ETV Bharat / state

രാജമലയിൽ വരയാടുകളുടെ എണ്ണത്തിൽ റെക്കോഡ് വർധന

author img

By

Published : May 12, 2020, 10:32 AM IST

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരയാടിന്‍റെ പ്രസവ കാലമാണ്. ഇത്തവണ 110 വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് റെക്കോഡ് വർധനവാണ് ഇത്.

രാജമലയിൽ വരയാടുകളുടെ എണ്ണത്തിൽ റോക്കോർഡ് വർധന വരയാടുകളുടെ എണ്ണത്തിൽ റോക്കോർഡ് വർധന രാജമലയിൽ വരയാടുകൾ ഇരവികുളം ദേശീയോദ്യാനം eravikulam national park മൂന്നാറിൽ വരയാടുകൾ nilgiri tahr record increase
രാജമല

ഇടുക്കി: മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് രാജമലയിലെ വരയാടുകൾ. ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്ന ഇവിടം വരയാടുകളുടെ സംരക്ഷണത്തിന് പ്രസിദ്ധമാണ്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ ഇരവികുളത്ത് റെക്കോഡ് വർധന സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഇത്തവണ 110 വരയാടിൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പ്രസവ സീസൺ കഴിഞ്ഞ് വനം വന്യജീവി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

വരയാടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരയാടിന്‍റെ പ്രസവ കാലമാണ്. ഈ സമയങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തും. വിലക്കിന് ശേഷം സന്ദർശക അനുമതി നൽകുന്നതിന് മുൻപാണ് നവജാത വരയാടിൻ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് റെക്കോഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. മൂന്നാർ വൈൽഡ് ലൈഫിലെ 18 വനപാലകരും, 70 വാച്ചർമാരും അടങ്ങിയ സംഘമാണ് കണക്കെടുപ്പ് നടത്തിയത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി നേതൃത്വം നൽകി. അഞ്ച് ദിവസം കൊണ്ടാണ് കണക്കെടുപ്പ് പൂർത്തീകരിച്ചത്. മുൻവർഷങ്ങളിൽ 90 കുഞ്ഞുങ്ങൾ വരെ പിറന്നിരുന്നു. ഇത്തവണ കൂടുതൽ വരയാടുകൾ ഉൾക്കാടുകളിൽ നിന്ന് പ്രസവത്തിനായി രാജമലയിൽ എത്തിയതാവാം വർധനവിന് കാരണമെന്നാണ് കണ്ടെത്തൽ. രാജമലയിൽ വന്യമൃഗങ്ങളുടെ ആക്രമണം കുറവായതും എണ്ണത്തില്‍ വർധനയുണ്ടാകുന്നതിന് സഹായകമായി.

ഇടുക്കി: മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് രാജമലയിലെ വരയാടുകൾ. ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്ന ഇവിടം വരയാടുകളുടെ സംരക്ഷണത്തിന് പ്രസിദ്ധമാണ്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ ഇരവികുളത്ത് റെക്കോഡ് വർധന സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഇത്തവണ 110 വരയാടിൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പ്രസവ സീസൺ കഴിഞ്ഞ് വനം വന്യജീവി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

വരയാടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരയാടിന്‍റെ പ്രസവ കാലമാണ്. ഈ സമയങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തും. വിലക്കിന് ശേഷം സന്ദർശക അനുമതി നൽകുന്നതിന് മുൻപാണ് നവജാത വരയാടിൻ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് റെക്കോഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. മൂന്നാർ വൈൽഡ് ലൈഫിലെ 18 വനപാലകരും, 70 വാച്ചർമാരും അടങ്ങിയ സംഘമാണ് കണക്കെടുപ്പ് നടത്തിയത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി നേതൃത്വം നൽകി. അഞ്ച് ദിവസം കൊണ്ടാണ് കണക്കെടുപ്പ് പൂർത്തീകരിച്ചത്. മുൻവർഷങ്ങളിൽ 90 കുഞ്ഞുങ്ങൾ വരെ പിറന്നിരുന്നു. ഇത്തവണ കൂടുതൽ വരയാടുകൾ ഉൾക്കാടുകളിൽ നിന്ന് പ്രസവത്തിനായി രാജമലയിൽ എത്തിയതാവാം വർധനവിന് കാരണമെന്നാണ് കണ്ടെത്തൽ. രാജമലയിൽ വന്യമൃഗങ്ങളുടെ ആക്രമണം കുറവായതും എണ്ണത്തില്‍ വർധനയുണ്ടാകുന്നതിന് സഹായകമായി.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.