ETV Bharat / state

നിരാഹാര സമരം അവസാനിപ്പിച്ച് റോഷി അഗസ്റ്റിൻ എംഎൽഎ

പതിനേഴാം തീയതി സർവ്വകക്ഷി യോഗം ചേരുമെന്ന് അറിയിച്ചതിനെ തുടർന്നാണ് നിരാഹാര സമരം അവസാനിച്ചത്

ഇടുക്കി വാർത്ത  ഡിസംബർ 17 സർവ്വകക്ഷി യോഗം  നിരാഹാര സമര വാർത്ത  റോഷി അഗസ്റ്റിൻ എംഎൽഎ  ഇടുക്കി ജനപ്രതിനിധി  idukki latest news  Roshi Augustine MLA  hunger strike news  Roshi Augustine MLA concluded hunger strike  Roshi Augustine MLA news
നിരാഹാര സമരം അവസാനിപ്പിച്ച് റോഷി അഗസ്റ്റിൻ എംഎൽഎ
author img

By

Published : Dec 2, 2019, 10:18 PM IST

Updated : Dec 2, 2019, 11:25 PM IST

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ നടത്തിയ നിരാഹാര സമരം അവസാനിച്ചു. ഭൂപ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പതിനേഴാം തീയതിയാണ് സർവ്വകക്ഷി യോഗം. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, നിർമാണ നിരോധനവുമായി ബന്ധപ്പെട്ട ഓഗസ്റ്റ് 22ലെ ഉത്തരവ് പൂർണമായി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേത്യത്വത്തിൽ കട്ടപ്പനയിൽ നിരാഹാര സമരം നടത്തിയത് .

നിരാഹാര സമരം അവസാനിപ്പിച്ച് റോഷി അഗസ്റ്റിൻ എംഎൽഎ

നാടിൻ്റെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് നിരാഹാര സമരം അവസാനിച്ചുകൊണ്ട് റോഷി അഗസ്റ്റിൻ എംഎല്‍എ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡിസംബർ 17 ന് തിരുവനന്തപുരത്താണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. രാവിലെ 11 മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ ഇടുക്കിയിലെ വിവിധ കക്ഷി നേതാക്കൾ പങ്കെടുക്കും.

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ നടത്തിയ നിരാഹാര സമരം അവസാനിച്ചു. ഭൂപ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പതിനേഴാം തീയതിയാണ് സർവ്വകക്ഷി യോഗം. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, നിർമാണ നിരോധനവുമായി ബന്ധപ്പെട്ട ഓഗസ്റ്റ് 22ലെ ഉത്തരവ് പൂർണമായി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേത്യത്വത്തിൽ കട്ടപ്പനയിൽ നിരാഹാര സമരം നടത്തിയത് .

നിരാഹാര സമരം അവസാനിപ്പിച്ച് റോഷി അഗസ്റ്റിൻ എംഎൽഎ

നാടിൻ്റെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് നിരാഹാര സമരം അവസാനിച്ചുകൊണ്ട് റോഷി അഗസ്റ്റിൻ എംഎല്‍എ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡിസംബർ 17 ന് തിരുവനന്തപുരത്താണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. രാവിലെ 11 മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ ഇടുക്കിയിലെ വിവിധ കക്ഷി നേതാക്കൾ പങ്കെടുക്കും.

Intro:കണ്ണൂർ: പ്രസിദ്ധമായ കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് കൊടിയേറി. പി.എം.മുകുന്ദൻ മടയന്റെ സാന്നിധ്യത്തിൽ മാടമനയില്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റം നിർവ്വഹിച്ചു. തുടർന്ന്‌ തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിച്ചു. വൈകീട്ട് മൂന്നിന് മലയിറക്കവും തുടർന്ന് ആചാരപ്രകാരം തയ്യിൽ തറവാട്ടുകാർ ആയോധനകലാ അഭ്യാസത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്യും. കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ചവരവുമുണ്ടാകും. സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടം. അന്തിവേലക്ക് ശേഷം കുന്നുമ്മൽ തറവാട്ടിൽനിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും പഞ്ചവാദ്യസഹിതം കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും. മൂന്നിന് പുലർച്ചെ 5.30-ന് തിരുവപ്പന. രാവിലെ 10-ന് വിവിധ ദേശവാസികളായ കാഴ്ചവരവുകാരെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയാക്കും. നാലിന് രാത്രി ഏഴു മുതൽ കലാപരിപാടികൾ. അഞ്ചിന് രാത്രി ഒൻപതിന് കഥകളി. ആറിന് കലശാട്ടത്തോടെ ഉത്സവം കൊടിയിറങ്ങും. ആറിനും ഏഴിനും രാത്രി 10-ന് കഥകളിയും ഏഴിന് വൈകുന്നേരം ആറിന് ഗുരുപൂജ അവാർഡ് ജേതാവും കഥകളി കലാകാരനുമായ വെള്ളോറ സുകുമാരനെ ആദരിക്കുന്ന ചടങ്ങും നടക്കും.Body:കണ്ണൂർ: പ്രസിദ്ധമായ കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് കൊടിയേറി. പി.എം.മുകുന്ദൻ മടയന്റെ സാന്നിധ്യത്തിൽ മാടമനയില്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റം നിർവ്വഹിച്ചു. തുടർന്ന്‌ തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിച്ചു. വൈകീട്ട് മൂന്നിന് മലയിറക്കവും തുടർന്ന് ആചാരപ്രകാരം തയ്യിൽ തറവാട്ടുകാർ ആയോധനകലാ അഭ്യാസത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്യും. കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ചവരവുമുണ്ടാകും. സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടം. അന്തിവേലക്ക് ശേഷം കുന്നുമ്മൽ തറവാട്ടിൽനിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും പഞ്ചവാദ്യസഹിതം കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും. മൂന്നിന് പുലർച്ചെ 5.30-ന് തിരുവപ്പന. രാവിലെ 10-ന് വിവിധ ദേശവാസികളായ കാഴ്ചവരവുകാരെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയാക്കും. നാലിന് രാത്രി ഏഴു മുതൽ കലാപരിപാടികൾ. അഞ്ചിന് രാത്രി ഒൻപതിന് കഥകളി. ആറിന് കലശാട്ടത്തോടെ ഉത്സവം കൊടിയിറങ്ങും. ആറിനും ഏഴിനും രാത്രി 10-ന് കഥകളിയും ഏഴിന് വൈകുന്നേരം ആറിന് ഗുരുപൂജ അവാർഡ് ജേതാവും കഥകളി കലാകാരനുമായ വെള്ളോറ സുകുമാരനെ ആദരിക്കുന്ന ചടങ്ങും നടക്കും.Conclusion:ഇല്ല
Last Updated : Dec 2, 2019, 11:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.