ETV Bharat / state

വെങ്ങര ഗ്രാമമൊന്നാകെ ചിലങ്ക കെട്ടുന്നു; മെഗാ മോഹിനിയാട്ടത്തിനായി

author img

By

Published : Dec 18, 2019, 9:51 PM IST

Updated : Dec 18, 2019, 11:36 PM IST

105 പേരുടെ മെഗാ മോഹിനിയാട്ടത്തിനൊരുങ്ങി കണ്ണൂരിലെ വെങ്ങര ഗ്രാമം.

കണ്ണൂര്‍ വെങ്ങര  മെഗാ മോഹിനിയാട്ടം  അരുണിമ രാജന്‍  വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ടം  arunima rajan vengara  mega mohiniyattam  kannur mega mohiniyattam
വെങ്ങര ഗ്രാമമൊന്നാകെ ചിലങ്ക കെട്ടുന്നു; മെഗാ മോഹിനിയാട്ടത്തിനായി

കണ്ണൂര്‍: മെഗാ തിരുവാതിരകള്‍ പലനാടുകളിലും പലവട്ടം അരങ്ങേറിയിട്ടുണ്ടെങ്കിലും മെഗാ മോഹിനിയാട്ടമെന്ന പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് അരുണിമ രാജന്‍ എന്ന കലാ പ്രതിഭ. മൂന്നാം ക്ലാസുകാരി മുതൽ 65 വയസുകാരി വരെയുള്ള 105 പേരെ മോഹിനിയാട്ടം അഭ്യസിപ്പിച്ചുകൊണ്ടാണ് വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്‍റെ വേദിയിലൂടെ അരുണിമ നാടിന്‍റെ പ്രശസ്‌തി പിടിച്ചുപറ്റാനൊരുങ്ങുന്നത്. വെങ്ങര കുതിരുമ്മലിലെ കെ.രാഘവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് മെഗാ മോഹിനിയാട്ടം പരിശീലനക്കളരി പുരോഗമിക്കുന്നത്.

വെങ്ങര ഗ്രാമമൊന്നാകെ ചിലങ്ക കെട്ടുന്നു; മെഗാ മോഹിനിയാട്ടത്തിനായി

ആദ്യ ക്ലാസില്‍ വെറും കാഴ്‌ചക്കാരായി നിന്നവര്‍ പോലും മോഹിനിയാട്ട പരിശീലനത്തിൽ പങ്കാളികളായി. അഞ്ച് ആഴ്‌ചകളിലായി ശനി-ഞായര്‍ ദിവസങ്ങളിലെ കേവലം നാല് മണിക്കൂറുകള്‍ വീതമുള്ള പരിശീലനം വഴിയാണ് 105 പേരടങ്ങിയ നൃത്ത സംഘത്തെ അരുണിമാ രാജന്‍ ഒന്നാന്തരം മോഹിനിയാട്ട നര്‍ത്തകിമാരായി മാറ്റിയെടുത്തത്. 105 പേരെ നാലു ബാച്ചുകളാക്കി തിരിച്ചാണ് പരിശീലിപ്പിച്ചെടുത്തത്. മെഗാ മോഹിനിയാട്ടം പരിശീലിക്കുന്നവരിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ വെങ്ങര ഹിന്ദു എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഋതുലക്ഷ്‌മിയും ഏറ്റവും പ്രായം കൂടിയ വനിത കണ്ടോന്താര്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരി രാധാമണിയുമാണ്.

അഞ്ചോളം കീര്‍ത്തനങ്ങൾ സംയോജിപ്പിച്ച് 20 മിനുട്ടോളം ദൈര്‍ഘ്യമുള്ള മോഹിനിയാട്ടമാണ് ഈ മെഗാ മോഹിനിയാട്ടത്തിലൂടെ പരീക്ഷിക്കുന്നത്. നാട്ടുകാരുടെയും ക്ഷേത്ര കമ്മിറ്റിക്കാരുടെയും പ്രചോദനമാണ് ഇതിന് പിന്നിലെന്ന് അരുണിമ പറയുന്നു.

യുപി സ്‌കൂള്‍ തലം മുതല്‍ നൃത്തരംഗത്ത് മാറ്റുരയ്ക്കുന്ന അരുണിമ ഹയര്‍ സെക്കന്‍ററി തലത്തിലും സര്‍വകലാശാലാ തലത്തിലും നാടോടിനൃത്തം, ഭരതനാട്യം, കഥകളി, കുച്ചിപ്പുടി, സംഘനൃത്തം, മോഹിനിയാട്ടം എന്നീ ഇനങ്ങളില്‍ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. കലാമണ്ഡലം ലീലാമണിയുടെ കീഴില്‍ നിലവില്‍ മോഹിനിയാട്ടം അഭ്യസിക്കുന്ന അരുണിമ, മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി കൂടിയാണ്. കലാമണ്ഡലത്തില്‍ ചേര്‍ന്ന് മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ഡോക്‌റേറ്റും നേടണമെന്നാണ് അരുണിമയുടെ ജീവിതാഭിലാഷം. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ രാജന്‍ അരുണിമയുടെയും തറമ്മല്‍ ബീനയുടെയും മകളാണ് അരുണിമ രാജന്‍.

കണ്ണൂര്‍: മെഗാ തിരുവാതിരകള്‍ പലനാടുകളിലും പലവട്ടം അരങ്ങേറിയിട്ടുണ്ടെങ്കിലും മെഗാ മോഹിനിയാട്ടമെന്ന പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് അരുണിമ രാജന്‍ എന്ന കലാ പ്രതിഭ. മൂന്നാം ക്ലാസുകാരി മുതൽ 65 വയസുകാരി വരെയുള്ള 105 പേരെ മോഹിനിയാട്ടം അഭ്യസിപ്പിച്ചുകൊണ്ടാണ് വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്‍റെ വേദിയിലൂടെ അരുണിമ നാടിന്‍റെ പ്രശസ്‌തി പിടിച്ചുപറ്റാനൊരുങ്ങുന്നത്. വെങ്ങര കുതിരുമ്മലിലെ കെ.രാഘവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് മെഗാ മോഹിനിയാട്ടം പരിശീലനക്കളരി പുരോഗമിക്കുന്നത്.

വെങ്ങര ഗ്രാമമൊന്നാകെ ചിലങ്ക കെട്ടുന്നു; മെഗാ മോഹിനിയാട്ടത്തിനായി

ആദ്യ ക്ലാസില്‍ വെറും കാഴ്‌ചക്കാരായി നിന്നവര്‍ പോലും മോഹിനിയാട്ട പരിശീലനത്തിൽ പങ്കാളികളായി. അഞ്ച് ആഴ്‌ചകളിലായി ശനി-ഞായര്‍ ദിവസങ്ങളിലെ കേവലം നാല് മണിക്കൂറുകള്‍ വീതമുള്ള പരിശീലനം വഴിയാണ് 105 പേരടങ്ങിയ നൃത്ത സംഘത്തെ അരുണിമാ രാജന്‍ ഒന്നാന്തരം മോഹിനിയാട്ട നര്‍ത്തകിമാരായി മാറ്റിയെടുത്തത്. 105 പേരെ നാലു ബാച്ചുകളാക്കി തിരിച്ചാണ് പരിശീലിപ്പിച്ചെടുത്തത്. മെഗാ മോഹിനിയാട്ടം പരിശീലിക്കുന്നവരിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ വെങ്ങര ഹിന്ദു എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഋതുലക്ഷ്‌മിയും ഏറ്റവും പ്രായം കൂടിയ വനിത കണ്ടോന്താര്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരി രാധാമണിയുമാണ്.

അഞ്ചോളം കീര്‍ത്തനങ്ങൾ സംയോജിപ്പിച്ച് 20 മിനുട്ടോളം ദൈര്‍ഘ്യമുള്ള മോഹിനിയാട്ടമാണ് ഈ മെഗാ മോഹിനിയാട്ടത്തിലൂടെ പരീക്ഷിക്കുന്നത്. നാട്ടുകാരുടെയും ക്ഷേത്ര കമ്മിറ്റിക്കാരുടെയും പ്രചോദനമാണ് ഇതിന് പിന്നിലെന്ന് അരുണിമ പറയുന്നു.

യുപി സ്‌കൂള്‍ തലം മുതല്‍ നൃത്തരംഗത്ത് മാറ്റുരയ്ക്കുന്ന അരുണിമ ഹയര്‍ സെക്കന്‍ററി തലത്തിലും സര്‍വകലാശാലാ തലത്തിലും നാടോടിനൃത്തം, ഭരതനാട്യം, കഥകളി, കുച്ചിപ്പുടി, സംഘനൃത്തം, മോഹിനിയാട്ടം എന്നീ ഇനങ്ങളില്‍ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. കലാമണ്ഡലം ലീലാമണിയുടെ കീഴില്‍ നിലവില്‍ മോഹിനിയാട്ടം അഭ്യസിക്കുന്ന അരുണിമ, മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി കൂടിയാണ്. കലാമണ്ഡലത്തില്‍ ചേര്‍ന്ന് മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ഡോക്‌റേറ്റും നേടണമെന്നാണ് അരുണിമയുടെ ജീവിതാഭിലാഷം. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ രാജന്‍ അരുണിമയുടെയും തറമ്മല്‍ ബീനയുടെയും മകളാണ് അരുണിമ രാജന്‍.

Intro:Intro
കണ്ണൂര്‍ ജില്ലയില്‍ തന്നെ മെഗാ തിരുവാതിരകള്‍ പലവട്ടം അരങ്ങേറിയിട്ടുണ്ടെങ്കിലും മെഗാ മോഹിനിയാട്ടം അപ്പോഴും കേട്ടുകേള്‍വി മാത്രമായിരുന്നു. അങ്ങനെ ഒരു ഉദ്യമത്തിന് ഒരുങ്ങുകയാണ് അരുണിമാ രാജണെന്ന കലാ പ്രതിഭ. മൂന്നാം ക്ലാസുകാരി മുതൽ 65 വയസ്സുകാരി വരെ ഉള്ള 105 ഓളം വരുന്നവരെ മോഹിനിയാട്ടം അഭ്യസിപ്പിച്ചുകൊണ്ടാണ് വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ വേദിയിലൂടെ നാടിന്റെ പ്രശസ്തി പിടിച്ചുപറ്റാനൊരുങ്ങുന്നത്. വെങ്ങര കുതിരുമ്മലില്‍ സ്ഥിതി ചെയ്യുന്ന കെ. രാഘവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് മെഗാ മോഹിനിയാട്ടം പരിശീലനക്കളരി പൂര്‍ത്തിയായി വരുന്നത്.Body:Vo

മോഹിനിയാട്ടം എന്നു കേട്ടപ്പോഴേ പിന്‍വലിഞ്ഞ ഭൂരിഭാഗത്തേയും ആത്മവിശ്വാസം കൂടെക്കൂട്ടുകയായിരുന്നു അരുണിമയും സംഘടകരും. ആദ്യ ക്ലാസില്‍ കാഴ്ചക്കാരായി നിന്നവര്‍ പോലും പരിശീലനത്തെത്തിൽ പങ്കാളികളായി, ലക്ഷ്യത്തെ കവിച്ചു വെക്കുന്ന കാഴ്ചയായി പരിണമിക്കുന്നതാണ് പിന്നീട് കാണാനായത്.
അഞ്ച് ആഴ്ചകളിലായി ശനി-ഞായര്‍ ദിവസങ്ങളിലെ കേവലം നാലുമണിക്കൂറുകള്‍ വീതമുള്ള പരിശീലനം വഴിയാണ് 105 പേരടങ്ങിയ നൃത്ത സംഘത്തെ അരുണിമാ രാജന്‍ ഒന്നാന്തരം മോഹിനിയാട്ട നര്‍ത്തകിമാരായി പരിവര്‍ത്തിച്ചെടുത്തത്. 105 പേരെത്തന്നെ നാലു ബാച്ചുകളാക്കി തിരിച്ചാണ് ഒരേ തരം സ്റ്റെപ്പുകള്‍ തന്നെ പരിശീലിപ്പിച്ചെടുക്കുന്നത്. മെഗാ മോഹിനിയാട്ടം പരിശീലിക്കുന്നവരിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി വെങ്ങര ഹിന്ദു എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഋതുലക്ഷ്മിയും, ഏറ്റവും പ്രായം കൂടിയ വനിത കണ്ടോന്താര്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരി രാധാമണിയുമാണ്. സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ ഡാൻസും മറ്റും കളിച്ചതല്ലാതെ ഈ 65 വയസുവരെ മോഹിനിയാട്ടം പരിശീലിച്ചിട്ടില്ല. അത് കിഴക്കരക്കാവിലമ്മയ്ക്കുള്ള സമർപ്പണമാണെന്നും നൃത്തം അഭ്യസിപ്പിക്കുന്ന അരുണിമയുടെ കഴിവ് കണ്ടിട്ട് കൂടിയാണ് ഇങ്ങനെയൊരു ഉദ്യമത്തിൽ പങ്കാളിയായതെന്നും രാധാമണി പറഞ്ഞു. Byte

അഞ്ചോളം കീര്‍ത്തനങ്ങളുടെ ഭാഗങ്ങളെ സംയോജിപ്പിച്ച് 20 മിനുട്ടോളം ദൈര്‍ഘ്യമുള്ള മോഹിനിയാട്ടമാണ് ഈ മെഗാ മോഹിനിയാട്ടത്തിലൂടെ പരീക്ഷിക്കുന്നത്. കണ്ണൂര്‍ ജില്ലയെ സംബന്ധിച്ച് ചരിത്രപരമായ ഒരേടായി മാറാനിരിക്കയാണ്. നാട്ടുകാരുടെയും ക്ഷേത്ര കമ്മിറ്റിക്കാരുടെയും പ്രചോദനം കൊണ്ട് മാത്രമാണ് ഇതിനു താൻ തയ്യാറെടുത്തതെന്നും അരുണിമ പറഞ്ഞു. ByteConclusion:യു.പി സ്‌കൂള്‍ തലം മുതല്‍ നൃത്തരംഗത്ത് മാറ്റുരയ്ക്കുന്ന അരുണിമ ഹയര്‍ സെക്കന്ററി തലത്തിലും, സര്‍വ്വകലാശാലാ തലത്തിലും നാടോടിനൃത്തം, ഭരതനാട്യം, കഥകളി, കുച്ചിപ്പിടി, സംഘനൃത്തം, മോഹിനിയാട്ടം എന്നീ ഇനങ്ങളില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ സഹിതം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. കലാമണ്ഡലം ലീലാമണിയുടെ കീഴില്‍ നിലവില്‍ മോഹിനിയാട്ടം അഭ്യസിച്ചു വരുന്നുമുണ്ട്. മലയാളത്തില്‍ എം.എ ബിരുദധാരിയായ അരുണിമാ രാജന് കലാമണ്ഡലത്തില്‍ ചേര്‍ന്ന് മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ഡോക്ടറേറ്റും നേടണമെന്നതാണ് ജീവിതാഭിലാഷം. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ രാജന്‍ അരുണിമയുടേയും, തറമ്മല്‍ ബീനയുടേയും മകളാണ് അരുണിമാ രാജന്.

Last Updated : Dec 18, 2019, 11:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.