ETV Bharat / state

യാക്കോബായ സഭ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ

author img

By

Published : Aug 20, 2020, 10:10 PM IST

കോടതി വിധി അനുസരിക്കാത്തവരുമായി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവ

Orthodox Church  Jacobite Church  യാക്കോബായ  യാക്കോബായ സഭ  ഓർത്തഡോക്സ് സഭ  പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവ
യാക്കോബായ സഭ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: യാക്കോബായ സഭ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ. കോടതി വിധി അനുസരിക്കാത്തവരുമായി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവ. ഭരണാധികാരികളെ സ്വാധീനിച്ച് പ്രാദേശിക നിയമങ്ങൾ നിർമിക്കുന്നതിനുള്ള ശ്രമം രാജ്യത്തിന്‍റെ നിയമവ്യവസ്ഥയോടുള്ള തുറന്ന വെല്ലുവിളിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1934ലെ ഭരണഘടന ഇന്ത്യയിലെ പരമോന്നത നീതിപീഠം ആവർത്തിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിന്‍റെ നിഷേധം ദൈവിക നീതിയോടും രാജ്യത്തിന്‍റെ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണന്നും കാതോലിക്ക ബാവാ പത്രകുറിപ്പിലൂടെ പറഞ്ഞു.

കീഴ്കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ കേസുകൾ നടത്തുകയും തങ്ങളുടെ വാദങ്ങൾ അനുവദിച്ച് കിട്ടാതെ വരുകയും ചെയ്തപ്പോൾ കോടതി വിധി അംഗീകരിക്കില്ല എന്ന് പറയുന്നത് അപലപനീയമാണ്. നീതിപീഠത്തോടും നിയമ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയുമാണ്. ഇടവകക്കാരുടെ അവകാശങ്ങള്‍ക്ക് യാതൊരു മുടക്കവും ഓര്‍ത്തഡോക്‌സ് സഭ വരുത്തിയിട്ടില്ല. വിശ്വാസികളെ പള്ളികളില്‍ നിന്ന് ഇറക്കി വിട്ടിട്ടില്ല. മുളന്തുരുത്തി പള്ളിയിലും മറ്റ് ദേവാലയങ്ങളിലും ബലപ്രയോഗം നടത്തി എന്ന് പറയപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് പാത്രിയർക്കീസ് വിഭാഗമാണ്. പൊലീസ് നടപടിയുണ്ടായ അവസരത്തില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ആരും തന്നെ പള്ളി പരിസരത്ത് ഉണ്ടായിരുന്നില്ല. അതെസമയം നിയമനിഷേധം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടികൾ ഉണ്ടാകുന്നത് സ്വാഭാവികമാണന്നും ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ വ്യക്തമാക്കി.

കോട്ടയം: യാക്കോബായ സഭ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ. കോടതി വിധി അനുസരിക്കാത്തവരുമായി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവ. ഭരണാധികാരികളെ സ്വാധീനിച്ച് പ്രാദേശിക നിയമങ്ങൾ നിർമിക്കുന്നതിനുള്ള ശ്രമം രാജ്യത്തിന്‍റെ നിയമവ്യവസ്ഥയോടുള്ള തുറന്ന വെല്ലുവിളിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1934ലെ ഭരണഘടന ഇന്ത്യയിലെ പരമോന്നത നീതിപീഠം ആവർത്തിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിന്‍റെ നിഷേധം ദൈവിക നീതിയോടും രാജ്യത്തിന്‍റെ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണന്നും കാതോലിക്ക ബാവാ പത്രകുറിപ്പിലൂടെ പറഞ്ഞു.

കീഴ്കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ കേസുകൾ നടത്തുകയും തങ്ങളുടെ വാദങ്ങൾ അനുവദിച്ച് കിട്ടാതെ വരുകയും ചെയ്തപ്പോൾ കോടതി വിധി അംഗീകരിക്കില്ല എന്ന് പറയുന്നത് അപലപനീയമാണ്. നീതിപീഠത്തോടും നിയമ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയുമാണ്. ഇടവകക്കാരുടെ അവകാശങ്ങള്‍ക്ക് യാതൊരു മുടക്കവും ഓര്‍ത്തഡോക്‌സ് സഭ വരുത്തിയിട്ടില്ല. വിശ്വാസികളെ പള്ളികളില്‍ നിന്ന് ഇറക്കി വിട്ടിട്ടില്ല. മുളന്തുരുത്തി പള്ളിയിലും മറ്റ് ദേവാലയങ്ങളിലും ബലപ്രയോഗം നടത്തി എന്ന് പറയപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് പാത്രിയർക്കീസ് വിഭാഗമാണ്. പൊലീസ് നടപടിയുണ്ടായ അവസരത്തില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ആരും തന്നെ പള്ളി പരിസരത്ത് ഉണ്ടായിരുന്നില്ല. അതെസമയം നിയമനിഷേധം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടികൾ ഉണ്ടാകുന്നത് സ്വാഭാവികമാണന്നും ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.