ETV Bharat / state

ചെക്ക് കേസ്: റോബിൻ ബസ് ഉടമ ബേബി ഗിരീഷിന് ജാമ്യം നൽകി കോടതി

author img

By ETV Bharat Kerala Team

Published : Nov 26, 2023, 7:09 PM IST

Baby Gireesh Arrest : കേസിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വാറണ്ടോ സമൻസോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ഗിരീഷ് പറഞ്ഞു. റോബിൻ ബസിന്‍റെ അടുത്ത സർവീസ് പമ്പയിലേക്ക് ആരംഭിക്കുമെന്നും ഗിരീഷ് അറിയിച്ചു.

Robin update  Robin Bus Owner Baby Gireesh Got Bail  Baby Gireesh  Robin Bus Update  Robin Bus Latest  Robin Gireesh  ബേബി ഗിരീഷിന് ജാമ്യം  Robin Bus Owner Arrest  ബേബി ഗിരീഷ്
Robin Bus Owner Baby Gireesh Got Bail In Financial Fraud Case

കൊച്ചി: റോബിൻ ബസിന്‍റെ നടത്തിപ്പുകാരൻ ബേബി ഗിരീഷിന് ജാമ്യം‌‌ അനുവദിച്ച് കോടതി (Robin Bus Owner Baby Gireesh Got Bail). 2012 ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു ഇന്ന് രാവിലെ പതിനൊന്നരയോടെ കോട്ടയം ഇടമറുകിലുള്ള വീട്ടിലെത്തി ഗിരീഷിനെ അറസ്‌റ്റ് ചെയ്‌തത്. കൊച്ചിയിലെ കോടതിയിൽ ദീർഘകാലമായി നിലനിൽക്കുന്ന വാറണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്‌തതെന്ന് പാലാ പൊലീസ് അറിയിച്ചിരുന്നു. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ ഗിരീഷിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം കേസിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വാറണ്ടോ സമൻസോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ഗിരീഷ് പറഞ്ഞു. തനിക്കെതിരെ പ്രതികാര നടപടികൾ എടുക്കുന്നത് ഗതാഗത സെക്രട്ടറിയാണെന്നാരോപിച്ച ഗിരീഷ് റോബിൻ ബസിന്‍റെ അടുത്ത സർവീസ് പമ്പയിലേക്ക് ആരംഭിക്കുമെന്നും ഗിരീഷ് പറഞ്ഞു.

വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്‌തത്‌ ദുരൂഹം എന്നാണ് അറസ്‌റ്റിനുപിന്നാലെ ഗിരീഷിന്‍റെ കുടുംബം പ്രതികരിച്ചത്. മോട്ടോർ വാഹന വകുപ്പിന്‍റെ നിർദ്ദേശങ്ങൾ ലംഘിച്ച് റോബിൻ ബസിന്‍റെ സർവീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസിൽ പൊലീസിന്‍റെ നടപടി. ഒരാഴ്‌ചയായി കയ്യിൽ ഉണ്ടായിരുന്ന വാറണ്ടാണെന്നാണ് പോലീസ് പറഞ്ഞത്. നാളെ അവസാന തീയതിയാണ്. ഇത്രയും ദിവസം ഉണ്ടായിട്ടും ഞായറാഴ്‌ച വന്നത് എന്തിനാണെന്നും, ഇതിന് പിന്നിൽ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്നും ഗിരീഷിന്‍റെ ഭാര്യ നിഷ പ്രതികരിച്ചിരുന്നു.

ബസ് പിടിച്ചെടുത്തു: കഴിഞ്ഞ വെള്ളിയാഴ്‌ച റോബിന്‍ ബസ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. പെര്‍മിറ്റ് ലംഘനം ആരോപിച്ച്‌ തടഞ്ഞ ബസ് വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. പുലർച്ചെ രണ്ടുമണിയോടെ പത്തനംതിട്ട എസ്‌ പി ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് ബസ് പിടിച്ചെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ എരുമേലിയില്‍ വച്ച്‌ ബസ് തടഞ്ഞെങ്കിലും പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ പത്തനംതിട്ട എസ്‌ പി ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് ബസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്.

Also Read: വണ്ടിക്കേസില്‍ കുടുക്കാനായില്ല, ചെക്ക് കേസില്‍ കുടുക്കി; റോബിന്‍ ബസുടമ തട്ടിപ്പ് കേസില്‍ അറസ്‌റ്റില്‍

ബസിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്‍റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കിയേക്കുമെന്നാണ് സൂചന. ബസിന്‍റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് റോബിന്‍ ബസ് പിടിച്ചെടുക്കുന്നത്. ബസ് പിടിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെങ്കിലും, തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ സര്‍വീസ് നടത്തിയാല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. എംവിഡി നടപടി കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന് ബസ് സര്‍വീസ് നടത്തിപ്പുകാര്‍ ആരോപിച്ചു.

കൊച്ചി: റോബിൻ ബസിന്‍റെ നടത്തിപ്പുകാരൻ ബേബി ഗിരീഷിന് ജാമ്യം‌‌ അനുവദിച്ച് കോടതി (Robin Bus Owner Baby Gireesh Got Bail). 2012 ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു ഇന്ന് രാവിലെ പതിനൊന്നരയോടെ കോട്ടയം ഇടമറുകിലുള്ള വീട്ടിലെത്തി ഗിരീഷിനെ അറസ്‌റ്റ് ചെയ്‌തത്. കൊച്ചിയിലെ കോടതിയിൽ ദീർഘകാലമായി നിലനിൽക്കുന്ന വാറണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്‌തതെന്ന് പാലാ പൊലീസ് അറിയിച്ചിരുന്നു. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ ഗിരീഷിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം കേസിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വാറണ്ടോ സമൻസോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ഗിരീഷ് പറഞ്ഞു. തനിക്കെതിരെ പ്രതികാര നടപടികൾ എടുക്കുന്നത് ഗതാഗത സെക്രട്ടറിയാണെന്നാരോപിച്ച ഗിരീഷ് റോബിൻ ബസിന്‍റെ അടുത്ത സർവീസ് പമ്പയിലേക്ക് ആരംഭിക്കുമെന്നും ഗിരീഷ് പറഞ്ഞു.

വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്‌തത്‌ ദുരൂഹം എന്നാണ് അറസ്‌റ്റിനുപിന്നാലെ ഗിരീഷിന്‍റെ കുടുംബം പ്രതികരിച്ചത്. മോട്ടോർ വാഹന വകുപ്പിന്‍റെ നിർദ്ദേശങ്ങൾ ലംഘിച്ച് റോബിൻ ബസിന്‍റെ സർവീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസിൽ പൊലീസിന്‍റെ നടപടി. ഒരാഴ്‌ചയായി കയ്യിൽ ഉണ്ടായിരുന്ന വാറണ്ടാണെന്നാണ് പോലീസ് പറഞ്ഞത്. നാളെ അവസാന തീയതിയാണ്. ഇത്രയും ദിവസം ഉണ്ടായിട്ടും ഞായറാഴ്‌ച വന്നത് എന്തിനാണെന്നും, ഇതിന് പിന്നിൽ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്നും ഗിരീഷിന്‍റെ ഭാര്യ നിഷ പ്രതികരിച്ചിരുന്നു.

ബസ് പിടിച്ചെടുത്തു: കഴിഞ്ഞ വെള്ളിയാഴ്‌ച റോബിന്‍ ബസ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. പെര്‍മിറ്റ് ലംഘനം ആരോപിച്ച്‌ തടഞ്ഞ ബസ് വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. പുലർച്ചെ രണ്ടുമണിയോടെ പത്തനംതിട്ട എസ്‌ പി ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് ബസ് പിടിച്ചെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ എരുമേലിയില്‍ വച്ച്‌ ബസ് തടഞ്ഞെങ്കിലും പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ പത്തനംതിട്ട എസ്‌ പി ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് ബസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്.

Also Read: വണ്ടിക്കേസില്‍ കുടുക്കാനായില്ല, ചെക്ക് കേസില്‍ കുടുക്കി; റോബിന്‍ ബസുടമ തട്ടിപ്പ് കേസില്‍ അറസ്‌റ്റില്‍

ബസിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്‍റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കിയേക്കുമെന്നാണ് സൂചന. ബസിന്‍റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് റോബിന്‍ ബസ് പിടിച്ചെടുക്കുന്നത്. ബസ് പിടിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെങ്കിലും, തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ സര്‍വീസ് നടത്തിയാല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. എംവിഡി നടപടി കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന് ബസ് സര്‍വീസ് നടത്തിപ്പുകാര്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.