ETV Bharat / state

ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ, ആദ്യം പൂർത്തിയാകുക കാസർകോട്, മന്ത്രി മുഹമ്മദ് റിയാസ്

author img

By

Published : Aug 17, 2022, 1:48 PM IST

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലും ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും

national highway  national highway development in kerala will be complete soon minister muhammed riyas  national highway development in kerala  national highway development in kasargod  minister muhammed riyas  kerala road development  national highway development in kerala latest news  minister muhammed riyas latest news  kasargod latest news  kasargode news today  kerala infrastructure  ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂര്‍ത്തിയാക്കും  ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും  ദേശീയപാത വികസനം  ദേശീയപാത അതോറിറ്റി  മന്ത്രി മുഹമ്മദ് റിയാസ്  റോഡ് ഗതാഗത വികസനം  ദേശീയപാത വികസനം പുതിയ വാര്‍ത്ത  ദേശീയപാത വികസനം ഏറ്റവും പുതിയ വാര്‍ത്ത  കേരളത്തിലെ ദേശീയപാത വികസന പ്രവർത്തനങ്ങൾ  കാസര്‍കോട് ഏറ്റവും പുതിയ വാര്‍ത്ത  കാസര്‍കോട് ഇന്നത്തെ വാര്‍ത്ത
ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ, ആദ്യം പൂർത്തിയാകുക കാസർകോട്, മന്ത്രി മുഹമ്മദ് റിയാസ്

കാസര്‍കോട്: കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായ ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ അതിവേഗമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാകുമെന്നാണ് സർക്കാർ വിലയിരുത്തലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ, ആദ്യം പൂർത്തിയാകുക കാസർകോട്, മന്ത്രി മുഹമ്മദ് റിയാസ്

കാസർകോടും ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 2024 മേയ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നാണ് സർക്കാറിന്‍റെ ഉറപ്പ്. തലപ്പാടി മുതൽ ചെങ്കള വരെ മുപ്പത്തിയൊമ്പത് കിലോമീറ്റർ ഊരാളുങ്കൽ സൊസൈറ്റിക്കും അവശേഷിക്കുന്ന ഭാഗം മേഘ കൺസ്‌ട്രഷൻ കമ്പനിക്കുമാണ് നിർമാണ ചുമതല.

നാല് മേൽപ്പാലങ്ങൾ ഉൾപ്പടെ ജില്ലയിലെ ആറുവരി പാത നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നുവെന്നാണ് ദേശീയപാത അതോറിറ്റിയുടെയും, സർക്കാരിന്‍റെയും വിലയിരുത്തൽ. കുമ്പളയിലെ മേൽപ്പാലം ഈ വർഷം ഡിസംബറിലും, കാസർകോട് നഗരത്തിലെ മേൽപ്പാലം 2023 അവസാനത്തോടെയും നിർമാണം പൂർത്തിയാകും. ഇതോടെ കാസർകോടിന്‍റെ മുഖച്ഛായ തന്നെ മാറും.

ദേശീയപാത വികസനത്തിന്‍റെ ഓരോ ചുവടും സൂക്ഷ്‌മമായി വിലയിരുത്തപ്പെടുന്നുണ്ട്. ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫിസർ ഇക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.

ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും അറിയിച്ചു. അവയൊക്കെയും വേഗം പരിഹരിച്ചു മുന്നോട്ട് പോകാനാണ് തീരുമാനം. ദേശീയപാത അതോറിറ്റി വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു.

തിരുവനന്തപുരത്ത് ദേശീയപാതയുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യും. ദേശീയപാതയുടെ നിർമാണ പുരോഗതി ഓരോ ജില്ലയിലും തുടർച്ചയായി നടത്തുന്നുണ്ട്. എത്രയും വേഗത്തിൽ പൂർത്തീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട്: കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായ ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ അതിവേഗമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാകുമെന്നാണ് സർക്കാർ വിലയിരുത്തലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ, ആദ്യം പൂർത്തിയാകുക കാസർകോട്, മന്ത്രി മുഹമ്മദ് റിയാസ്

കാസർകോടും ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 2024 മേയ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നാണ് സർക്കാറിന്‍റെ ഉറപ്പ്. തലപ്പാടി മുതൽ ചെങ്കള വരെ മുപ്പത്തിയൊമ്പത് കിലോമീറ്റർ ഊരാളുങ്കൽ സൊസൈറ്റിക്കും അവശേഷിക്കുന്ന ഭാഗം മേഘ കൺസ്‌ട്രഷൻ കമ്പനിക്കുമാണ് നിർമാണ ചുമതല.

നാല് മേൽപ്പാലങ്ങൾ ഉൾപ്പടെ ജില്ലയിലെ ആറുവരി പാത നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നുവെന്നാണ് ദേശീയപാത അതോറിറ്റിയുടെയും, സർക്കാരിന്‍റെയും വിലയിരുത്തൽ. കുമ്പളയിലെ മേൽപ്പാലം ഈ വർഷം ഡിസംബറിലും, കാസർകോട് നഗരത്തിലെ മേൽപ്പാലം 2023 അവസാനത്തോടെയും നിർമാണം പൂർത്തിയാകും. ഇതോടെ കാസർകോടിന്‍റെ മുഖച്ഛായ തന്നെ മാറും.

ദേശീയപാത വികസനത്തിന്‍റെ ഓരോ ചുവടും സൂക്ഷ്‌മമായി വിലയിരുത്തപ്പെടുന്നുണ്ട്. ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫിസർ ഇക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.

ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും അറിയിച്ചു. അവയൊക്കെയും വേഗം പരിഹരിച്ചു മുന്നോട്ട് പോകാനാണ് തീരുമാനം. ദേശീയപാത അതോറിറ്റി വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു.

തിരുവനന്തപുരത്ത് ദേശീയപാതയുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യും. ദേശീയപാതയുടെ നിർമാണ പുരോഗതി ഓരോ ജില്ലയിലും തുടർച്ചയായി നടത്തുന്നുണ്ട്. എത്രയും വേഗത്തിൽ പൂർത്തീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.