ് ഇതോടെ പൊലിഞ്ഞത്. ചാത്തമംഗലം പഞ്ചായത്ത് അനുവദിച്ച ഗ്രാമവണ്ടിയുടെ ഒരു സർവീസ് മാത്രമാണ് ഇതുവഴി ഇപ്പോൾ കടന്നു പോകുന്നത്.

നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യവും മന്ത്രിക്ക് സമർപ്പിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

എളമരം കടവ് പാലത്തിലൂടെ ബസ് സര്‍വീസ് വേണമെന്ന് ആവശ്യം

കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം തുറന്ന് ഏഴ് മാസം പിന്നിട്ടിട്ടും ബസ് സർവീസ് ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ബസ് സര്‍വീസ് ആരംഭിക്കുന്നതില്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോഴിക്കോട് ആർടിഒ യോഗത്തിലും ബസ് സര്‍വീസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ അനുമതി നൽകിയില്ല.

ആർടിഒ ഓഫിസിൽ സമർപ്പിക്കപ്പെട്ട വിവിധ റൂട്ടുകളിലെ പുതിയ പെർമിറ്റിനുള്ള 21 അപേക്ഷകളില്‍ പഠനം വേണമെന്ന് പറഞ്ഞ് മാറ്റിവച്ചതിൽ നാലെണ്ണം എളമരം പാലം വഴിയുള്ളതാണ്. പാലത്തിലൂടെയുള്ള മറ്റ് രണ്ട് പെർമിറ്റ് അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാതെ മലപ്പുറം ആർടിഒക്ക് വിടുകയായിരുന്നു. മൂന്ന് എംപിമാരും മറ്റ് ജന പ്രതിനിധികളും നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും മാധ്യമങ്ങളും നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞാണ് നാല് അപേക്ഷകൾ അനിശ്ചിതമായി മാറ്റിവച്ചത്.

ഉദ്ഘാടനത്തിനോട് അനുബന്ധിച്ചു തന്നെ ബസ് റൂട്ട് ആവശ്യപ്പെട്ട് ഉടമകൾ കോഴിക്കോട്, മലപ്പുറം ആർടി ഓഫിസുകളിൽ അപേക്ഷിച്ചിരുന്നു. ആർടിഒ യോഗം ചേരുന്നതോടെ അപേക്ഷകളിൽ നടപടിയുണ്ടാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷയാണ് ഇതോടെ പൊലിഞ്ഞത്. ചാത്തമംഗലം പഞ്ചായത്ത് അനുവദിച്ച ഗ്രാമവണ്ടിയുടെ ഒരു സർവീസ് മാത്രമാണ് ഇതുവഴി ഇപ്പോൾ കടന്നു പോകുന്നത്.

നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യവും മന്ത്രിക്ക് സമർപ്പിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.