ETV Bharat / state

Marigold Cultivation Kerala onam ഓണത്തിന് പൂവിടാൻ അതിർത്തി കടക്കണ്ട, ഞമ്മളെ കോഴിക്കോട്ടേക്ക് പാഞ്ഞോളൂ...പൂപ്പാടം റെഡി

author img

By

Published : Aug 19, 2023, 7:52 PM IST

Floriculture Onam Kerala flower market ഇരിങ്ങൽ കൊളാവിപ്പാലത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോബ്രിക്സ് യൂണിറ്റിലെത്തിയാല്‍ മനോഹരമായ ചെണ്ടുമല്ലി പൂപ്പാടം കാണാം. കൊയിലാണ്ടി നഗരസഭയിലെ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിലും പൂക്കൃഷിയുണ്ട്

marigold Cultivation Kerala onam flower market Uralungal
marigold Cultivation Kerala onam flower market Uralungal
ഓണത്തിന് പൂവിടാൻ അതിർത്തി കടക്കണ്ട, ഞമ്മളെ കോഴിക്കോട്ടേക്ക് പാഞ്ഞോളൂ

കോഴിക്കോട്: ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയുമൊക്കെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വണ്ടി കയറി മലയാളിയുടെ മുറ്റത്ത് എത്തി അത് പൂക്കളമാകുമ്പോൾ ഓണം കളറാകും. സ്‌കൂളിലും കോളജിലും സർക്കാർ ഓഫിസിലും എന്ന് വേണ്ട എവിടെ ഓണാഘോഷമുണ്ടെങ്കിലും പൂക്കൾ അതിർത്തി കടന്നെത്തണം. അതിനി വില എത്രയായാലും പ്രശ്‌നവുമല്ല. ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയുമൊക്കെ നമ്മുടെ നാട്ടിലും പൂവിടുമെങ്കില്‍ പിന്നെയെന്തിന് അന്യസംസ്ഥാന പൂക്കൾ തേടി പോകണം എന്ന ചിന്തയിലാണ് ഈ കാണുന്ന പൂപ്പാടങ്ങളുണ്ടായത്.

മറ്റെവിടെയുമല്ല നമ്മുടെ കോഴിക്കോട് തന്നെ... ഇരിങ്ങൽ കൊളാവിപ്പാലത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോബ്രിക്സ് യൂണിറ്റിലെത്തിയാല്‍ മനോഹരമായ ചെണ്ടുമല്ലി പൂപ്പാടം കാണാം. ഭംഗി കൂട്ടാൻ വാടാമല്ലിയും. ഒരു ഏക്കറിലേറെ സ്ഥലത്താണ് ഓണപ്പൂക്കളം നിറയ്ക്കാൻ ഇവിടെ പൂക്കൾ വിരിഞ്ഞത്.

ഇനി കൊയിലാണ്ടി നഗരസഭയിലെ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിലെത്തിയാല്‍ കാഴ്‌ച അതിമനോഹരം. മാരി ഗോൾഡ് എഫ്.ഐ.ജി സംഘമാണ് ഇവിടെ പൂക്കൃഷി പരീക്ഷിച്ചത്. സംഘാംഗങ്ങൾ ഓരോരുത്തരും ആയിരം രൂപയിട്ട് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. കുഞ്ഞുങ്ങളെ പോലെ ഇവർ ചെടികളെ പരിപാലിച്ചു. ഒടുവിൽ ഓറഞ്ചും മഞ്ഞയും നിറത്തില്‍ ചെണ്ടുമല്ലി പൂത്തുലഞ്ഞു. പൂവാങ്ങാൻ ആളെത്തുമ്പോൾ ഇവരുടെ ഓണവും കളറാകും.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പൂക്കൃഷി: രണ്ടുമാസം മുമ്പാണ് ഇരിങ്ങൽ കൊളാവിപ്പാലത്തെ ഹോളോബ്രിക്സ് യൂണിറ്റില്‍ 5500 ചെണ്ടുമല്ലിത്തൈകൾ നട്ടത്. ബെംഗളൂരൂവിൽ നിന്നാണ് വിത്ത് വാങ്ങിയത്. പൂക്കൃഷിക്ക് ഒരു ലക്ഷത്തോളം രൂപ ചെലവായി. കഴിഞ്ഞ വർഷം 40 സെന്‍റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. അതിൽ മികച്ച വിജയം കൈവരിച്ചതോടെയാണ് ഇത്തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ കെ.പി.കെ. ചോയിയാണ് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നത്. ഇത്തവണ കുറച്ചുസ്ഥലത്ത് വാടാമല്ലിയും കൃഷിചെയ്തു.

ഏകദേശം ഒരു ലക്ഷം രൂപയാണ് ചെലവായത്. ഏകദേശം 4 ലക്ഷം രൂപയോളം വിറ്റുവരവ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശവാസികൾക്ക് ഇവിടെയെത്തി പൂക്കൾ വാങ്ങാനുള്ള സൗകര്യമുണ്ട്. എട്ടര ഏക്കർ വിസ്തൃതിയുള്ള ഹോളോബ്രിക്സ് യൂണിറ്റിൽ പച്ചക്കറി, വാഴ, കൈതച്ചക്ക, പപ്പായ എന്നിവയും വിളയുന്നുണ്ട്. കോഴിവളവും ജൈവവളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

മാരി ഗോൾഡ് എഫ്.ഐ.ജി സംഘം : കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ കൂട്ടായ്മയ്ക്ക് പൂക്കൃഷിയില്‍ നൂറുമേനി. നഗരസഭ, കൃഷി ഭവൻ, ആത്മ കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി തുടങ്ങിയത്. തൈകൾ കൃഷി ഭവൻ എത്തിച്ച് നൽകി. സംഘാംഗങ്ങൾ ആയിരം രൂപയെടുത്താണ് ചെലവ് നിർവഹിച്ചത്. ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃഷി ഓഫിസർ സ്ഥലത്തെത്തി വേണ്ട നിർദേശങ്ങൾ നൽകി. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.

തൊട്ടടുത്ത വീട്ടിൽ നിന്നാണ് വെള്ളമെടുക്കുന്നത്. ചെടികൾ വാടുമ്പോൾ ഈ കൂട്ടായ്മയുടെ മുഖവും വാടുമായിരുന്നു. കുഞ്ഞുങ്ങളെ പോലെ ഈ ചെടികളെ അവർ പത്തുപേർ ചേർന്ന് പരിപാലിച്ചു. ഒടുവിൽ അത്തപ്പൂക്കളമൊരുക്കാൻ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിൽ ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലികൾ പൂത്തുലഞ്ഞു.

മഞ്ഞയും ഓറഞ്ചും നിറമുള്ള പൂവിരിഞ്ഞതോടെ കാണാനും പകർത്താനും നിരവധി പേരാണ് ഇവിടെ എത്തുന്നത്. പരമ്പരാഗതമായ കൃഷിക്ക് പുറമെ പൂകൃഷിക്കും വലിയ സാധ്യതയുണ്ടെന്ന് വാർഡ് കൗൺസിലറായ വലിയാട്ടിൽ രമേശൻ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ പൂക്കൃഷി നടത്താൻ നഗരസഭ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ, കോളജ്, കുടുംബശ്രീ എന്നിവിടങ്ങളിൽ പൂക്കൾ വിപണനത്തിന് എത്തിക്കും. ഇതിന് പുറമെ 1500 സൂര്യകാന്തി തൈകളും നഴ്‌സറിയില്‍ വളരുന്നുണ്ട്. പച്ചക്കറി കൃഷിയിലേക്കും സംഘം ചുവടുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. സർക്കാരിന്‍റെ സാമ്പത്തിക സഹായമാണ് സംഘം പ്രതീക്ഷിക്കുന്നത്.

ഓണത്തിന് പൂവിടാൻ അതിർത്തി കടക്കണ്ട, ഞമ്മളെ കോഴിക്കോട്ടേക്ക് പാഞ്ഞോളൂ

കോഴിക്കോട്: ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയുമൊക്കെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വണ്ടി കയറി മലയാളിയുടെ മുറ്റത്ത് എത്തി അത് പൂക്കളമാകുമ്പോൾ ഓണം കളറാകും. സ്‌കൂളിലും കോളജിലും സർക്കാർ ഓഫിസിലും എന്ന് വേണ്ട എവിടെ ഓണാഘോഷമുണ്ടെങ്കിലും പൂക്കൾ അതിർത്തി കടന്നെത്തണം. അതിനി വില എത്രയായാലും പ്രശ്‌നവുമല്ല. ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയുമൊക്കെ നമ്മുടെ നാട്ടിലും പൂവിടുമെങ്കില്‍ പിന്നെയെന്തിന് അന്യസംസ്ഥാന പൂക്കൾ തേടി പോകണം എന്ന ചിന്തയിലാണ് ഈ കാണുന്ന പൂപ്പാടങ്ങളുണ്ടായത്.

മറ്റെവിടെയുമല്ല നമ്മുടെ കോഴിക്കോട് തന്നെ... ഇരിങ്ങൽ കൊളാവിപ്പാലത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോബ്രിക്സ് യൂണിറ്റിലെത്തിയാല്‍ മനോഹരമായ ചെണ്ടുമല്ലി പൂപ്പാടം കാണാം. ഭംഗി കൂട്ടാൻ വാടാമല്ലിയും. ഒരു ഏക്കറിലേറെ സ്ഥലത്താണ് ഓണപ്പൂക്കളം നിറയ്ക്കാൻ ഇവിടെ പൂക്കൾ വിരിഞ്ഞത്.

ഇനി കൊയിലാണ്ടി നഗരസഭയിലെ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിലെത്തിയാല്‍ കാഴ്‌ച അതിമനോഹരം. മാരി ഗോൾഡ് എഫ്.ഐ.ജി സംഘമാണ് ഇവിടെ പൂക്കൃഷി പരീക്ഷിച്ചത്. സംഘാംഗങ്ങൾ ഓരോരുത്തരും ആയിരം രൂപയിട്ട് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. കുഞ്ഞുങ്ങളെ പോലെ ഇവർ ചെടികളെ പരിപാലിച്ചു. ഒടുവിൽ ഓറഞ്ചും മഞ്ഞയും നിറത്തില്‍ ചെണ്ടുമല്ലി പൂത്തുലഞ്ഞു. പൂവാങ്ങാൻ ആളെത്തുമ്പോൾ ഇവരുടെ ഓണവും കളറാകും.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പൂക്കൃഷി: രണ്ടുമാസം മുമ്പാണ് ഇരിങ്ങൽ കൊളാവിപ്പാലത്തെ ഹോളോബ്രിക്സ് യൂണിറ്റില്‍ 5500 ചെണ്ടുമല്ലിത്തൈകൾ നട്ടത്. ബെംഗളൂരൂവിൽ നിന്നാണ് വിത്ത് വാങ്ങിയത്. പൂക്കൃഷിക്ക് ഒരു ലക്ഷത്തോളം രൂപ ചെലവായി. കഴിഞ്ഞ വർഷം 40 സെന്‍റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. അതിൽ മികച്ച വിജയം കൈവരിച്ചതോടെയാണ് ഇത്തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ കെ.പി.കെ. ചോയിയാണ് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നത്. ഇത്തവണ കുറച്ചുസ്ഥലത്ത് വാടാമല്ലിയും കൃഷിചെയ്തു.

ഏകദേശം ഒരു ലക്ഷം രൂപയാണ് ചെലവായത്. ഏകദേശം 4 ലക്ഷം രൂപയോളം വിറ്റുവരവ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശവാസികൾക്ക് ഇവിടെയെത്തി പൂക്കൾ വാങ്ങാനുള്ള സൗകര്യമുണ്ട്. എട്ടര ഏക്കർ വിസ്തൃതിയുള്ള ഹോളോബ്രിക്സ് യൂണിറ്റിൽ പച്ചക്കറി, വാഴ, കൈതച്ചക്ക, പപ്പായ എന്നിവയും വിളയുന്നുണ്ട്. കോഴിവളവും ജൈവവളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

മാരി ഗോൾഡ് എഫ്.ഐ.ജി സംഘം : കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ കൂട്ടായ്മയ്ക്ക് പൂക്കൃഷിയില്‍ നൂറുമേനി. നഗരസഭ, കൃഷി ഭവൻ, ആത്മ കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി തുടങ്ങിയത്. തൈകൾ കൃഷി ഭവൻ എത്തിച്ച് നൽകി. സംഘാംഗങ്ങൾ ആയിരം രൂപയെടുത്താണ് ചെലവ് നിർവഹിച്ചത്. ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃഷി ഓഫിസർ സ്ഥലത്തെത്തി വേണ്ട നിർദേശങ്ങൾ നൽകി. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.

തൊട്ടടുത്ത വീട്ടിൽ നിന്നാണ് വെള്ളമെടുക്കുന്നത്. ചെടികൾ വാടുമ്പോൾ ഈ കൂട്ടായ്മയുടെ മുഖവും വാടുമായിരുന്നു. കുഞ്ഞുങ്ങളെ പോലെ ഈ ചെടികളെ അവർ പത്തുപേർ ചേർന്ന് പരിപാലിച്ചു. ഒടുവിൽ അത്തപ്പൂക്കളമൊരുക്കാൻ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിൽ ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലികൾ പൂത്തുലഞ്ഞു.

മഞ്ഞയും ഓറഞ്ചും നിറമുള്ള പൂവിരിഞ്ഞതോടെ കാണാനും പകർത്താനും നിരവധി പേരാണ് ഇവിടെ എത്തുന്നത്. പരമ്പരാഗതമായ കൃഷിക്ക് പുറമെ പൂകൃഷിക്കും വലിയ സാധ്യതയുണ്ടെന്ന് വാർഡ് കൗൺസിലറായ വലിയാട്ടിൽ രമേശൻ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ പൂക്കൃഷി നടത്താൻ നഗരസഭ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ, കോളജ്, കുടുംബശ്രീ എന്നിവിടങ്ങളിൽ പൂക്കൾ വിപണനത്തിന് എത്തിക്കും. ഇതിന് പുറമെ 1500 സൂര്യകാന്തി തൈകളും നഴ്‌സറിയില്‍ വളരുന്നുണ്ട്. പച്ചക്കറി കൃഷിയിലേക്കും സംഘം ചുവടുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. സർക്കാരിന്‍റെ സാമ്പത്തിക സഹായമാണ് സംഘം പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.