ETV Bharat / state

ഇത്തവണ നേർക്കുനേർ: കേരള കോൺഗ്രസിന് ഉറപ്പാണ് തൊടുപുഴ

author img

By

Published : Mar 25, 2021, 2:30 PM IST

കേരള കോണ്‍ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങളുടെ അഭിമാനപ്പോരാട്ടത്തിനാണ് തൊടുപുഴ ഒരുങ്ങുന്നത്. പത്താം ജയത്തിന് പി.ജെ ജോസഫും പ്രൊഫ കെ.ഐ ആന്‍റണിയിലൂടെ ഒരു അട്ടിമറിക്ക് ജോസ് കെ മാണിയും കണക്കുകൂട്ടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28,000 വോട്ടിലധികം നേടിയ എന്‍ഡിഎയും നിര്‍ണായകമാകും.

തൊടുപുഴ നിയമസഭ മണ്ഡലം  ജോസ് ജോസഫ് വിഭാഗം  പ്രൊഫ കെഐ ആന്‍റണി  പിജെ ജോസഫ് തൊടുപുഴ  തൊടുപുഴ തെരഞ്ഞെടുപ്പ് ചരിത്രം  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം  പി ശ്യാം യുവമോര്‍ച്ച  അഡ്വ റോയ് വാരിക്കാട്ട്  thodupuzha assembly  thodupuzha assembly election  pj joseph thodupuzha  pj joseph jose k mani election
തൊടുപുഴ

പിളര്‍പ്പിന് ശേഷം രണ്ട് മുന്നണികളിലായ കേരള കോണ്‍ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം. ആകെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ ഒമ്പത് തവണയും പി.ജെ ജോസഫിനെ നിയമസഭയിലേക്കയച്ച ചരിത്രമാണ് തൊടുപുഴയുടേത്. 2016 ല്‍ സംസ്ഥാനം ഇടതിനൊപ്പം നീങ്ങിയ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ പിജെ ജോസഫിന് ഹാട്രിക് ജയവും നല്‍കി.

ജോസ് വിഭാഗവുമായുള്ള തര്‍ക്കത്തില്‍ ചിഹ്നം നഷ്ടമായെങ്കിലും ഇത്തവണയും മണ്ഡലം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം നേടിയ മുന്‍തൂക്കവും പ്രതീക്ഷ ഉയര്‍ത്തുന്നു. 2016ല്‍ പി.ജെ ജോസഫിന്‍റെ പ്രചാരണത്തിന് സജീവ സാന്നിധ്യമായിരുന്ന പ്രൊഫ. കെ.ഐ ആന്‍റണിയാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സുപ്രീംകോടതി വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ നേടിയ രണ്ടില ചിഹ്നത്തിലാണ് ആന്‍റണി ജനവിധി തേടുന്നത്. മുമ്പ് ബിഡിജെഎസ് മത്സരിച്ച സീറ്റില്‍ ഇത്തവണ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി ശ്യാം രാജാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

മണ്ഡല ചരിത്രം

1957ലാണ് തൊടുപുഴ നിയമസഭ മണ്ഡലം നിലവില്‍ വന്നത്. തൊടുപുഴ നഗരസഭയും ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം പഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. ആകെ 1,91,210 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 94,858 പേര്‍ പുരുഷന്മാരും 96,351 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

മണ്ഡല രാഷ്ട്രീയം

1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സി.എ മാത്യുവിനായിരുന്നു ജയം. 1960ലും മാത്യു വിജയം ആവര്‍ത്തിച്ചു. 1967ല്‍ സ്വതന്ത്രനായ കെ.സി സക്കറിയ നിയമസഭയിലെത്തി. കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ലാതെ തൊടുപുഴയില്‍ നിന്ന് ജയിച്ച ഏക സ്ഥാനാര്‍ഥിയാണ് കെ.സി സക്കറിയ.

പി.ജെ ജോസഫും തൊടുപുഴയും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത് 1970ലെ തെരഞ്ഞെടുപ്പിലാണ്. സ്വതന്ത്രനായ യു.കെ ചാക്കോയെ 1,635 വോട്ടിന് തോല്‍പ്പിച്ച് ജോസഫ് 21 വര്‍ഷം നീണ്ട തുടര്‍ ജയങ്ങള്‍ക്കും തുടക്കമിട്ടു. 1977ലെ രണ്ടാം അങ്കത്തില്‍ കേരള കോണ്‍ഗ്രസ് (പിള്ള) സ്ഥാനാര്‍ഥി എ.സി ചാക്കോയെ 13,908 വോട്ടിന് ജോസഫ് തോല്‍പ്പിച്ചു. 1980ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(യു) സ്ഥാനാര്‍ഥി കുസുമന്‍ ജോസഫായിരുന്നു എതിരാളി. 10,317 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ ജോസഫിന്‍റെ ജയം. 1982ല്‍ കേരള കോണ്‍ഗ്രസിനെതിരെ ആര്‍എസ്‌പി രംഗത്തെത്തി. എന്‍.എ പ്രഭയെ 15,738 വോട്ടിന് ജോസഫ് തോല്‍പ്പിച്ചു. ആദ്യമത്സരത്തിനിറങ്ങിയ ബിജെപി ഡി മാത്യുവിലൂടെ 3,665 വോട്ട് നേടി. 1987ല്‍ സിപിഎം സ്ഥാനാര്‍ഥി എം.സി മാത്യുവിനെയും ജോസഫ് തോല്‍പ്പിച്ചു. 10,252 വോട്ടിനായിരുന്നു ഇത്തവണ ജയിച്ചത്.

1991ല്‍ പി.ജെ ജോസഫിന് അടിപതറി. അഞ്ച് തെരഞ്ഞെടുപ്പുകളിലെ തുടര്‍ജയങ്ങള്‍ക്ക് പിന്നാലെ ജോസഫ് തോറ്റു. കോണ്‍ഗ്രസിന്‍റെ പി.ടി തോമസ് മണ്ഡലം തിരിച്ചുപിടിച്ചു. കനത്ത മത്സരത്തിനൊടുവില്‍ 1,092 വോട്ടിനായിരുന്നു പി.ടി തോമസിന്‍റെ അട്ടിമറി ജയം. എന്നാല്‍ 1996ല്‍ പി.ടി തോമസിന് ജയിക്കാനായില്ല. 4,124 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കൈവിട്ട സീറ്റ് പിജെ ജോസഫ് വീണ്ടും നേടി. ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ട് വിഹിതം ഓരോ തെരഞ്ഞെടുപ്പിലും ഗണ്യമായി കുറഞ്ഞു. 2001ല്‍ വീണ്ടും പി.ടി തോമസിന്‍റെ മടങ്ങിവരവ്. പിജെ ജോസഫിനെ 6,125 വോട്ടിന് തോല്‍പ്പിച്ചു. 2006ല്‍ പി.ടി തോമസിനെതിരെ 13,781 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ച് ജോസഫ് ശക്തി തെളിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് 2011

പി.ജെ ജോസഫിനെതിരെ സ്വതന്ത്രനായ പ്രൊഫ. ജോസഫ് അഗസ്റ്റ്യനായിരുന്നു മത്സരരംഗത്ത്. 51.92% വോട്ട് നേടിയ ജോസഫ് 22,868 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു. പി.എം വേലായുധനിലൂടെ ബിജെപിയുടെ വോട്ട് 10,000 കടന്ന ആദ്യ തെരഞ്ഞെടുപ്പും ഇതുതന്നെ.

നിയമസഭ തെരഞ്ഞെടുപ്പ് 2016

തൊടുപുഴ നിയമസഭ മണ്ഡലം  ജോസ് ജോസഫ് വിഭാഗം  പ്രൊഫ കെഐ ആന്‍റണി  പിജെ ജോസഫ് തൊടുപുഴ  തൊടുപുഴ തെരഞ്ഞെടുപ്പ് ചരിത്രം  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം  പി ശ്യാം യുവമോര്‍ച്ച  അഡ്വ റോയ് വാരിക്കാട്ട്  thodupuzha assembly  thodupuzha assembly election  pj joseph thodupuzha  pj joseph jose k mani election
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

പി.ജെ ജോസഫിന് തന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ച തെരഞ്ഞെടുപ്പ്. 45,587 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സ്വതന്ത്രനായ അഡ്വ റോയ് വാരിക്കാട്ടിനെയാണ് തോല്‍പ്പിച്ചത്. അഡ്വ എസ് പ്രവീണിലൂടെ ബിഡിജെഎസ് 28,845 വോട്ട് നേടി. രണ്ടാമതെത്തിയ സ്ഥാനാര്‍ഥിയുമായി 1.51% ന്‍റെ വ്യത്യാസം മാത്രമാണ് വോട്ടുവിഹിതത്തിലുണ്ടായത്.

തൊടുപുഴ നിയമസഭ മണ്ഡലം  ജോസ് ജോസഫ് വിഭാഗം  പ്രൊഫ കെഐ ആന്‍റണി  പിജെ ജോസഫ് തൊടുപുഴ  തൊടുപുഴ തെരഞ്ഞെടുപ്പ് ചരിത്രം  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം  പി ശ്യാം യുവമോര്‍ച്ച  അഡ്വ റോയ് വാരിക്കാട്ട്  thodupuzha assembly  thodupuzha assembly election  pj joseph thodupuzha  pj joseph jose k mani election
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തൊടുപുഴ നിയമസഭ മണ്ഡലം  ജോസ് ജോസഫ് വിഭാഗം  പ്രൊഫ കെഐ ആന്‍റണി  പിജെ ജോസഫ് തൊടുപുഴ  തൊടുപുഴ തെരഞ്ഞെടുപ്പ് ചരിത്രം  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം  പി ശ്യാം യുവമോര്‍ച്ച  അഡ്വ റോയ് വാരിക്കാട്ട്  thodupuzha assembly  thodupuzha assembly election  pj joseph thodupuzha  pj joseph jose k mani election
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകള്‍ നേടി യുഡിഎഫ് മികച്ച പ്രകടനം നടത്തി. ഇടവെട്ടി, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, വണ്ണപ്പുറം, ആലക്കോട് പഞ്ചായത്തുകളിലാണ് ഭരണം നേടിയത്. തൊടുപുഴ നഗരസഭയും ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കരിമണ്ണൂര്‍ പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിലകൊണ്ടത്.

പിളര്‍പ്പിന് ശേഷം രണ്ട് മുന്നണികളിലായ കേരള കോണ്‍ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം. ആകെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ ഒമ്പത് തവണയും പി.ജെ ജോസഫിനെ നിയമസഭയിലേക്കയച്ച ചരിത്രമാണ് തൊടുപുഴയുടേത്. 2016 ല്‍ സംസ്ഥാനം ഇടതിനൊപ്പം നീങ്ങിയ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ പിജെ ജോസഫിന് ഹാട്രിക് ജയവും നല്‍കി.

ജോസ് വിഭാഗവുമായുള്ള തര്‍ക്കത്തില്‍ ചിഹ്നം നഷ്ടമായെങ്കിലും ഇത്തവണയും മണ്ഡലം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം നേടിയ മുന്‍തൂക്കവും പ്രതീക്ഷ ഉയര്‍ത്തുന്നു. 2016ല്‍ പി.ജെ ജോസഫിന്‍റെ പ്രചാരണത്തിന് സജീവ സാന്നിധ്യമായിരുന്ന പ്രൊഫ. കെ.ഐ ആന്‍റണിയാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സുപ്രീംകോടതി വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ നേടിയ രണ്ടില ചിഹ്നത്തിലാണ് ആന്‍റണി ജനവിധി തേടുന്നത്. മുമ്പ് ബിഡിജെഎസ് മത്സരിച്ച സീറ്റില്‍ ഇത്തവണ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി ശ്യാം രാജാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

മണ്ഡല ചരിത്രം

1957ലാണ് തൊടുപുഴ നിയമസഭ മണ്ഡലം നിലവില്‍ വന്നത്. തൊടുപുഴ നഗരസഭയും ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം പഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. ആകെ 1,91,210 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 94,858 പേര്‍ പുരുഷന്മാരും 96,351 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

മണ്ഡല രാഷ്ട്രീയം

1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സി.എ മാത്യുവിനായിരുന്നു ജയം. 1960ലും മാത്യു വിജയം ആവര്‍ത്തിച്ചു. 1967ല്‍ സ്വതന്ത്രനായ കെ.സി സക്കറിയ നിയമസഭയിലെത്തി. കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ലാതെ തൊടുപുഴയില്‍ നിന്ന് ജയിച്ച ഏക സ്ഥാനാര്‍ഥിയാണ് കെ.സി സക്കറിയ.

പി.ജെ ജോസഫും തൊടുപുഴയും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത് 1970ലെ തെരഞ്ഞെടുപ്പിലാണ്. സ്വതന്ത്രനായ യു.കെ ചാക്കോയെ 1,635 വോട്ടിന് തോല്‍പ്പിച്ച് ജോസഫ് 21 വര്‍ഷം നീണ്ട തുടര്‍ ജയങ്ങള്‍ക്കും തുടക്കമിട്ടു. 1977ലെ രണ്ടാം അങ്കത്തില്‍ കേരള കോണ്‍ഗ്രസ് (പിള്ള) സ്ഥാനാര്‍ഥി എ.സി ചാക്കോയെ 13,908 വോട്ടിന് ജോസഫ് തോല്‍പ്പിച്ചു. 1980ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(യു) സ്ഥാനാര്‍ഥി കുസുമന്‍ ജോസഫായിരുന്നു എതിരാളി. 10,317 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ ജോസഫിന്‍റെ ജയം. 1982ല്‍ കേരള കോണ്‍ഗ്രസിനെതിരെ ആര്‍എസ്‌പി രംഗത്തെത്തി. എന്‍.എ പ്രഭയെ 15,738 വോട്ടിന് ജോസഫ് തോല്‍പ്പിച്ചു. ആദ്യമത്സരത്തിനിറങ്ങിയ ബിജെപി ഡി മാത്യുവിലൂടെ 3,665 വോട്ട് നേടി. 1987ല്‍ സിപിഎം സ്ഥാനാര്‍ഥി എം.സി മാത്യുവിനെയും ജോസഫ് തോല്‍പ്പിച്ചു. 10,252 വോട്ടിനായിരുന്നു ഇത്തവണ ജയിച്ചത്.

1991ല്‍ പി.ജെ ജോസഫിന് അടിപതറി. അഞ്ച് തെരഞ്ഞെടുപ്പുകളിലെ തുടര്‍ജയങ്ങള്‍ക്ക് പിന്നാലെ ജോസഫ് തോറ്റു. കോണ്‍ഗ്രസിന്‍റെ പി.ടി തോമസ് മണ്ഡലം തിരിച്ചുപിടിച്ചു. കനത്ത മത്സരത്തിനൊടുവില്‍ 1,092 വോട്ടിനായിരുന്നു പി.ടി തോമസിന്‍റെ അട്ടിമറി ജയം. എന്നാല്‍ 1996ല്‍ പി.ടി തോമസിന് ജയിക്കാനായില്ല. 4,124 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കൈവിട്ട സീറ്റ് പിജെ ജോസഫ് വീണ്ടും നേടി. ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ട് വിഹിതം ഓരോ തെരഞ്ഞെടുപ്പിലും ഗണ്യമായി കുറഞ്ഞു. 2001ല്‍ വീണ്ടും പി.ടി തോമസിന്‍റെ മടങ്ങിവരവ്. പിജെ ജോസഫിനെ 6,125 വോട്ടിന് തോല്‍പ്പിച്ചു. 2006ല്‍ പി.ടി തോമസിനെതിരെ 13,781 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ച് ജോസഫ് ശക്തി തെളിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് 2011

പി.ജെ ജോസഫിനെതിരെ സ്വതന്ത്രനായ പ്രൊഫ. ജോസഫ് അഗസ്റ്റ്യനായിരുന്നു മത്സരരംഗത്ത്. 51.92% വോട്ട് നേടിയ ജോസഫ് 22,868 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു. പി.എം വേലായുധനിലൂടെ ബിജെപിയുടെ വോട്ട് 10,000 കടന്ന ആദ്യ തെരഞ്ഞെടുപ്പും ഇതുതന്നെ.

നിയമസഭ തെരഞ്ഞെടുപ്പ് 2016

തൊടുപുഴ നിയമസഭ മണ്ഡലം  ജോസ് ജോസഫ് വിഭാഗം  പ്രൊഫ കെഐ ആന്‍റണി  പിജെ ജോസഫ് തൊടുപുഴ  തൊടുപുഴ തെരഞ്ഞെടുപ്പ് ചരിത്രം  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം  പി ശ്യാം യുവമോര്‍ച്ച  അഡ്വ റോയ് വാരിക്കാട്ട്  thodupuzha assembly  thodupuzha assembly election  pj joseph thodupuzha  pj joseph jose k mani election
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

പി.ജെ ജോസഫിന് തന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ച തെരഞ്ഞെടുപ്പ്. 45,587 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സ്വതന്ത്രനായ അഡ്വ റോയ് വാരിക്കാട്ടിനെയാണ് തോല്‍പ്പിച്ചത്. അഡ്വ എസ് പ്രവീണിലൂടെ ബിഡിജെഎസ് 28,845 വോട്ട് നേടി. രണ്ടാമതെത്തിയ സ്ഥാനാര്‍ഥിയുമായി 1.51% ന്‍റെ വ്യത്യാസം മാത്രമാണ് വോട്ടുവിഹിതത്തിലുണ്ടായത്.

തൊടുപുഴ നിയമസഭ മണ്ഡലം  ജോസ് ജോസഫ് വിഭാഗം  പ്രൊഫ കെഐ ആന്‍റണി  പിജെ ജോസഫ് തൊടുപുഴ  തൊടുപുഴ തെരഞ്ഞെടുപ്പ് ചരിത്രം  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം  പി ശ്യാം യുവമോര്‍ച്ച  അഡ്വ റോയ് വാരിക്കാട്ട്  thodupuzha assembly  thodupuzha assembly election  pj joseph thodupuzha  pj joseph jose k mani election
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തൊടുപുഴ നിയമസഭ മണ്ഡലം  ജോസ് ജോസഫ് വിഭാഗം  പ്രൊഫ കെഐ ആന്‍റണി  പിജെ ജോസഫ് തൊടുപുഴ  തൊടുപുഴ തെരഞ്ഞെടുപ്പ് ചരിത്രം  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം  പി ശ്യാം യുവമോര്‍ച്ച  അഡ്വ റോയ് വാരിക്കാട്ട്  thodupuzha assembly  thodupuzha assembly election  pj joseph thodupuzha  pj joseph jose k mani election
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകള്‍ നേടി യുഡിഎഫ് മികച്ച പ്രകടനം നടത്തി. ഇടവെട്ടി, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, വണ്ണപ്പുറം, ആലക്കോട് പഞ്ചായത്തുകളിലാണ് ഭരണം നേടിയത്. തൊടുപുഴ നഗരസഭയും ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കരിമണ്ണൂര്‍ പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിലകൊണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.