ഇടുക്കി: പൂപ്പാറയില്‍ 15 കാരിക്ക് നേരെ നടന്നത് ബലാത്സംഗമെന്ന് ഇടുക്കി എസ്പി ആര്‍.കറുപ്പ് സ്വാമി. സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ രണ്ടു സുഹൃത്തുക്കളും പൂപ്പാറ സ്വദേശികളായ നാല് പേരുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളായ രണ്ട് പേര്‍ സംഭവ ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്.
അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഞായറാഴ്‌ച (29.05.22) വൈകുന്നേരമാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ശാന്തന്‍പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ പൂപ്പാറയില്‍ എത്തിയപ്പോഴാണ് പീഡനത്തിനിരയായത്. ഒരു സുഹൃത്തിനൊപ്പം രാജകുമാരി വരെയെത്തിയതിന് ശേഷം ഓട്ടോറിക്ഷയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്തിന്‍റെ കൂടെ പൂപ്പാറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
പൂപ്പാറയിലെ ബെവ്കോ ഔട്ട് ലെറ്റില്‍ നിന്ന് സുഹൃത്ത് മദ്യവും വാങ്ങിയിരുന്നു. സുഹൃത്തിനൊപ്പം തേയില തോട്ടത്തില്‍ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ ആറ് പേര്‍ എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ചതിന് ശേഷം തേയില തോട്ടത്തില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതോടെ മേഖലയിലുണ്ടായ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാരെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു.
പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
also read: ഭർത്താവ് ജോലിക്ക് പോയപ്പോള്‍ യുവതിയെ ബലാത്സംഗം ചെയ്‌ത് കൊന്നു ; പ്രതി പിടിയില്‍