ETV Bharat / state

'നടപടിയെടുത്താലും സി.പി.എമ്മിനൊപ്പമുണ്ടാകും'; നയം വ്യക്തമാക്കി എസ് രാജേന്ദ്രന്‍

author img

By

Published : Jan 15, 2022, 8:47 PM IST

സി.പി.എം അംഗത്വമില്ലെങ്കിലും പ്രവര്‍ത്തനങ്ങളിലില്ലെങ്കിലും ആശയപരമായി പാര്‍ട്ടിക്കൊപ്പം കാണുമെന്ന് എസ് രാജേന്ദ്രന്‍

S Rajendran On Cpm party commission report  S Rajendran about Cpm  നടപടിയെടുത്താലും സി.പി.എമ്മിനൊപ്പമുണ്ടാകുമെന്ന് എസ് രാജേന്ദ്രന്‍  ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍  ഇടുക്കി ഇന്നത്തെ വാര്‍ത്ത
'നടപടിയെടുത്താലും സി.പി.എമ്മിനൊപ്പമുണ്ടാകും'; നയം വ്യക്തമാക്കി എസ് രാജേന്ദ്രന്‍

ഇടുക്കി: പാര്‍ട്ടി തനിക്കെതിരെ ഏത് തരത്തിലുള്ള നടപടിയെടുത്താലും, പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് സി.പി.എം നേതാവും ദേവികുളം മുന്‍ എം.എല്‍.എയുമായ എസ് രാജേന്ദ്രന്‍. താന്‍ നാല്‍പത് വര്‍ഷമായി പാര്‍ട്ടിയുടെ ഭാഗമായിരുന്നു. അംഗത്വമില്ലെങ്കിലും പ്രവര്‍ത്തനങ്ങളിലില്ലെങ്കിലും ആശയപരമായി പാര്‍ട്ടിക്കൊപ്പം കാണുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തെറ്റുകണ്ടെത്തിയാല്‍ ഉള്‍ക്കൊള്ളുകയെന്നത് ഒരു അംഗത്തിന്‍റെ ബാധ്യതയാണ്. ആ നിലയ്ക്ക്‌ നടപടി അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും പാര്‍ട്ടിയുടെ കൂടെയുണ്ടാകുമെന്നും എസ് രാജേന്ദ്രന്‍ മൂന്നാറില്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുകയുണ്ടായി. പാര്‍ട്ടി നിയോഗിച്ച് കമ്മിഷൻ്റെ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു.

ALSO READ: കെ -റെയില്‍; ഏറ്റവും അധികം ഭൂമി ഏറ്റേടുക്കേണ്ടി വരിക കൊല്ലത്ത്

തുടര്‍ന്ന്, പാര്‍ട്ടിയിൽ നിന്നും പുറത്താക്കാൻ നീക്കം നടക്കുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം. രാജേന്ദ്രനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുമെന്ന് എം.എം.മണി ആവശ്യപ്പെട്ടിരുന്നു. സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ എം.എം മണി പറയുകയുണ്ടായി.

ഇടുക്കി: പാര്‍ട്ടി തനിക്കെതിരെ ഏത് തരത്തിലുള്ള നടപടിയെടുത്താലും, പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് സി.പി.എം നേതാവും ദേവികുളം മുന്‍ എം.എല്‍.എയുമായ എസ് രാജേന്ദ്രന്‍. താന്‍ നാല്‍പത് വര്‍ഷമായി പാര്‍ട്ടിയുടെ ഭാഗമായിരുന്നു. അംഗത്വമില്ലെങ്കിലും പ്രവര്‍ത്തനങ്ങളിലില്ലെങ്കിലും ആശയപരമായി പാര്‍ട്ടിക്കൊപ്പം കാണുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തെറ്റുകണ്ടെത്തിയാല്‍ ഉള്‍ക്കൊള്ളുകയെന്നത് ഒരു അംഗത്തിന്‍റെ ബാധ്യതയാണ്. ആ നിലയ്ക്ക്‌ നടപടി അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും പാര്‍ട്ടിയുടെ കൂടെയുണ്ടാകുമെന്നും എസ് രാജേന്ദ്രന്‍ മൂന്നാറില്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുകയുണ്ടായി. പാര്‍ട്ടി നിയോഗിച്ച് കമ്മിഷൻ്റെ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു.

ALSO READ: കെ -റെയില്‍; ഏറ്റവും അധികം ഭൂമി ഏറ്റേടുക്കേണ്ടി വരിക കൊല്ലത്ത്

തുടര്‍ന്ന്, പാര്‍ട്ടിയിൽ നിന്നും പുറത്താക്കാൻ നീക്കം നടക്കുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം. രാജേന്ദ്രനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുമെന്ന് എം.എം.മണി ആവശ്യപ്പെട്ടിരുന്നു. സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ എം.എം മണി പറയുകയുണ്ടായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.