ETV Bharat / state

Karuvannur Bank Fraud Case : എ സി മൊയ്‌തീൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല ; ബിനാമി ഇടപാടുകാരെ ചോദ്യം ചെയ്യുന്നു

AC Moideen will not appear before ed ഓഗസ്‌റ്റ് 31 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എ സി മൊയ്‌തീന് ഇഡി നോട്ടിസ് നൽകിയിരുന്നത്

author img

By ETV Bharat Kerala Team

Published : Aug 30, 2023, 1:23 PM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ്  എ സി മൊയ്‌തീൻ  എ സി മൊയ്‌തീൻ നാളെ ചോദ്യം ചെയ്യലിന് ഹാജാരാകില്ല  KARUVANNUR BANK FRAUD  A C Moideen  ഇഡി  AC Moiteen will not appear for ed questioning
Karuvannur Bank Fraud

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്‌തീൻ (A C Moideen) നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല (AC Moideen will not appear for ED questioning). അസൗകര്യമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെ (ഇഡി)അദ്ദേഹം അറിയിക്കുകയായിരുന്നു. പകരം മറ്റൊരു ദിവസം ഹാജരാകാമെന്നും നോട്ടിസിന് മറുപടി നൽകി.

നേരത്തെ ഓഗസ്‌റ്റ് 31 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എ സി മൊയ്‌തീന് ഇഡി നോട്ടിസ് നൽകിയിരുന്നു. കൊച്ചിയിൽ ഇഡിയുടെ മേഖല ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നായിരുന്നു നിർദേശം. അതേസമയം കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം, പി.പി കിരൺ, അനിൽ സേട്ട് എന്നിവരെ ഇഡി ചോദ്യം ചെയ്യുകയാണ്. ഇവർ ബിനാമികളാണെന്നാണ് ഇഡി സംശയിക്കുന്നത്.

എ സി മൊയ്‌തീനെ ചോദ്യം ചെയ്‌ത ശേഷമായിരിക്കും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. എ സി മൊയ്‌തീന്‍റെ വീട്ടിൽ ഇഡി ഇരുപത്തിരണ്ട് മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു.

തുടർന്ന് ഇഡി ഇറക്കിയ വാർത്താക്കുറിപ്പിൽ എ സി മൊയ്‌തീനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം, മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് ക്രമവിരുദ്ധമായി വായ്‌പനൽകിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.

അഞ്ചിടങ്ങളിൽ പരിശോധന : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഓഗസ്റ്റ് 22 ന് കേരളത്തിൽ അഞ്ച് സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. എ സി മൊയ്‌തീന്‍, കിരൺ പി പി, റഹീം സി എം, ഷിജു എം കെ, സതീഷ്‌കുമാര്‍ പി എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്.

പാവപ്പെട്ട അംഗങ്ങളുടെ വായ്‌പകൾ അവരുടെ അറിവില്ലാതെ കുറ്റാരോപിതർക്ക് പ്രയോജനം ചെയ്യാനായി വെട്ടിച്ചുരുക്കിയതായും ഇഡി ആരോപിക്കുന്നു. മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്‌തീന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തിലുള്ള നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇഡി ആരോപിച്ചു.

എസി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 36 സ്വത്ത് വകകൾ കണ്ട് കെട്ടിയിട്ടുമുണ്ട്. പതിനഞ്ച് കോടി വിലമതിക്കുന്നതാണ് ഇത്. 150 കോടിയുടെ തട്ടിപ്പുനടന്ന കരുവന്നൂർ ബാങ്ക് കേസിൽ നേരത്തെ എ.കെ ബിജോയിയുടെ 30 കോടിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു.

അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്നും ഇ ഡി അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എ സി മൊയ്‌തീന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയത്.

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്‌തീൻ (A C Moideen) നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല (AC Moideen will not appear for ED questioning). അസൗകര്യമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെ (ഇഡി)അദ്ദേഹം അറിയിക്കുകയായിരുന്നു. പകരം മറ്റൊരു ദിവസം ഹാജരാകാമെന്നും നോട്ടിസിന് മറുപടി നൽകി.

നേരത്തെ ഓഗസ്‌റ്റ് 31 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എ സി മൊയ്‌തീന് ഇഡി നോട്ടിസ് നൽകിയിരുന്നു. കൊച്ചിയിൽ ഇഡിയുടെ മേഖല ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നായിരുന്നു നിർദേശം. അതേസമയം കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം, പി.പി കിരൺ, അനിൽ സേട്ട് എന്നിവരെ ഇഡി ചോദ്യം ചെയ്യുകയാണ്. ഇവർ ബിനാമികളാണെന്നാണ് ഇഡി സംശയിക്കുന്നത്.

എ സി മൊയ്‌തീനെ ചോദ്യം ചെയ്‌ത ശേഷമായിരിക്കും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. എ സി മൊയ്‌തീന്‍റെ വീട്ടിൽ ഇഡി ഇരുപത്തിരണ്ട് മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു.

തുടർന്ന് ഇഡി ഇറക്കിയ വാർത്താക്കുറിപ്പിൽ എ സി മൊയ്‌തീനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം, മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് ക്രമവിരുദ്ധമായി വായ്‌പനൽകിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.

അഞ്ചിടങ്ങളിൽ പരിശോധന : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഓഗസ്റ്റ് 22 ന് കേരളത്തിൽ അഞ്ച് സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. എ സി മൊയ്‌തീന്‍, കിരൺ പി പി, റഹീം സി എം, ഷിജു എം കെ, സതീഷ്‌കുമാര്‍ പി എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്.

പാവപ്പെട്ട അംഗങ്ങളുടെ വായ്‌പകൾ അവരുടെ അറിവില്ലാതെ കുറ്റാരോപിതർക്ക് പ്രയോജനം ചെയ്യാനായി വെട്ടിച്ചുരുക്കിയതായും ഇഡി ആരോപിക്കുന്നു. മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്‌തീന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തിലുള്ള നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇഡി ആരോപിച്ചു.

എസി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 36 സ്വത്ത് വകകൾ കണ്ട് കെട്ടിയിട്ടുമുണ്ട്. പതിനഞ്ച് കോടി വിലമതിക്കുന്നതാണ് ഇത്. 150 കോടിയുടെ തട്ടിപ്പുനടന്ന കരുവന്നൂർ ബാങ്ക് കേസിൽ നേരത്തെ എ.കെ ബിജോയിയുടെ 30 കോടിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു.

അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്നും ഇ ഡി അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എ സി മൊയ്‌തീന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.