ETV Bharat / state

വിസ്‌മയ കേസ്: ഭര്‍ത്താവ്‌ കിരണ്‍ കുമാറിന് 10 വര്‍ഷം തടവും പിഴയും

author img

By

Published : May 24, 2022, 12:56 PM IST

Updated : May 24, 2022, 1:39 PM IST

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്‌.

Vismaya case kollam  kollam dowry case  കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി  kollam additional sessions court  vismaya case verdict  kiram kumar found guilty  വിസ്‌മയ കേസ്‌  കൊല്ലം വിസ്‌മയ സ്ത്രീധന പീഡന കേസ്‌  കിരണ്‍ കുമാര്‍ കുറ്റക്കാരന്‍
വിസ്‌മയ കേസ്‌; ഭര്‍ത്താവ്‌ കിരണ്‍ കുമാറിന് ജീവപര്യന്തം

കൊല്ലം: വിസ്‌മയ ആത്മഹത്യ ചെയ്‌ത കേസില്‍ ഭര്‍ത്താവ്‌ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്‌. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വർഷവും 306 പ്രകാരം ആറ്‌ വര്‍ഷവും 498 പ്രകാരം രണ്ട്‌ വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയുമടയ്‌ക്കണം. ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്‌മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സ്‌ത്രീധന പീഡനത്തെ തുടര്‍ന്നാണ് വിസ്‌മയ ആത്മഹത്യ ചെയ്‌തത്.

കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജ് കെ.എന്‍. സുജിത്താണ് വിധി പ്രസ്‌താവിച്ചത്. നാലുമാസത്തെ വിചാരണക്ക് ശേഷമാണ് കേസില്‍ വിധി കോടതി വിധി വന്നത്. അഡ്വ. ജി. മോഹന്‍ രാജാണ്‌ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. വിധി കേള്‍ക്കാന്‍ വിസ്‌മയയുടെ അച്ഛന്‍ ത്രിവിക്രമൻ നായർ 10.45ഓടെ കോടതിയില്‍ എത്തിയിരുന്നു.

കിരണ്‍ കുമാറിനെതിരായ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്‌. 2021ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് കൊല്ലം നിലമേല്‍ കൈതോട് കെകെഎംവി ഹൗസില്‍ വിസ്‌മയയെ (24) ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 മേയ് 19നായിരുന്നു വിസ്‌മയയുടെയും മോട്ടോർ വാഹന വകുപ്പിൽ എം.വി.ഐ ആയിരുന്ന കിരണിന്‍റെയും വിവാഹം. നൂറ് പവനും കാറും സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം നടത്തിയത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം സ്ത്രീധനത്തിന്‍റെ പേരിൽ വിസ്‌മയയെ കിരണ്‍ പീഡിപ്പിക്കാനാരംഭിച്ചു. ഇതിനിടയിൽ പല തവണ വിവരങ്ങൾ വിസ്‌മയ വീട്ടിലും അറിയിച്ചു. മാനസിക പീഡനത്തിനൊപ്പം ശാരീരിക പീഡനം കൂടി നേരിടേണ്ടി വന്നതോടെ വിസ്‌മയ ജീവനൊടുക്കുകയായിരുന്നു. 2021 ജൂൺ 22ന് വിസ്‌മയയുടെ ആത്മഹത്യ കൊലപാതകമാണെന്നാരോപിച്ച് പിതാവും സഹോദരനും രംഗത്തെത്തി. കിരണിന്‍റ പീഡനം തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പൊലീസിന് കൈമാറി. സംഭവത്തില്‍ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Also Read: കേരളം കാത്തിരുന്ന വിധി: ശിക്ഷയില്‍ ഇളവ് ചോദിച്ച് പ്രതി, കനിയാതെ കോടതി

വിസ്‌മയ നേരിട്ട ക്രൂര പീഡനം പുറം ലോകമറിഞ്ഞതോടെ ഓഗ്സ്റ്റ് ആറിന് മോട്ടോർ വാഹന വകുപ്പിൽ നിന്നും കിരണിനെ പുറത്താക്കി. ഐ.ജി അർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി 2021 സെപ്‌തംബർ 10ന് 507 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കിരൺ അറസ്റ്റിലായി 80-ാം ദിവസം കുറ്റപത്രം സമർപ്പിക്കാനായത് കേസിൽ ശ്രദ്ധേയമായി. 2022 ജനുവരി 10ന് ആരംഭിച്ച വിചാരണ നാല് മാസം നീണ്ടു.

ഇതിനിടെ മാർച്ച് രണ്ടിന് കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകൾ ഉൾപ്പെടെ 12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. ദൃസാക്ഷികളില്ലാത്ത കേസിൽ ഡിജിറ്റൽ തെളിവുകളാണ് നിർണായകം. എന്നാൽ ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു.

കൊല്ലം: വിസ്‌മയ ആത്മഹത്യ ചെയ്‌ത കേസില്‍ ഭര്‍ത്താവ്‌ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്‌. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വർഷവും 306 പ്രകാരം ആറ്‌ വര്‍ഷവും 498 പ്രകാരം രണ്ട്‌ വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയുമടയ്‌ക്കണം. ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്‌മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സ്‌ത്രീധന പീഡനത്തെ തുടര്‍ന്നാണ് വിസ്‌മയ ആത്മഹത്യ ചെയ്‌തത്.

കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജ് കെ.എന്‍. സുജിത്താണ് വിധി പ്രസ്‌താവിച്ചത്. നാലുമാസത്തെ വിചാരണക്ക് ശേഷമാണ് കേസില്‍ വിധി കോടതി വിധി വന്നത്. അഡ്വ. ജി. മോഹന്‍ രാജാണ്‌ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. വിധി കേള്‍ക്കാന്‍ വിസ്‌മയയുടെ അച്ഛന്‍ ത്രിവിക്രമൻ നായർ 10.45ഓടെ കോടതിയില്‍ എത്തിയിരുന്നു.

കിരണ്‍ കുമാറിനെതിരായ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്‌. 2021ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് കൊല്ലം നിലമേല്‍ കൈതോട് കെകെഎംവി ഹൗസില്‍ വിസ്‌മയയെ (24) ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 മേയ് 19നായിരുന്നു വിസ്‌മയയുടെയും മോട്ടോർ വാഹന വകുപ്പിൽ എം.വി.ഐ ആയിരുന്ന കിരണിന്‍റെയും വിവാഹം. നൂറ് പവനും കാറും സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം നടത്തിയത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം സ്ത്രീധനത്തിന്‍റെ പേരിൽ വിസ്‌മയയെ കിരണ്‍ പീഡിപ്പിക്കാനാരംഭിച്ചു. ഇതിനിടയിൽ പല തവണ വിവരങ്ങൾ വിസ്‌മയ വീട്ടിലും അറിയിച്ചു. മാനസിക പീഡനത്തിനൊപ്പം ശാരീരിക പീഡനം കൂടി നേരിടേണ്ടി വന്നതോടെ വിസ്‌മയ ജീവനൊടുക്കുകയായിരുന്നു. 2021 ജൂൺ 22ന് വിസ്‌മയയുടെ ആത്മഹത്യ കൊലപാതകമാണെന്നാരോപിച്ച് പിതാവും സഹോദരനും രംഗത്തെത്തി. കിരണിന്‍റ പീഡനം തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പൊലീസിന് കൈമാറി. സംഭവത്തില്‍ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Also Read: കേരളം കാത്തിരുന്ന വിധി: ശിക്ഷയില്‍ ഇളവ് ചോദിച്ച് പ്രതി, കനിയാതെ കോടതി

വിസ്‌മയ നേരിട്ട ക്രൂര പീഡനം പുറം ലോകമറിഞ്ഞതോടെ ഓഗ്സ്റ്റ് ആറിന് മോട്ടോർ വാഹന വകുപ്പിൽ നിന്നും കിരണിനെ പുറത്താക്കി. ഐ.ജി അർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി 2021 സെപ്‌തംബർ 10ന് 507 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കിരൺ അറസ്റ്റിലായി 80-ാം ദിവസം കുറ്റപത്രം സമർപ്പിക്കാനായത് കേസിൽ ശ്രദ്ധേയമായി. 2022 ജനുവരി 10ന് ആരംഭിച്ച വിചാരണ നാല് മാസം നീണ്ടു.

ഇതിനിടെ മാർച്ച് രണ്ടിന് കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകൾ ഉൾപ്പെടെ 12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. ദൃസാക്ഷികളില്ലാത്ത കേസിൽ ഡിജിറ്റൽ തെളിവുകളാണ് നിർണായകം. എന്നാൽ ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു.

Last Updated : May 24, 2022, 1:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.