ETV Bharat / state

അതിരപ്പിള്ളി വൈദ്യുത പദ്ധതിക്ക് തടസമാകുന്നത് സമരങ്ങള്‍: എംഎം മണി - എം.എം മണി

കൽക്കരി നിലയം കേരളത്തിൽ സാധ്യമല്ലെന്നും എം.എം മണി

അതിരപ്പള്ളി വൈദ്യുത പദ്ധതിക്ക്  Athirappilly power project  കൽക്കരി നിലയം  എം.എം മണി  MM Mani
എംഎം മണി
author img

By

Published : Jan 16, 2020, 1:11 PM IST

കണ്ണൂർ: ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതിയായ അതിരപ്പിള്ളി പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടും തുടങ്ങാൻ സമ്മതിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് മന്ത്രി എം.എം മണി. താപനിലയങ്ങൾ സംരക്ഷിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല. അത് പ്രവർത്തിപ്പിച്ചാൽ ഓരോ യൂണിറ്റിനും വലിയ വിലയാകും. അത് നമുക്ക് താങ്ങാൻ കഴിയാത്തതാണ്. കൽക്കരി നിലയം കേരളത്തിൽ സാധ്യമല്ലെന്നും എം.എം മണി പറഞ്ഞു. ഊർജ്ജ മിത്ര ജോയിന്‍റ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം പറശ്ശിനിക്കടവ് വിസ്‌മയ പാർക്കിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തടസമാകുന്നത് സമരങ്ങളെന്ന് എംഎം മണി

സൈലന്‍റ് വാലി പദ്ധതി ആലോചിച്ചപ്പോഴും ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നമുണ്ടാക്കി. അന്ന് കേന്ദ്ര സർക്കാർ പൂയംകുട്ടി പദ്ധതി തരാമെന്ന് പറഞ്ഞു. പിന്നെ അതും പ്രവർത്തനക്ഷമമല്ലാതായി. അതിരപ്പിള്ളി പദ്ധതി ആരംഭിച്ചാൽ മതിയെന്ന നില വന്നപ്പോൾ അവിടെയും സമരവും പ്രക്ഷോഭവും തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജ രംഗത്ത് പുതിയ മുന്നേറ്റം ഉണ്ടാക്കണം. ഉൽപാദിപ്പിക്കപ്പെടുന്ന ഊർജ്ജം ഫലപ്രദവും അപകടരഹിതവുമായി ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ടാക്കണമെന്നും എം.എം മണി കൂട്ടിച്ചേർത്തു.

കണ്ണൂർ: ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതിയായ അതിരപ്പിള്ളി പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടും തുടങ്ങാൻ സമ്മതിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് മന്ത്രി എം.എം മണി. താപനിലയങ്ങൾ സംരക്ഷിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല. അത് പ്രവർത്തിപ്പിച്ചാൽ ഓരോ യൂണിറ്റിനും വലിയ വിലയാകും. അത് നമുക്ക് താങ്ങാൻ കഴിയാത്തതാണ്. കൽക്കരി നിലയം കേരളത്തിൽ സാധ്യമല്ലെന്നും എം.എം മണി പറഞ്ഞു. ഊർജ്ജ മിത്ര ജോയിന്‍റ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം പറശ്ശിനിക്കടവ് വിസ്‌മയ പാർക്കിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തടസമാകുന്നത് സമരങ്ങളെന്ന് എംഎം മണി

സൈലന്‍റ് വാലി പദ്ധതി ആലോചിച്ചപ്പോഴും ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നമുണ്ടാക്കി. അന്ന് കേന്ദ്ര സർക്കാർ പൂയംകുട്ടി പദ്ധതി തരാമെന്ന് പറഞ്ഞു. പിന്നെ അതും പ്രവർത്തനക്ഷമമല്ലാതായി. അതിരപ്പിള്ളി പദ്ധതി ആരംഭിച്ചാൽ മതിയെന്ന നില വന്നപ്പോൾ അവിടെയും സമരവും പ്രക്ഷോഭവും തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജ രംഗത്ത് പുതിയ മുന്നേറ്റം ഉണ്ടാക്കണം. ഉൽപാദിപ്പിക്കപ്പെടുന്ന ഊർജ്ജം ഫലപ്രദവും അപകടരഹിതവുമായി ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ടാക്കണമെന്നും എം.എം മണി കൂട്ടിച്ചേർത്തു.

Intro:ഒരു നേരം പോലും ഊർജ്ജമില്ലാതെ നമുക്ക് നിൽക്കാനാവാത്ത സ്ഥിതിയിൽ ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതിയായ അതിരപ്പള്ളി പദ്ധതി എല്ലാ അനുമതിയും കിട്ടിയ ശേഷവും തുടങ്ങാൻ സമ്മതിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്ന് മന്ത്രി എം എം മണി. ഊർജ്ജ മിത്ര ജോയിന്റ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ ഉൽഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Body:
Vo
താപനിലയങ്ങൾ സംരക്ഷിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല. അത് പ്രവർത്തിപ്പിച്ചാൽ ഓരോ യൂണിറ്റിനും വലിയ വിലയാകും. അത് നമുക്ക് താങ്ങാൻ കഴിയാത്തതാണ്. കൽക്കരി നിലയം കേരളത്തിൽ സാധ്യമല്ല.
എന്തിന് ജലവൈദ്യുതി പദ്ധതി തുടങ്ങുമ്പോൾ പോലും ഇല്ലാത്ത പ്രശ്നമാണ്. സൈലൻറ് വാലി പദ്ധതി ആലോചിച്ചപ്പോൾ ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നമുണ്ടാക്കി. അന്ന് കേന്ദ്ര സർക്കാർ പൂയംകുട്ടി പദ്ധതി തരാമെന്ന് പറഞ്ഞു. പിന്നെ അതും പ്രവർത്തനക്ഷമമല്ലാതായി.  അതിരപ്പള്ളി പദ്ധതിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. എല്ലാം തുടങ്ങിയാൽ മതിയെന്ന നില വന്നപ്പോൾ അവിടെയും സമരവും പ്രക്ഷോഭവും തുടങ്ങി. രാഷ്ട്രീയ പാർട്ടികൾക്കിടയിലും ഭിന്നാഭിപ്രായമുണ്ട്. എന്നാൽ ഊർജ്ജം എല്ലാ നിലയിലും വേണം താനും. ഊർജ്ജ രംഗത്ത് പുതിയ മുന്നേറ്റം ഉണ്ടാക്കണം. ഉത്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം ഫലപ്രദവും അപകടരഹിതവുമായി ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. Byte

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു, ബിജു എസ് പിള്ള, വി ശിവദാസൻ, വത്സൻ പനോളി, വി വി മോഹനൻ ,കെ കെ കുഞ്ഞമ്പു എന്നിവർ സംസാരിച്ചുConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.