ETV Bharat / state

മൂന്ന് കോടിയുടെ ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശിനികള്‍ പിടിയില്‍

കൊല്ലം അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്‍റെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി “ഓപ്പറേഷൻ ഡെവിൾ ഹണ്ട്” എന്നപേരിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്.

author img

By

Published : Sep 9, 2021, 8:17 PM IST

hashish oil  Operation Devil Hunt  Excise  ഓപ്പറേഷൻ ഡെവിൾ ഹണ്ട്  ഹാഷിഷ് ഓയില്‍
മൂന്ന് കോടിയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശിനികള്‍ പിടിയില്‍

കൊല്ലം : മൂന്ന് കോടിയുടെ ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശികളായ യുവതികൾ കൊല്ലത്ത് എക്സൈസ് പിടിയിൽ. ജില്ലയിലെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് ഹാഷിഷ് ഓയിലിന്‍റെ മൊത്ത കച്ചവടം നടത്തുന്നതായി കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്‍റെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി “ഓപ്പറേഷൻ ഡെവിൾ ഹണ്ട്” എന്ന പേരിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. വിശാഖപട്ടണം ധനഡു കൊണ്ട് സ്വദേശി പംഗ്ഗി ഈശ്വരമ്മ (35), വിശാഖപട്ടണം കുന്തർലാ സ്വദേശി കോട എൽസാകുമാരി (23) എന്നിവർ ആണ് അറസ്റ്റിലായത്.

മൂന്ന് കോടിയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശിനികള്‍ പിടിയില്‍

പുനലൂർ ചെമ്മന്തൂർ മാർക്കറ്റിനു സമീപമുള്ള റെയിൽവേ അടിപ്പാത ഭാഗത്തു നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 1.200 കിലോഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മുംബൈ, ഹൈദരാബാദ്, ബംഗളുരു എന്നീ നഗരങ്ങള്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയയിലെ കണ്ണികളാണ് പിടിയിലായവര്‍ എന്ന് എക്‌സൈസ് പറഞ്ഞു.

ഒന്നാം പ്രതി ഈശ്വരമ്മയുടെ ഭർത്താവ് പംഗി വെങ്കിടേശ്വരലു ഹൈദരാബാദ് ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ്. ഇയാൾ മറ്റൊരു ലഹരി കടത്ത് കേസിൽ ഉൾപ്പെട്ട് നിലവിൽ ആന്ധ്രാപ്രദേശ് അടവിവാരം സെൻട്രൽ ജയിലിലാണ്. ഇതോടെ ലഹരി സംഘത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത ഈശ്വരമ്മ, ലഹരികച്ചവടം നേരിട്ട് നടത്തുകയായിരുന്നു എന്നാണ് എക്‌സൈസ് സംഘം നല്‍കുന്ന വിവരം.

also read:നിയമസഭ കൈയാങ്കളി: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി

also read: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതി പിടിയിൽ

കൊല്ലം : മൂന്ന് കോടിയുടെ ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശികളായ യുവതികൾ കൊല്ലത്ത് എക്സൈസ് പിടിയിൽ. ജില്ലയിലെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് ഹാഷിഷ് ഓയിലിന്‍റെ മൊത്ത കച്ചവടം നടത്തുന്നതായി കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്‍റെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി “ഓപ്പറേഷൻ ഡെവിൾ ഹണ്ട്” എന്ന പേരിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. വിശാഖപട്ടണം ധനഡു കൊണ്ട് സ്വദേശി പംഗ്ഗി ഈശ്വരമ്മ (35), വിശാഖപട്ടണം കുന്തർലാ സ്വദേശി കോട എൽസാകുമാരി (23) എന്നിവർ ആണ് അറസ്റ്റിലായത്.

മൂന്ന് കോടിയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശിനികള്‍ പിടിയില്‍

പുനലൂർ ചെമ്മന്തൂർ മാർക്കറ്റിനു സമീപമുള്ള റെയിൽവേ അടിപ്പാത ഭാഗത്തു നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 1.200 കിലോഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മുംബൈ, ഹൈദരാബാദ്, ബംഗളുരു എന്നീ നഗരങ്ങള്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയയിലെ കണ്ണികളാണ് പിടിയിലായവര്‍ എന്ന് എക്‌സൈസ് പറഞ്ഞു.

ഒന്നാം പ്രതി ഈശ്വരമ്മയുടെ ഭർത്താവ് പംഗി വെങ്കിടേശ്വരലു ഹൈദരാബാദ് ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ്. ഇയാൾ മറ്റൊരു ലഹരി കടത്ത് കേസിൽ ഉൾപ്പെട്ട് നിലവിൽ ആന്ധ്രാപ്രദേശ് അടവിവാരം സെൻട്രൽ ജയിലിലാണ്. ഇതോടെ ലഹരി സംഘത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത ഈശ്വരമ്മ, ലഹരികച്ചവടം നേരിട്ട് നടത്തുകയായിരുന്നു എന്നാണ് എക്‌സൈസ് സംഘം നല്‍കുന്ന വിവരം.

also read:നിയമസഭ കൈയാങ്കളി: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി

also read: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതി പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.