ETV Bharat / state

മഴയില്‍ റോഡ് തകർന്നു; രോഗിയെ 25 കിലോമീറ്റര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു

മരകൊമ്പിന്‍റെ നടുഭാഗത്ത് തുണികെട്ടി രോഗിയെ അതില്‍ കിടത്തി. തുടര്‍ന്ന് 50ഓളം ആളുകള്‍ മാറി മാറി ചുമന്നാണ് നടരാജനെ ആശുപത്രിയിലെത്തിച്ചത്.

author img

By

Published : Sep 13, 2019, 9:27 PM IST

Updated : Sep 13, 2019, 10:22 PM IST

മഴയില്‍ റോഡ് തകർന്നു; രോഗിയെ ആശുപത്രിയിലെത്തിച്ചത് 25 കിലോമീറ്റര്‍ ചുമന്ന്

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പാടുപെട്ട് ഇടമലക്കുടി നിവാസികള്‍. പനി ബാധിച്ച ഇടമലക്കുടി ആണ്ടവന്‍കുടിയിലെ നടരാജനെ 25 കിലോമീറ്റര്‍ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. മരകൊമ്പിന്‍റെ നടുഭാഗത്ത് തുണികെട്ടി രോഗിയെ അതില്‍ കിടത്തി. തുടര്‍ന്ന് 50ഓളം ആളുകള്‍ മാറി മാറി ചുമന്നാണ് നടരാജനെ ആശുപത്രിയിലെത്തിച്ചത്.

മഴയില്‍ റോഡ് തകർന്നു; രോഗിയെ 25 കിലോമീറ്റര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു

കാട്ടുമൃഗങ്ങള്‍ തമ്പടിക്കുന്ന വഴിയിലൂടെയായിരുന്നു യാത്ര. ആഗസ്റ്റ് എട്ടിനുണ്ടായ കനത്തമഴയെ തുടര്‍ന്ന് ഇടമലക്കുടിയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ വിരിപ്പുകാട് ഭാഗത്ത് റോഡ് ഒലിച്ചുപോയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇടമലക്കുടി ഒറ്റപ്പെട്ടത്. പ്രശ്‌ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ വേണമെന്ന് ഇടമലക്കുടി പഞ്ചായത്തംഗമായ ഷണ്‍മുഖന്‍ ആവശ്യപ്പെട്ടു.

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പാടുപെട്ട് ഇടമലക്കുടി നിവാസികള്‍. പനി ബാധിച്ച ഇടമലക്കുടി ആണ്ടവന്‍കുടിയിലെ നടരാജനെ 25 കിലോമീറ്റര്‍ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. മരകൊമ്പിന്‍റെ നടുഭാഗത്ത് തുണികെട്ടി രോഗിയെ അതില്‍ കിടത്തി. തുടര്‍ന്ന് 50ഓളം ആളുകള്‍ മാറി മാറി ചുമന്നാണ് നടരാജനെ ആശുപത്രിയിലെത്തിച്ചത്.

മഴയില്‍ റോഡ് തകർന്നു; രോഗിയെ 25 കിലോമീറ്റര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു

കാട്ടുമൃഗങ്ങള്‍ തമ്പടിക്കുന്ന വഴിയിലൂടെയായിരുന്നു യാത്ര. ആഗസ്റ്റ് എട്ടിനുണ്ടായ കനത്തമഴയെ തുടര്‍ന്ന് ഇടമലക്കുടിയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ വിരിപ്പുകാട് ഭാഗത്ത് റോഡ് ഒലിച്ചുപോയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇടമലക്കുടി ഒറ്റപ്പെട്ടത്. പ്രശ്‌ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ വേണമെന്ന് ഇടമലക്കുടി പഞ്ചായത്തംഗമായ ഷണ്‍മുഖന്‍ ആവശ്യപ്പെട്ടു.

Intro:കാലവര്‍ഷക്കെടുതിയില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് 25 കിലോമീറ്ററോളം ദൂരം ആദിവാസിയായ ആളെ ചുമന്ന് ഇടമലക്കുടി നിവാസികള്‍.Body:പനി ബാധിച്ചവശനായ ഇടമലക്കുടി ആണ്ടവന്‍കുടിയിലെ നടരാജനെയാണ് തിരുവോണ പിറ്റേന്ന് സൃഹ്യത്തുക്കള്‍ 25 കിലോമീറ്ററോളം കാട്ടുമൃഗങ്ങള്‍ തമ്പടിക്കുന്ന കാനനപാതയിലൂടെ ചുമന്ന് മാങ്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.പനി കലശലായ നാഗരാജന്‍ ആശുപത്രിയില്‍ ചികത്സയില്‍ തുടരുകയാണ്.മരകമ്പിന്റെ നടുഭാഗത്ത് തുണികെട്ടി നാടരാജനെ അതില്‍ കിടത്തി 50ഓളം ആളുകള്‍ മാറി മാറി ചുമന്നാണ് പുറം ലോകത്തെത്തിച്ചത്.ആഗസ്റ്റ് 8നുണ്ടായ കനത്തമഴയെ തുടര്‍ന്ന് ഇടമലക്കുടിയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ വിരിപ്പുകാട് ഭാഗത്ത് റോഡൊലിച്ചു പോയതിനെ തുടര്‍ന്നായിരുന്നു ഇടമലക്കുടി ഒറ്റപ്പെട്ടത്. തകര്‍ന്ന 10 മീറ്ററോളം റോഡ് ഗതാഗത യോഗ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും പ്രശ്‌ന പരിഹാരത്തിന് അടിയന്തിര ഇടപെടല്‍ വേണമെന്നും ഇടമലക്കുടി പഞ്ചായത്തംഗമായ ഷണ്‍മുഖന്‍ ആവശ്യപ്പെട്ടു.


ബൈറ്റ്

ഷൺമുഖം

പഞ്ചായത്തംഗംConclusion:കാലവര്‍ഷക്കെടുതിയില്‍ ഇടമലക്കുടിയിലെ മൂന്ന് വീടുകളും ഹെക്ടര്‍ കണക്കിന് കൃഷിയും നശിച്ചിരുന്നു.വിവിധ വകുപ്പുദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും തുടര്‍ സഹായങ്ങള്‍ ലഭിച്ചില്ലെന്ന പരാതിയും ഇടമലക്കുടി നിവാസികള്‍ മുമ്പോട്ട് വയ്ക്കുന്നു.ആദ്യ കാലങ്ങളില്‍ കാല്‍നടയായി ആനക്കുളത്തെത്തി കാര്യങ്ങള്‍ സാധിച്ചുമടങ്ങുകയായിരുന്നു ഇടമലക്കുടിക്കാരുടെ രീതിയെങ്കിലും പെട്ടിമുടിയില്‍ നിന്നും ഇടമലക്കുടിവരെയുള്ള കാനനപാത ഒരു വിധം ഗതാഗതയോഗ്യമായതോടെ ജീപ്പുകളെ ആശ്രയിക്കാനും മൂന്നാറിലെത്തി മടങ്ങാനും തുടങ്ങി.പാത വീണ്ടും ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നതോടെ ഇടമലക്കുടി ഏറക്കുറെ ഒറ്റപ്പെട്ട നിലയില്‍ ആണെന്നും ആദിവാസികള്‍ പറയുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Sep 13, 2019, 10:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.