എറണാകുളം: കളമശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെ പോസ്‌റ്റ്‌മോർട്ടം ഇന്ന്. ഇലക്ട്രോണിക് സിറ്റിയിലെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് അപകടം. മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ വിമാന മാർഗം സ്വദേശമായ പശ്ചിമബംഗാളിലെ 24 പെർഗാനയിലേക്ക് കൊണ്ടുപോകും.
ALSO READ: കളമശ്ശേരി അപകടം: നിർമാണം നിര്‍ത്തിവെക്കണമെന്ന് കലക്ടറുടെ ഉത്തരവ്, സുരക്ഷ വീഴ്ചയെന്ന് വിലയിരുത്തല്‍
അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. മറ്റൊരാളുടെ പരിക്ക് നിസാരമായതിനാൽ ആവശ്യമായ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌തിട്ടുണ്ട്. 18 അടിയോളം ആഴമുള്ള കുഴിയിൽ ജോലി ചെയിതിരുന്ന തൊഴിലാളികൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് എ.ഡി.എം അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.
റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെന്ന് മന്ത്രി
നിർമാണ പ്രവർത്തനം നടത്തുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്‌ച സംഭവിച്ചോയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചായിരിക്കും സർക്കാറിന് റിപ്പോർട്ട് നൽകുക. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം വെള്ളിയാഴ്‌ച രാത്രി മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു മണ്ണിടിഞ്ഞ് ദാരുണമായ അപകടം സംഭവിച്ചത്.
രണ്ട് പേരെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തെടുത്തതിനാൽ അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. അതേസമയം മറ്റ് നാലുപേരെ മണിക്കൂറുകൾക്ക്‌ശേഷം മാത്രമാണ് ഫയർഫോഴ്‌സ് സംഘത്തിന് പുറത്തെടുക്കാൻ കഴിഞ്ഞത്. ഇവരെയെല്ലാം കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
ALSO READ: കളമശ്ശേരി മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു