ETV Bharat / state

അംഗനവാടിയിൽ മാളങ്ങൾ; ഭീതിയിൽ കുട്ടികളും ജീവനക്കാരും

26 വർഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ ചുമരുകളിൽ വലിയ മാളങ്ങളും തറ കെട്ടിയ കരിങ്കല്ലുകൾക്കിടയിൽ വലിയ പൊത്തുകളും ധാരാളമുണ്ട്.

author img

By

Published : Nov 23, 2019, 11:45 AM IST

Updated : Nov 23, 2019, 2:38 PM IST

അംഗനവാടിയിൽ മാളങ്ങൾ; ഭീതിയിൽ കുട്ടികളും ജീവനക്കാരും

കോഴിക്കോട്: വയനാട്ടില്‍ ഷെഹ്‌ല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരി പാമ്പ് കടിയേറ്റ് മരിച്ചതില്‍ കാരണക്കാരെ തെരയുന്ന ചര്‍ച്ചകളാണ് എവിടെയും. ഷെഹ്‌ലയുടെ ജീവന്‍ നഷ്ടപ്പെട്ടതിന്‍റെ ദു:ഖം മാറിയിട്ടില്ല. അപ്പോഴാണ് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗനവാടിയിലെ കുട്ടികളുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയായി കെട്ടിടം നിറയെ മാളങ്ങളുള്ളതായി വിവരം പുറത്ത് വരുന്നത്. 26 കുട്ടികൾ എത്തുന്ന ഒമ്പതാം വാർഡ് കളരി കണ്ടിയിലെ അംഗനവാടിക്കാണ് ഈ ദുരവസ്ഥ.

അംഗനവാടിയിൽ മാളങ്ങൾ; ഭീതിയിൽ കുട്ടികളും ജീവനക്കാരും

26 വർഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തിൽ യാതൊരുവിധ അറ്റകുറ്റപണികളും ഇതുവരെ നടത്തിയിട്ടില്ല. കെട്ടിടത്തിന്‍റെ ചുമരുകളിൽ ഒന്നിലധികം വലിയ മാളങ്ങളും തറ കെട്ടിയ കരിങ്കല്ലുകൾക്കിടയിൽ വലിയ പൊത്തുകളും ധാരാളമുണ്ട്. മേൽക്കൂരയിലെ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ്‌ ഏതുനിമിഷവും തറയിൽ വീഴുമെന്നുള്ള അവസ്ഥയിലാണ്.

ഇതുവരെ വൈദ്യുതി എത്താത്ത കെട്ടിടത്തിൽ വെറും നിലത്തിരുന്നാണ് കുട്ടികൾ കളിക്കുകയും പഠിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്. മഴ നനയാതിരിക്കാൽ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. അപകടഭീഷണി നേരിടുന്ന ഈ കെട്ടിടത്തിൽ കഴിയുന്നത് കുട്ടികളുടെയും ജീവനക്കാരുടെയും ജീവന് തന്നെ ആപത്താണ്.

കോഴിക്കോട്: വയനാട്ടില്‍ ഷെഹ്‌ല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരി പാമ്പ് കടിയേറ്റ് മരിച്ചതില്‍ കാരണക്കാരെ തെരയുന്ന ചര്‍ച്ചകളാണ് എവിടെയും. ഷെഹ്‌ലയുടെ ജീവന്‍ നഷ്ടപ്പെട്ടതിന്‍റെ ദു:ഖം മാറിയിട്ടില്ല. അപ്പോഴാണ് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗനവാടിയിലെ കുട്ടികളുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയായി കെട്ടിടം നിറയെ മാളങ്ങളുള്ളതായി വിവരം പുറത്ത് വരുന്നത്. 26 കുട്ടികൾ എത്തുന്ന ഒമ്പതാം വാർഡ് കളരി കണ്ടിയിലെ അംഗനവാടിക്കാണ് ഈ ദുരവസ്ഥ.

അംഗനവാടിയിൽ മാളങ്ങൾ; ഭീതിയിൽ കുട്ടികളും ജീവനക്കാരും

26 വർഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തിൽ യാതൊരുവിധ അറ്റകുറ്റപണികളും ഇതുവരെ നടത്തിയിട്ടില്ല. കെട്ടിടത്തിന്‍റെ ചുമരുകളിൽ ഒന്നിലധികം വലിയ മാളങ്ങളും തറ കെട്ടിയ കരിങ്കല്ലുകൾക്കിടയിൽ വലിയ പൊത്തുകളും ധാരാളമുണ്ട്. മേൽക്കൂരയിലെ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ്‌ ഏതുനിമിഷവും തറയിൽ വീഴുമെന്നുള്ള അവസ്ഥയിലാണ്.

ഇതുവരെ വൈദ്യുതി എത്താത്ത കെട്ടിടത്തിൽ വെറും നിലത്തിരുന്നാണ് കുട്ടികൾ കളിക്കുകയും പഠിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്. മഴ നനയാതിരിക്കാൽ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. അപകടഭീഷണി നേരിടുന്ന ഈ കെട്ടിടത്തിൽ കഴിയുന്നത് കുട്ടികളുടെയും ജീവനക്കാരുടെയും ജീവന് തന്നെ ആപത്താണ്.

Intro:പാമ്പുകളുടെ താവളമായി ഒരു അംഗനവാടിBody:ഷഹ് ല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിക്കാനിടയായ ബത്തേരിയിലെ ഗവൺമെൻറ് സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പോലെ ഒരുപക്ഷേ അതിനേക്കാൾ ഭയാനകമായ അവസ്ഥയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ട് മലയോരത്ത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് കളരി കണ്ടിയിലെ 26 ഓളം പിഞ്ചു കുരുന്നുകൾ എത്തുന്ന ഒരു അംഗനവാടി. 1993 ജനുവരി 18 ന് അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ചതാണ് ഈ ശിശു മന്ദിരത്തിന്റെ കോൺക്രീറ്റ് കെട്ടിടം. 26 വർഷത്തെ പഴക്കം ഈ കെട്ടിടത്തെ ആകെ രോഗാവസ്ഥയിൽ ആക്കിയിട്ടുണ്ട്എങ്കിലും ഉദ്ഘാടനം കഴിഞ്ഞതിനുശേഷം യാതൊരുവിധ അറ്റകുറ്റ പ്രവർത്തിയും ഒരു അധികാരികളും ഈ കെട്ടിടത്തിൽ നടത്തിയിട്ടില്ല. മേൽക്കൂരയിലെ കോൺക്രീറ്റ് ആകെ പൊട്ടിപ്പൊളിഞ്ഞ ഏതുനിമിഷവും താഴെ വീഴും എന്ന അവസ്ഥയിലാണ്. ഒരു മഴ പെയ്താൽ ഈ മേൽക്കൂരയ്ക്കു താഴെ നനയാതെ ഇരിക്കാൻ ആകില്ല എന്നുറപ്പുള്ള തുകൊണ്ടുതന്നെ മുകളിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് ഇതിനുള്ളിൽ അംഗനവാടി വർക്കർമാരുടെ യും പിഞ്ചു കുട്ടികളുടെയും പൊറുതി. ഇതുവരെ വൈദ്യുതി എത്താത്ത ഈ കെട്ടിടത്തിൽ ചൂടുകാലത്ത് രാവിലെ മുതൽ വൈകിട്ട് വരെ ഇരിക്കുക എന്നത് അത് ഈ പിഞ്ചു കുരുന്നുകൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്. വെറും നിലത്തിരുന്ന് ആണ് ഈ കുട്ടികളുടെ കളിയും പഠനവും ഭക്ഷണം കഴിക്കുന്നതും എല്ലാം. തറയോട് ചേർന്ന് ചുമരുകളിൽ ഒന്നിലധികം വലിയ മാളങ്ങളുണ്ട് ഈ അംഗനവാടിയിൽ . കെട്ടിടത്തിനു തറ കെട്ടിയ കരിങ്കല്ലുകൾക്കിടയിൽ പുറത്തുനിന്ന് അകത്തോള മെത്തുന്ന വലിയ പൊത്തുകൾ വേറെ. ഈ അടുത്ത ദിവസങ്ങളിൽ ഉണ്ടായ കനത്ത കാറ്റിലും മഴയിലും , നിറയെ മാളങ്ങളും പൊത്തുകളും ഉള്ള ഈ കെട്ടിടത്തിനുള്ളിൽ കഴിയുന്ന ഈ പിഞ്ചു കുട്ടികൾക്ക് ആയുസിന്റെ ബലം ഒന്ന് മാത്രമാണ് തുണ. ബത്തേരിയിൽ ഗവൺമെൻറ് സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പത്തുവയസ്സുകാരി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ മരിക്കാനിടയായത് അധ്യാപകന്റെയും, തൊട്ടടുത്ത താലൂക്കാശുപത്രിയിലെ ഡോക്ടറുടെയും നിരുത്തരവാദപരമായ സമീപനം ആയിരുന്നെങ്കിലും അതുപോലെതന്നെ ഈ സ്കൂളിൻറെയും ക്ലാസ്സ് മുറിയുടെയും ശോച്യാവസ്ഥയും അതിനു കാരണം ആയിട്ടുണ്ട്. ഷഹ്‌ലയുടെ മരണവാർത്ത അറിഞ്ഞു ഞെട്ടുകയും ദുഃഖിക്കുകയും രോഷം കൊള്ളുകയും ചെയ്ത നമ്മൾ ഇനിയെങ്കിലും നമുക്കുചുറ്റുമുള്ള അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാണാതെ പോകരുത്. ആപത്ത് സംഭവിച്ചു കഴിഞ്ഞിട്ട് ഞെട്ടുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനേക്കാൾ നല്ലതാണ് അങ്ങനെയൊന്ന് സംഭവിക്കാതെ നോക്കുന്നത്. വിവേകമുള്ള അധികാരികൾ ചെയ്യേണ്ടതും അതുതന്നെയാണ്.Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
ബൈറ്റ് : മുഹമ്മദ് നാട്ടുകാരൻ
Last Updated : Nov 23, 2019, 2:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.