ETV Bharat / state

വിസിമാരുടെ പിൻവാതിൽ നിയമനത്തിൽ ഒന്നാം പ്രതി സർക്കാർ, രണ്ടാം പ്രതി ഗവർണർ: വി ഡി സതീശൻ

author img

By

Published : Oct 24, 2022, 6:07 PM IST

സംഘവരിവാര്‍ പ്രതിനിധിയെ വിസിയാക്കാനോ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനോ ഗവര്‍ണര്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

vd satheeshan  vd satheeshan on governor  governor demand of vc resignation  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  opposition leader vd satheeshan  ഗവര്‍ണര്‍  ഗവര്‍ണര്‍ക്കെതിരെ വി ഡി സതീശൻ  സുപ്രീം കോടതി വിധി വിസി നിയമനം  വിസിമാരുടെ നിയമനം  സർക്കാരിനെതിരെ വി ഡി സതീശൻ  വി ഡി സതീശൻ
വിസിമാരുടെ പിൻവാതിൽ നിയമനത്തിൽ ഒന്നാം പ്രതി സർക്കാർ, രണ്ടാം പ്രതി ഗവർണർ: വി ഡി സതീശൻ

എറണാകുളം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കലുഷിതമാക്കിയതിന്‍റെ ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമം ലംഘിച്ച് വൈസ് ചാൻസലർമാരെ പിന്‍വാതിലിലൂടെ നിയമിച്ച സര്‍ക്കാരാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഗവര്‍ണറുമാണെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

വി ഡി സതീശൻ മാധ്യമങ്ങളോട്

സുപ്രീം കോടതി വിധിയുടെയും യുഡിഎഫ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സ്വീകരിച്ച നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് വിസിമാരുടെ നിയമനം ക്രമവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ വ്യത്യസ്‌ത അഭിപ്രായമില്ല. ഗവര്‍ണര്‍ തന്നെ വിസിമാരെ മാറ്റണമെന്ന നിലപാടും യുഡിഎഫിനില്ല. നിയമവിരുദ്ധമായും ക്രമവിരുദ്ധമായും നടന്ന നടപടിക്രമങ്ങള്‍ സുപ്രീം കോടതി വിധി പ്രകാരം ഇനി നിലനില്‍ക്കില്ല. അതുകൊണ്ട് വിസിമാര്‍ സ്വയം സ്ഥാനം ഒഴിയുകയോ അവരെ ആരെങ്കിലും രാജിവയ്പ്പിക്കുകയോ ചെയ്‌താല്‍ മതിയെന്നും വി ഡി സതീശൻ.

'നിയമനം നടത്തിയത് ഗവർണറും സർക്കാരും ഒന്നിച്ച്': സുപ്രീം കോടതി വിധി എല്ലാവര്‍ക്കും ബാധകമാണ്. സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചാണ് നിയമത്തെ പോലും വെല്ലുവിളിച്ച് ഈ വൃത്തികേടുകളൊക്കെ കാണിച്ചത്. ഇപ്പോള്‍ രണ്ടായി ഏറ്റുമുട്ടുകയാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്‌പരം കണ്ട് എല്ലാം ഒത്തുതീര്‍ക്കലായിരുന്നു പതിവ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ഗവര്‍ണറോട് യുഡിഎഫ് നേരിട്ട് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഗവർണറെ കാണുകയും ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും ചെയ്‌തു. നിയമസഭയില്‍ പ്രതിപക്ഷം ബില്ലിനെ ശക്തിയുക്തം എതിര്‍ത്തു. ഇപ്പോഴാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ്.

'മുഖ്യമന്ത്രിയും സംഘപരിവാറും തമ്മിൽ അഡ്‌ജസ്റ്റ്‌മെന്‍റ്': മുഖ്യമന്ത്രി ഗവര്‍ണറെ നേരിട്ട് കണ്ടാണ് എല്ലാ വിസിമാരെയും നിയമിച്ചത്. അന്നൊന്നും സംഘപരിവാര്‍ വിരുദ്ധത ഇല്ലായിരുന്നു. ഗവര്‍ണറുടെ സ്റ്റാഫില്‍ അറിയപ്പെടുന്നൊരു സംഘപരിവാറുകാരനെ നിയമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒപ്പിട്ടു കൊടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംഘപരിവാര്‍ വിരുദ്ധത പറയുന്നത്. മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ വിരുദ്ധത കേരളത്തിലെ പ്രതിപക്ഷത്തിനെ പഠിപ്പിക്കാന്‍ വരേണ്ട.

സംഘപരിവാറുമായി സൗകര്യം പോലെ അഡ്‌ജസ്റ്റ് ചെയ്യുന്ന ആളാണ് പിണറായി വിജയന്‍. ധാരണയുള്ളത് കൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പോലും ഇ.ഡി അന്വേഷിക്കാത്തത്. ലാവ്ലിന്‍ കേസ് 33-ാം തവണയും മാറ്റിവച്ചത് ബിജെപിയുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'ഗവർണർ നിയമവിരുദ്ധ നിയമനങ്ങൾക്ക് കൂട്ടുനിന്നു': യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിസിമാരെ നിയമിക്കുന്നതെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷം തുടക്കം മുതല്‍ സ്വീകരിച്ചത്. നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനിന്നതിന്‍റെ പേരില്‍ ഗവര്‍ണറെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ വ്യക്തിപരമായി ഏറ്റവുമധികം അധിക്ഷേപിച്ചതും പ്രതിപക്ഷ നേതാവിനെയാണന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷ നേതാവിനെതിരെ തുടര്‍ച്ചയായി ഗവര്‍ണര്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിട്ടും അതിനെതിരെ ഒരു വാക്ക് പോലും മുഖ്യമന്ത്രി പറഞ്ഞില്ല. നിയമവിരുദ്ധമായ പ്രവൃത്തി ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യും. സുപ്രീം കോടതി വിധി വന്നപ്പോള്‍ മാത്രമാണ് ഗവര്‍ണറുടേത് സംഘപരിവാര്‍ മുഖമെന്ന് പറയുന്നത്. നാളെ ഏതെങ്കിലും സംഘവരിവാര്‍ പ്രതിനിധിയെ വിസിയാക്കാനോ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനോ ഗവര്‍ണര്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

"സുപ്രീം കോടതി വിധി സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും അതിലെ വാക്കുകള്‍ വ്യക്തമാണ്. ഏതൊക്കെ സര്‍വകലാശാലകളിലാണോ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വിസിമാരെ നിയമിച്ചിട്ടുള്ളത്, ആ നിയമനങ്ങളെല്ലാം നിയമിച്ചപ്പോള്‍ തന്നെ നിയമവിരുദ്ധമായെന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. അതായത് നിയമം ലംഘിച്ച് നടപ്പാക്കിയ നിയമനങ്ങള്‍ അപ്പോള്‍ തന്നെ നിയമവിരുദ്ധമായി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ വിസിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണം. എന്നിട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസിമാരെ നിയമിക്കണം", പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Also Read: ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് ഗവർണർ കരുതരുത്: മുഖ്യമന്ത്രി

എറണാകുളം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കലുഷിതമാക്കിയതിന്‍റെ ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമം ലംഘിച്ച് വൈസ് ചാൻസലർമാരെ പിന്‍വാതിലിലൂടെ നിയമിച്ച സര്‍ക്കാരാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഗവര്‍ണറുമാണെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

വി ഡി സതീശൻ മാധ്യമങ്ങളോട്

സുപ്രീം കോടതി വിധിയുടെയും യുഡിഎഫ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സ്വീകരിച്ച നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് വിസിമാരുടെ നിയമനം ക്രമവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ വ്യത്യസ്‌ത അഭിപ്രായമില്ല. ഗവര്‍ണര്‍ തന്നെ വിസിമാരെ മാറ്റണമെന്ന നിലപാടും യുഡിഎഫിനില്ല. നിയമവിരുദ്ധമായും ക്രമവിരുദ്ധമായും നടന്ന നടപടിക്രമങ്ങള്‍ സുപ്രീം കോടതി വിധി പ്രകാരം ഇനി നിലനില്‍ക്കില്ല. അതുകൊണ്ട് വിസിമാര്‍ സ്വയം സ്ഥാനം ഒഴിയുകയോ അവരെ ആരെങ്കിലും രാജിവയ്പ്പിക്കുകയോ ചെയ്‌താല്‍ മതിയെന്നും വി ഡി സതീശൻ.

'നിയമനം നടത്തിയത് ഗവർണറും സർക്കാരും ഒന്നിച്ച്': സുപ്രീം കോടതി വിധി എല്ലാവര്‍ക്കും ബാധകമാണ്. സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചാണ് നിയമത്തെ പോലും വെല്ലുവിളിച്ച് ഈ വൃത്തികേടുകളൊക്കെ കാണിച്ചത്. ഇപ്പോള്‍ രണ്ടായി ഏറ്റുമുട്ടുകയാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്‌പരം കണ്ട് എല്ലാം ഒത്തുതീര്‍ക്കലായിരുന്നു പതിവ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ഗവര്‍ണറോട് യുഡിഎഫ് നേരിട്ട് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഗവർണറെ കാണുകയും ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും ചെയ്‌തു. നിയമസഭയില്‍ പ്രതിപക്ഷം ബില്ലിനെ ശക്തിയുക്തം എതിര്‍ത്തു. ഇപ്പോഴാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ്.

'മുഖ്യമന്ത്രിയും സംഘപരിവാറും തമ്മിൽ അഡ്‌ജസ്റ്റ്‌മെന്‍റ്': മുഖ്യമന്ത്രി ഗവര്‍ണറെ നേരിട്ട് കണ്ടാണ് എല്ലാ വിസിമാരെയും നിയമിച്ചത്. അന്നൊന്നും സംഘപരിവാര്‍ വിരുദ്ധത ഇല്ലായിരുന്നു. ഗവര്‍ണറുടെ സ്റ്റാഫില്‍ അറിയപ്പെടുന്നൊരു സംഘപരിവാറുകാരനെ നിയമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒപ്പിട്ടു കൊടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംഘപരിവാര്‍ വിരുദ്ധത പറയുന്നത്. മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ വിരുദ്ധത കേരളത്തിലെ പ്രതിപക്ഷത്തിനെ പഠിപ്പിക്കാന്‍ വരേണ്ട.

സംഘപരിവാറുമായി സൗകര്യം പോലെ അഡ്‌ജസ്റ്റ് ചെയ്യുന്ന ആളാണ് പിണറായി വിജയന്‍. ധാരണയുള്ളത് കൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പോലും ഇ.ഡി അന്വേഷിക്കാത്തത്. ലാവ്ലിന്‍ കേസ് 33-ാം തവണയും മാറ്റിവച്ചത് ബിജെപിയുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'ഗവർണർ നിയമവിരുദ്ധ നിയമനങ്ങൾക്ക് കൂട്ടുനിന്നു': യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിസിമാരെ നിയമിക്കുന്നതെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷം തുടക്കം മുതല്‍ സ്വീകരിച്ചത്. നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനിന്നതിന്‍റെ പേരില്‍ ഗവര്‍ണറെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ വ്യക്തിപരമായി ഏറ്റവുമധികം അധിക്ഷേപിച്ചതും പ്രതിപക്ഷ നേതാവിനെയാണന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷ നേതാവിനെതിരെ തുടര്‍ച്ചയായി ഗവര്‍ണര്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിട്ടും അതിനെതിരെ ഒരു വാക്ക് പോലും മുഖ്യമന്ത്രി പറഞ്ഞില്ല. നിയമവിരുദ്ധമായ പ്രവൃത്തി ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യും. സുപ്രീം കോടതി വിധി വന്നപ്പോള്‍ മാത്രമാണ് ഗവര്‍ണറുടേത് സംഘപരിവാര്‍ മുഖമെന്ന് പറയുന്നത്. നാളെ ഏതെങ്കിലും സംഘവരിവാര്‍ പ്രതിനിധിയെ വിസിയാക്കാനോ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനോ ഗവര്‍ണര്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

"സുപ്രീം കോടതി വിധി സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും അതിലെ വാക്കുകള്‍ വ്യക്തമാണ്. ഏതൊക്കെ സര്‍വകലാശാലകളിലാണോ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വിസിമാരെ നിയമിച്ചിട്ടുള്ളത്, ആ നിയമനങ്ങളെല്ലാം നിയമിച്ചപ്പോള്‍ തന്നെ നിയമവിരുദ്ധമായെന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. അതായത് നിയമം ലംഘിച്ച് നടപ്പാക്കിയ നിയമനങ്ങള്‍ അപ്പോള്‍ തന്നെ നിയമവിരുദ്ധമായി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ വിസിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണം. എന്നിട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസിമാരെ നിയമിക്കണം", പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Also Read: ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് ഗവർണർ കരുതരുത്: മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.