ETV Bharat / state

വിവാഹ വാഗ്‌ദാനം നൽകി പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ പീഡനം; യുവാവ് പിടിയിൽ

ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രതി വിഷ്‌ണുലാൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.

author img

By

Published : May 19, 2023, 4:04 PM IST

പീഡനം  കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനിക്ക് പീഡനം  പോക്‌സോ  വിഷ്‌ണുലാൽ  വിവാഹ വാഗ്‌ദാനം നൽകി പീഡനം  man who molested a minor girl was arrested  molested minor girl in kollam  pocso  കടയ്ക്കലിൽ വിദ്യാർഥിനിക്ക് നേരെ പീഡനം  പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ പീഡനം  ലൈംഗിക അതിക്രമം
പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ പീഡനം

കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. ആനതറമല സ്വദേശിയായ വിഷ്‌ണുലാലാണ് (28) പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി മുതൽ വിവാഹ വാഗ്‌ദാനം നൽകി ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.

കുട്ടിയിൽ മാനസിക പ്രശ്‌നങ്ങളും വിഷാദ രോഗവും കണ്ടതിനെ തുടർന്ന് കുട്ടിയുടെ മാതാവ് വിവരം തിരക്കിയിരുന്നു. എന്നാൽ കുട്ടി ഒന്നും പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് മാതാവ് കുട്ടിയിൽ വന്ന മാറ്റം കടയ്ക്കൽ സി ഐ രാജേഷിനോട് പറഞ്ഞു. തുടർന്ന് സി ഐ ഇടപെട്ട് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.

ഫെബ്രുവരി 19 മുതൽ വിഷ്‌ണു തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി വന്നിരുന്നതായും പീഡന വിവരം പുറത്ത് പറഞ്ഞാൽ വിവാഹം കഴിക്കില്ലെന്ന് ഇയാൾ പറഞ്ഞിരുന്നെന്നും കുട്ടി മൊഴിയിൽ പറഞ്ഞിരുന്നു. തുടർന്ന് വിഷ്‌ണുലാലിനെതിരെ കുട്ടികൾക്കെതിരെയുളള ലൈംഗിക അതിക്രമം തടയൽ (പോക്‌സോ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയോടെ വിഷ്‌ണുലാലിനെ സ്വന്തം വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് താൻ എത്തി കുട്ടിയെ പീഡിപ്പിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി. തുടർന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.

17 കാരിയെ പീഡിപ്പിച്ച് പിതാവും സുഹൃത്തും: ഇക്കഴിഞ്ഞ മെയ്‌ 17ന് പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പെണ്‍കുട്ടിയുടെ പിതാവും പിതാവിന്‍റെ സുഹൃത്തും അറസ്റ്റിലായിരുന്നു. ഇടുക്കി ചെറുതോണി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കാൻ ശ്രമിക്കുമായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. മാതാവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ പിതാവ് സുഹൃത്തുമായി വീട്ടിലെത്തുകയും വീട്ടിലിരുന്ന് മദ്യപിക്കുന്നതും പതിവായിരുന്നു.

പിന്നാലെ മദ്യപിച്ച ശേഷം പിതാവിന്‍റെ സുഹൃത്തും പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടാൻ തുടങ്ങി. ഇരുവരുടെയും പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെണ്‍കുട്ടി വിദേശത്തുള്ള മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ മാതാവിന്‍റെ നിർദേശ പ്രകാരമാണ് പെണ്‍കുട്ടി പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്‌തിരുന്നു.

ALSO READ: പെണ്‍കുട്ടികള്‍ക്കുനേരെ അധ്യാപകന്‍റെ ലൈംഗികാതിക്രമം; സ്‌കൂളിലേക്ക് പോകാന്‍ കൂട്ടാക്കാതെ വിദ്യാര്‍ഥികള്‍, കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. ആനതറമല സ്വദേശിയായ വിഷ്‌ണുലാലാണ് (28) പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി മുതൽ വിവാഹ വാഗ്‌ദാനം നൽകി ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.

കുട്ടിയിൽ മാനസിക പ്രശ്‌നങ്ങളും വിഷാദ രോഗവും കണ്ടതിനെ തുടർന്ന് കുട്ടിയുടെ മാതാവ് വിവരം തിരക്കിയിരുന്നു. എന്നാൽ കുട്ടി ഒന്നും പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് മാതാവ് കുട്ടിയിൽ വന്ന മാറ്റം കടയ്ക്കൽ സി ഐ രാജേഷിനോട് പറഞ്ഞു. തുടർന്ന് സി ഐ ഇടപെട്ട് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.

ഫെബ്രുവരി 19 മുതൽ വിഷ്‌ണു തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി വന്നിരുന്നതായും പീഡന വിവരം പുറത്ത് പറഞ്ഞാൽ വിവാഹം കഴിക്കില്ലെന്ന് ഇയാൾ പറഞ്ഞിരുന്നെന്നും കുട്ടി മൊഴിയിൽ പറഞ്ഞിരുന്നു. തുടർന്ന് വിഷ്‌ണുലാലിനെതിരെ കുട്ടികൾക്കെതിരെയുളള ലൈംഗിക അതിക്രമം തടയൽ (പോക്‌സോ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയോടെ വിഷ്‌ണുലാലിനെ സ്വന്തം വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് താൻ എത്തി കുട്ടിയെ പീഡിപ്പിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി. തുടർന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.

17 കാരിയെ പീഡിപ്പിച്ച് പിതാവും സുഹൃത്തും: ഇക്കഴിഞ്ഞ മെയ്‌ 17ന് പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പെണ്‍കുട്ടിയുടെ പിതാവും പിതാവിന്‍റെ സുഹൃത്തും അറസ്റ്റിലായിരുന്നു. ഇടുക്കി ചെറുതോണി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കാൻ ശ്രമിക്കുമായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. മാതാവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ പിതാവ് സുഹൃത്തുമായി വീട്ടിലെത്തുകയും വീട്ടിലിരുന്ന് മദ്യപിക്കുന്നതും പതിവായിരുന്നു.

പിന്നാലെ മദ്യപിച്ച ശേഷം പിതാവിന്‍റെ സുഹൃത്തും പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടാൻ തുടങ്ങി. ഇരുവരുടെയും പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെണ്‍കുട്ടി വിദേശത്തുള്ള മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ മാതാവിന്‍റെ നിർദേശ പ്രകാരമാണ് പെണ്‍കുട്ടി പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്‌തിരുന്നു.

ALSO READ: പെണ്‍കുട്ടികള്‍ക്കുനേരെ അധ്യാപകന്‍റെ ലൈംഗികാതിക്രമം; സ്‌കൂളിലേക്ക് പോകാന്‍ കൂട്ടാക്കാതെ വിദ്യാര്‍ഥികള്‍, കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.