ETV Bharat / state

ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് ശിവശങ്കറിന്‍റെ പ്രധാന വാദം

author img

By

Published : Dec 8, 2020, 10:07 AM IST

Shivshankar's bail  ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ  എം. ശിവശങ്കർ  m shivashankar  ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും  Shivshankar's bail plea to be heard again
ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: സ്വർണക്കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്‌ത എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എം.ശിവശങ്കറിന്‍റെ വാദമാണ് ഇന്നും തുടരുക. സുപ്രീം കോടതിയിലെ അഭിഭാഷകൻ ജയദീപ് ഗുപ്‌തയാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്.

എൻഫോഴ്‌സ്‌മെന്‍റിന് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്‌.വി രാജുവാണ് ഹാജരാവുക. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് ശിവശങ്കറിന്‍റെ പ്രധാന വാദം. പ്രതി സ്വപ്‌ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ പ്രതി ചേർത്തത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജാമ്യം നൽകണമെന്നും എം. ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

പ്രതി സ്വപ്‌ന സുരേഷുമായി സൗഹൃദം മാത്രമാണുള്ളത്. സ്വർണക്കടത്തിന് എത്രയോ മുമ്പ് തുറന്ന ലോക്കറുമായി ബന്ധപ്പെടുത്തിയാണ് ആരോപണമുന്നയിക്കുന്നതെന്നും ശിവശങ്കറിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം ജാമ്യാപേക്ഷയെ ഇ.ഡി ശക്തമായി എതിർക്കും. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ഈ സമയത്ത് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിക്കും. അതോടൊപ്പം ശിവശങ്കറിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്‌തത് ഏത് സാഹചര്യത്തിലാണന്നും കോടതിയിൽ വിശദീകരിക്കും.

എറണാകുളം: സ്വർണക്കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്‌ത എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എം.ശിവശങ്കറിന്‍റെ വാദമാണ് ഇന്നും തുടരുക. സുപ്രീം കോടതിയിലെ അഭിഭാഷകൻ ജയദീപ് ഗുപ്‌തയാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്.

എൻഫോഴ്‌സ്‌മെന്‍റിന് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്‌.വി രാജുവാണ് ഹാജരാവുക. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് ശിവശങ്കറിന്‍റെ പ്രധാന വാദം. പ്രതി സ്വപ്‌ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ പ്രതി ചേർത്തത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജാമ്യം നൽകണമെന്നും എം. ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

പ്രതി സ്വപ്‌ന സുരേഷുമായി സൗഹൃദം മാത്രമാണുള്ളത്. സ്വർണക്കടത്തിന് എത്രയോ മുമ്പ് തുറന്ന ലോക്കറുമായി ബന്ധപ്പെടുത്തിയാണ് ആരോപണമുന്നയിക്കുന്നതെന്നും ശിവശങ്കറിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം ജാമ്യാപേക്ഷയെ ഇ.ഡി ശക്തമായി എതിർക്കും. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ഈ സമയത്ത് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിക്കും. അതോടൊപ്പം ശിവശങ്കറിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്‌തത് ഏത് സാഹചര്യത്തിലാണന്നും കോടതിയിൽ വിശദീകരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.