ETV Bharat / state

സമുദ്രമത്സ്യ നിയന്ത്രണ പരിപാലന ബിൽ : പ്രതിഷേധവുമായി മത്സ്യ തൊഴിലാളി ഐക്യവേദി - സമുദ്രമത്സ്യ നിയന്ത്രണ പരിപാലന ബിൽ

കേരളം ഒഴികെയുള്ള തീരക്കടൽ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്‍റെ  സമുദ്ര മത്സ്യ നിയന്ത്രണ പരിപാലനം ബില്ലിനെ കൂടുതൽ ഗൗരവമായി സമീപിച്ചിട്ടില്ലായെന്നതും കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയെ കുടുതൽ ആശങ്കപ്പെടുത്തുകയാണ്.

സമുദ്രമത്സ്യ നിയന്ത്രണ പരിപാലന ബിൽ ; മത്സ്യമേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് മത്സ്യത്തൊഴിലാളികൾ
author img

By

Published : Aug 8, 2019, 12:59 PM IST

എറണാകുളം : കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച 2019ലെ സമുദ്രമത്സ്യ നിയന്ത്രണ പരിപാലന ബിൽ, കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളി മേഖല. തീരകടൽ മേഖലയെ കേന്ദ്ര സർക്കാർ പൂർണ്ണമായും വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും ലംഘനമാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. സ്വദേശി കുത്തകകൾക്ക് തീരക്കടൽ മേഖലയെ പൂർണ്ണമായും തീറെഴുതുന്നതാണ് കേന്ദ്ര സർക്കാരിന്‍റെ നടപടിയെന്നും മത്സ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് കുറ്റപ്പെടുത്തി.

സമുദ്രമത്സ്യ നിയന്ത്രണ പരിപാലന ബിൽ ; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിയമ ഭേദഗതിക്കെതിരെ ഒമ്പത് തീര സംസ്ഥാനങ്ങളെയും ഒരുമിച്ച് നിർത്തിയുള്ള ഇടപെടൽ ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിയെ കാണാനുമാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം. വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാകാൻ കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളെയും അണിനിരത്തി സംയുക്ത പ്രക്ഷോഭം നടത്താനും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ആലോചിക്കുന്നുണ്ട്.

എറണാകുളം : കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച 2019ലെ സമുദ്രമത്സ്യ നിയന്ത്രണ പരിപാലന ബിൽ, കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളി മേഖല. തീരകടൽ മേഖലയെ കേന്ദ്ര സർക്കാർ പൂർണ്ണമായും വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും ലംഘനമാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. സ്വദേശി കുത്തകകൾക്ക് തീരക്കടൽ മേഖലയെ പൂർണ്ണമായും തീറെഴുതുന്നതാണ് കേന്ദ്ര സർക്കാരിന്‍റെ നടപടിയെന്നും മത്സ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് കുറ്റപ്പെടുത്തി.

സമുദ്രമത്സ്യ നിയന്ത്രണ പരിപാലന ബിൽ ; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിയമ ഭേദഗതിക്കെതിരെ ഒമ്പത് തീര സംസ്ഥാനങ്ങളെയും ഒരുമിച്ച് നിർത്തിയുള്ള ഇടപെടൽ ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിയെ കാണാനുമാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം. വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാകാൻ കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളെയും അണിനിരത്തി സംയുക്ത പ്രക്ഷോഭം നടത്താനും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ആലോചിക്കുന്നുണ്ട്.

Intro:Body:കേന്ദ്ര സർക്കാർ ലോകസഭയിൽ അവതരിപ്പിച്ച 2019ലെ സമുദ്രമത്സ്യ നിയന്ത്രണ പരിപാലന ബിൽ, കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയുടെ സമ്പൂർണ്ണമായ തകർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളി മേഖല. കാശ്മീരിനെ കയ്യടക്കിയ രീതിയിലാണ് തീരക്കടൽ മേഖലയെ കേന്ദ്ര സർക്കാർ പൂർണ്ണമായും വരുതിയിലാക്കിയത്. ഇത് ജനാധിപത്യത്തിന്റയും ഫെഡറലിസത്തിന്റെയും ലംഘനമാണെന്നും അവർ ചൂണ്ടി കാണിക്കുന്നു.( ബൈറ്റ് 3:20- ചാൾസ് ജോർജ് )

തീരക്കടലിന്റെ പന്ത്രണ്ട് നോട്ടിക്കൽ മൈൽ വരെയുള്ള നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് വകവെച്ച് നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 246/21(7) വകുപ്പിന്റെ ലംഘനം കൂടിയാണ് കേന്ദ്ര സർക്കാറിന്റെ പുതിയ ബിൽ.വിദേശ കുത്തകകൾക്ക് ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ മത്സ്യബന്ധനത്തിന് അവസരം നൽകുന്നതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ തന്നെ കേരളത്തിൽ അരങ്ങേറിയിരുന്നു. അതേ സമയം സ്വദേശി കുത്തകകൾക്ക് തീരക്കടൽ മേഖലയെ പൂർണ്ണമായും തീറെഴുതുന്നതാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്ന് മത്സ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് കുറ്റപ്പെടുത്തി (ബൈറ്റ് 1:36-)

ഈ നിയമ ഭേദഗതിക്കെതിരെ ഒമ്പത് തീര സംസ്ഥാനങ്ങളെയും ഒരുമിച്ച് നിർത്തിയുള്ള ഇടപെടലാണ് കേരളം നടണ്ടത്തേണ്ടത്.ഈ ആവശ്യമുന്നയിച്ച് ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്താനും, വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനുമാണ് മത്സ്യത്തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ തീരുമാനം.1985ലെ മർച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരമുള്ള ലൈസൻസ് സബ്രദായത്തിന് പകരം, ബോട്ടുകൾ മുതൽ കപ്പലുകൾക്ക് വരെപെർമിറ്റ് നൽകുമെന്ന, പുതിയ ബില്ലിലെ വ്യവസ്ഥ പരമ്പരാഗത മത്സ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ മേഖലയിലുള്ളവർ ആശങ്കപ്പെടുന്നത്. കേരളം ഒഴികെയുള്ള തീരക്കടൽ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിൻറെ സമുദ്ര മത്സ്യ നിയന്ത്രണ പരിപാലനം ബില്ലിനെ കൂടുതൽ ഗൗരവമായി സമീപിച്ചിട്ടില്ലായെന്നതും കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയെ കുടുതൽ ആശങ്കപ്പെടുത്തുകയാണ് . കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളെയും അണിനിരത്തി സംയുക്ത പ്രക്ഷോഭത്തിന് അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.