ETV Bharat / state

മുട്ടില്‍ മാതൃകയില്‍ കാസര്‍കോട്ടും മരംമുറി, വിജിലന്‍സ് അന്വേഷണം

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിന്‍റെ മറവിലാണ് കാസര്‍കോട്ടെയും മരം മുറി.

author img

By

Published : Jun 8, 2021, 3:42 PM IST

വയനാട് മുട്ടില്‍ മരംമുറി മാതൃക കാസര്‍കോട് വാര്‍ത്ത  കാസര്‍കോട് മുട്ടില്‍ മാതൃക മരംമുറി വാര്‍ത്ത  കാസര്‍കോട് മുട്ടില്‍ മാതൃക മരംമുറി  കാസര്‍കോട് മരംമുറി എട്ട് കേസുകള്‍ വാര്‍ത്ത  കാസര്‍കോട് ഈട്ടി തേക്ക് മരംമുറി വാര്‍ത്ത  കാസര്‍കോട് മുട്ടില്‍ മാതൃക വാര്‍ത്ത  muttil model illegal tree cutting kasaragod news  kasaragod illegal tree cutting news  wayanad muttil model tree cutting kasaragod news  muttil model trees illegally axed kasaragod news  wayanad muttil sandalwood cutting model kasaragod news  kasaragod illegal tree cutting latest malayalam news
മുട്ടില്‍ മാതൃകയില്‍ കാസര്‍കോട്ടും മരംമുറി

കാസര്‍കോട് : വയനാട് മുട്ടിലിലെ മാതൃകയില്‍ കാസര്‍കോട്ടും മരംമുറി. എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത വനംവകുപ്പ് ഇതുവരെ 27 ക്യൂബിക് മീറ്റര്‍ തടി പിടികൂടി. ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിച്ച് കടത്തിയോ എന്നറിയാന്‍ വനംവകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.

Read more: വയനാട് മുട്ടില്‍ മരം മുറി : അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിന്‍റെ മറവിലാണ് കാസര്‍കോട്ടും മരംമുറി നടന്നത്. അതിര്‍ത്തി പഞ്ചായത്തുകളില്‍ നിന്നും മലയോര മേഖലകളില്‍ നിന്നും വ്യാപകമായി ഈട്ടിയും തേക്കും മുറിച്ചു. നെട്ടണിഗെ, പെര്‍ള എന്നിവിടങ്ങളില്‍ നിന്നാണ് വനംവകുപ്പ് മരംമുറി പിടികൂടിയത്.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിലെ പിഴവും ഗൗരവവും മനസിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മരം മുറിക്കാനുള്ള അനുമതികള്‍ പലതും മടക്കി. എന്നാല്‍ ഇതിലും പിന്‍വാങ്ങാതിരുന്ന ചില സംഘങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ മരംമുറിച്ച് കടത്തിയതായാണ് സൂചന.

Also read: മുട്ടില്‍ മരംമുറി കേസ്: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

ഇതേ തുടര്‍ന്നാണ് വനംവകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയത്. ഇതുവരെ കാസര്‍കോട് റേഞ്ചിന് കീഴില്‍ ആറ് കേസുകളും കാഞ്ഞങ്ങാട് റേഞ്ചിന് കീഴില്‍ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്‌തു.

17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റര്‍ തടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഈ തടികള്‍ കാസര്‍കോട് പരപ്പയിലുള്ള സര്‍ക്കാര്‍ ഡിപ്പോയിലേക്ക് മാറ്റി.

കാസര്‍കോട് : വയനാട് മുട്ടിലിലെ മാതൃകയില്‍ കാസര്‍കോട്ടും മരംമുറി. എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത വനംവകുപ്പ് ഇതുവരെ 27 ക്യൂബിക് മീറ്റര്‍ തടി പിടികൂടി. ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിച്ച് കടത്തിയോ എന്നറിയാന്‍ വനംവകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.

Read more: വയനാട് മുട്ടില്‍ മരം മുറി : അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിന്‍റെ മറവിലാണ് കാസര്‍കോട്ടും മരംമുറി നടന്നത്. അതിര്‍ത്തി പഞ്ചായത്തുകളില്‍ നിന്നും മലയോര മേഖലകളില്‍ നിന്നും വ്യാപകമായി ഈട്ടിയും തേക്കും മുറിച്ചു. നെട്ടണിഗെ, പെര്‍ള എന്നിവിടങ്ങളില്‍ നിന്നാണ് വനംവകുപ്പ് മരംമുറി പിടികൂടിയത്.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിലെ പിഴവും ഗൗരവവും മനസിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മരം മുറിക്കാനുള്ള അനുമതികള്‍ പലതും മടക്കി. എന്നാല്‍ ഇതിലും പിന്‍വാങ്ങാതിരുന്ന ചില സംഘങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ മരംമുറിച്ച് കടത്തിയതായാണ് സൂചന.

Also read: മുട്ടില്‍ മരംമുറി കേസ്: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

ഇതേ തുടര്‍ന്നാണ് വനംവകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയത്. ഇതുവരെ കാസര്‍കോട് റേഞ്ചിന് കീഴില്‍ ആറ് കേസുകളും കാഞ്ഞങ്ങാട് റേഞ്ചിന് കീഴില്‍ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്‌തു.

17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റര്‍ തടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഈ തടികള്‍ കാസര്‍കോട് പരപ്പയിലുള്ള സര്‍ക്കാര്‍ ഡിപ്പോയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.