ETV Bharat / state

'മുബൈയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തെങ്കിലും റോഡിൽ ഒറ്റ കുഴി പോലുമില്ല'; പരോക്ഷ വിമര്‍ശനവുമായി കുഞ്ചാക്കോ ബോബൻ

author img

By

Published : Sep 7, 2022, 5:23 PM IST

റോഡുകളിലെ കുഴിയുമായി ബന്ധപെട്ട് പരോക്ഷ വിമർശനവുമായി നടൻ കുഞ്ചാക്കോ ബോബൻ. തിരുവോണ ദിനം തിയേറ്ററിലെത്തുന്ന ഒറ്റ് എന്ന ചിത്രത്തിന്‍റെ പ്രചാരണത്തിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

actor kunchacko boban criticising roads in kerala  actor kunchacko boban  ottu cinema promotion  ottu cinema promotion kunchacko boban  enna than case kodu  latest news in malayalam  മുബൈയിൽ നിന്ന് മംഗലാപുരം വരെ യാത്ര  റോഡിൽ ഒറ്റ കുഴി പോലുമില്ല  കുഞ്ചാക്കോ ബോബൻ  വിമർശനവുമായി നടൻ കുഞ്ചാക്കോ ബോബൻ  ഒറ്റ് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയായിരുന്നു  ന്നാ താൻ കേസ് കൊട്  ഒറ്റ് ആക്ഷന്‍ ത്രില്ലര്‍ സിനിമ  ഒറ്റ് ദ്വിഭാഷ ചിത്രം  അരവിന്ദ് സ്വാമി ഒറ്റ്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ഒറ്റ്' എന്ന സിനിമയിൽ മുബൈയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തെങ്കിലും റോഡിൽ ഒറ്റ കുഴി പോലുമില്ല; കുഞ്ചാക്കോ ബോബൻ

എറണാകുളം: കേരളത്തിലെ റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട് പരോക്ഷ വിമർശനവുമായി നടൻ കുഞ്ചാക്കോ ബോബൻ. ഒറ്റ് എന്ന പുതിയ ചിത്രത്തില്‍ മുബൈയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തെങ്കിലും റോഡിൽ ഒറ്റ കുഴി പോലുമില്ലെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. തിരുവോണ ദിനം തിയേറ്ററിലെത്തുന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

കുഞ്ചാക്കോ ബോബൻ ചിത്രത്തിന്‍റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നു

റോഡിൽ കുഴികളില്ലാത്തതിനാൽ പ്രേക്ഷകര്‍ക്ക് ധൈര്യപൂർവം തിയേറ്ററുകളിലേക്ക് വരാമെന്നും ചാക്കോച്ചൻ പറഞ്ഞു. മംഗലാപുരം മുതൽ കൊച്ചി വരെ റോഡ്‌ പണി നടന്നുകൊണ്ടിരിക്കുകയാണ്. ചില ചിത്രങ്ങള്‍ മൂലം നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിവാദമായ പരസ്യവാക്യം: ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്‍റെ വിജയം പരസ്യ വാചകത്തിന്‍റെ പേരിൽ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്താണ് നമ്മൾ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാതെ ആളുകള്‍ മറ്റ് രീതിയില്‍ അതിനെ വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഉദ്ദേശ ശുദ്ധി മനസിലാക്കാതെ ചിലർക്ക് തങ്ങൾ പറയുന്നതാണ് കാര്യമെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത എന്തിനാണെന്ന് മനസിലാകുന്നില്ല.

ആക്ഷേപഹാസ്യം ആസ്വദിക്കാൻ കഴിവുള്ളവരാണ് മലയാളികളെന്നും വേറൊരു രീതിയിൽ ആക്ഷേപഹാസ്യത്തെ കാണരുതെന്നും ചാക്കോച്ചൻ അഭിപ്രായപ്പെട്ടു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ മാസം ഏഴിന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന ചിത്രത്തിന്‍റെ പോസ്റ്ററിലെ പരസ്യവാക്യത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. പരസ്യത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് രംഗത്ത് എത്തിയത്.

പഴയകാല റൊമാന്‍റിക് ഹീറോസിന്‍റെ ആക്ഷന്‍ ത്രില്ലര്‍: റൊമാന്‍റിക് ചിത്രങ്ങള്‍ക്ക് എന്നും സാധ്യതയുണ്ട്. സ്നേഹവും പ്രണയവും ജീവിതത്തിൽ എപ്പോഴുമുണ്ട്. അത് ബാഹ്യ സൗന്ദര്യത്തിന് അപ്പുറം മനസിന്‍റെയും സ്വഭാവത്തിന്‍റെയുമാകാം. രണ്ട് പഴയകാല റൊമാന്‍റിക് ഹീറോസ് അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഒറ്റ് എന്നും കുഞ്ചാക്കോ കൂട്ടിച്ചേര്‍ത്തു.

ഇന്‍റിമസി സീൻ മാത്രം പ്രതീക്ഷിച്ച് ഒറ്റ് കാണാൻ വരരുതെന്ന് താരം വ്യക്തമാക്കി. അതിനപ്പുറമുള്ള ഒരു ചിത്രമാണ് ഒറ്റ്. ഈ ചിത്രത്തില്‍ അഭിനയിച്ച ശേഷവും താൻ വീട്ടിൽ സ്വസ്ഥമായാണ് കഴിയുന്നതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് ചാക്കോച്ചൻ മറുപടി നൽകി. ജീവിതത്തിൽ തന്നെ ആരും ഒറ്റിയിട്ടില്ല. ഒറ്റിയിട്ടുണ്ടെങ്കിൽ തനിക്ക് മനസിലായിട്ടില്ലെന്നും കുഞ്ചാക്കോ പറഞ്ഞു.

ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെ അരവിന്ദ് സ്വാമിയും ഫ്രീക്കൻ കഥാപാത്രമായ കിച്ചുവിനെ താനും അവതരിപ്പിക്കുന്നു. അധോലോക കുറ്റവാളിയായ ഓർമ നഷ്‌ടപ്പെട്ട ഡേവിഡിന്‍റെ കൂടെ മുംബെയിൽ നിന്നും മംഗലാപുരത്തേക്കുള്ള യാത്രയാണ് ചിത്രത്തില്‍ രസകരമായി അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ ആര് ആരെ ഒറ്റുന്നുവെന്ന് മനസിലാക്കാൻ കഴിയാത്ത വിധത്തിലാണ് ചിത്രമെന്നും ചാക്കോച്ചൻ വിശദീകരിച്ചു. ഒറ്റ് സിനിമയ്ക്ക് വേണ്ടി നാല് കിലോയോളം ഭാരം കുറച്ചുവെന്നും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി പുതിയ ചിത്രത്തില്‍ നൃത്തമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒറ്റ് ദ്വിഭാഷ ചിത്രം, തമിഴിൽ 'രണ്ടകം': വേറെ ആരുടെയൊക്കയോ നിർബന്ധം കൊണ്ടും, ആഗ്രഹം കൊണ്ടും ചലചിത്ര രംഗത്തേക്ക് വന്ന തനിക്ക് സിനിമയൊരു പാഷനായിരുന്നില്ല. ആ സമയത്ത് കോളജ് ഓറിയന്‍റഡായ നായക വേഷങ്ങൾ ചെയ്യാൻ കൂടുതൽ ആളില്ലാത്തതും നല്ല ചിത്രങ്ങള്‍ കിട്ടിയതും തന്‍റെ ഭാഗ്യമാണ്. അങ്ങോട്ട് പോയി സിനിമയിൽ അവസരങ്ങൾ ചോദിച്ചിരുന്നില്ല.

തമിഴിൽ സിനിമ ചെയ്യണമെന്ന് യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് തമിഴ് പ്രവേശം വൈകിയതെന്നും താരം വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ആദ്യത്തെ ദ്വിഭാഷാ ചിത്രമാണ് 'ഒറ്റ്'. ചാക്കോച്ചൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്നതും ഒറ്റിന്‍റെ തമിഴ് പതിപ്പിലാണ്. അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വർഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്കെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

അരവിന്ദ് സ്വാമിയുമായുള്ള സൗഹൃദം: തമിഴ് സെൻസറിങില്‍ താമസം നേരിട്ടതിനാലാണ് റിലീസ് തീയതി സെപ്‌റ്റംബര്‍ രണ്ടില്‍ നിന്ന് മാറ്റിയത്. ഓണം കഴിഞ്ഞ് റിലീസ് ചെയ്യാനായിരുന്നു ആദ്യം ഉദേശിച്ചിരുന്നതെങ്കിലും തീയേറ്റര്‍ ലഭ്യമായ സാഹചര്യത്തിലാണ് ഓണ ദിവസം തന്നെ ചിത്രം റിലീസിനൊരുങ്ങുന്നത്. തമിഴ് തനിക്ക് വഴങ്ങുന്ന ഭാഷയാണെങ്കിലും ഒറ്റിന്‍റെ തമിഴ് പതിപ്പിൽ താനല്ല ഡബ്ബ് ചെയ്‌തതെന്നും സമയ പരിമിതി കാരണമാണ് ഡബ്ബ് ചെയ്യാൻ കഴിയാതെ വന്നതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

അരവിന്ദ് സ്വാമി കൂടി ചിത്രത്തിന്‍റെ ഭാഗമായതോടെയാണ് മലയാളത്തിലും, തമിഴിലും ഒരേ സമയം ചിത്രമെടുക്കാൻ തീരുമാനിച്ചത്. സിനിമയിൽ ഉള്ളതിനേക്കാൾ അടുപ്പം തനിക്ക് അരവിന്ദ് സ്വാമിയോട് ഉണ്ട്. തങ്ങളെ രണ്ട് പേരെയും കൂടുതൽ അടുപ്പിച്ച ഘടകം ഭക്ഷണമായിരുന്നു. ഭക്ഷണപ്രിയനും നന്നായി ഭക്ഷണം പാകം ചെയ്യുന്നയാളുമാണ് അരവിന്ദ് സ്വാമി. മുബൈയിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോകുമായിരുന്നു. യഥാർഥ ജീവിതത്തിലെ സൗഹൃദം ചിത്രത്തിലും പ്രകടമാണെന്നും കുഞ്ചാക്കോ വ്യക്തമാക്കി.

ചിത്രം ഓണത്തിന് തിയേറ്ററുകളില്‍: ഓണക്കാലത്ത് റിലീസ് ചെയ്യുന്ന അർബൻ ഫീലുള്ള കൊമേഴ്സ്യൽ മാസ് എന്‍റർടെയിൻമെന്‍റ് ചിത്രമാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ദി ഷോ പീപ്പിളിന്‍റെ ബാനറിൽ ചലചിത്ര താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമിച്ചത്.

ബോളിവുഡ് താരം ജാക്കി ഷ്റോഫും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് അരുൾ രാജ് കെന്നഡിയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.

Also read: ഓണത്തിന് പത്തരമാറ്റേകാനെത്തുന്നു ഒരുപിടി സൂപ്പർഹിറ്റുകൾ ഒടിടിയിൽ

എറണാകുളം: കേരളത്തിലെ റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട് പരോക്ഷ വിമർശനവുമായി നടൻ കുഞ്ചാക്കോ ബോബൻ. ഒറ്റ് എന്ന പുതിയ ചിത്രത്തില്‍ മുബൈയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തെങ്കിലും റോഡിൽ ഒറ്റ കുഴി പോലുമില്ലെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. തിരുവോണ ദിനം തിയേറ്ററിലെത്തുന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

കുഞ്ചാക്കോ ബോബൻ ചിത്രത്തിന്‍റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നു

റോഡിൽ കുഴികളില്ലാത്തതിനാൽ പ്രേക്ഷകര്‍ക്ക് ധൈര്യപൂർവം തിയേറ്ററുകളിലേക്ക് വരാമെന്നും ചാക്കോച്ചൻ പറഞ്ഞു. മംഗലാപുരം മുതൽ കൊച്ചി വരെ റോഡ്‌ പണി നടന്നുകൊണ്ടിരിക്കുകയാണ്. ചില ചിത്രങ്ങള്‍ മൂലം നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിവാദമായ പരസ്യവാക്യം: ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്‍റെ വിജയം പരസ്യ വാചകത്തിന്‍റെ പേരിൽ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്താണ് നമ്മൾ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാതെ ആളുകള്‍ മറ്റ് രീതിയില്‍ അതിനെ വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഉദ്ദേശ ശുദ്ധി മനസിലാക്കാതെ ചിലർക്ക് തങ്ങൾ പറയുന്നതാണ് കാര്യമെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത എന്തിനാണെന്ന് മനസിലാകുന്നില്ല.

ആക്ഷേപഹാസ്യം ആസ്വദിക്കാൻ കഴിവുള്ളവരാണ് മലയാളികളെന്നും വേറൊരു രീതിയിൽ ആക്ഷേപഹാസ്യത്തെ കാണരുതെന്നും ചാക്കോച്ചൻ അഭിപ്രായപ്പെട്ടു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ മാസം ഏഴിന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന ചിത്രത്തിന്‍റെ പോസ്റ്ററിലെ പരസ്യവാക്യത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. പരസ്യത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് രംഗത്ത് എത്തിയത്.

പഴയകാല റൊമാന്‍റിക് ഹീറോസിന്‍റെ ആക്ഷന്‍ ത്രില്ലര്‍: റൊമാന്‍റിക് ചിത്രങ്ങള്‍ക്ക് എന്നും സാധ്യതയുണ്ട്. സ്നേഹവും പ്രണയവും ജീവിതത്തിൽ എപ്പോഴുമുണ്ട്. അത് ബാഹ്യ സൗന്ദര്യത്തിന് അപ്പുറം മനസിന്‍റെയും സ്വഭാവത്തിന്‍റെയുമാകാം. രണ്ട് പഴയകാല റൊമാന്‍റിക് ഹീറോസ് അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഒറ്റ് എന്നും കുഞ്ചാക്കോ കൂട്ടിച്ചേര്‍ത്തു.

ഇന്‍റിമസി സീൻ മാത്രം പ്രതീക്ഷിച്ച് ഒറ്റ് കാണാൻ വരരുതെന്ന് താരം വ്യക്തമാക്കി. അതിനപ്പുറമുള്ള ഒരു ചിത്രമാണ് ഒറ്റ്. ഈ ചിത്രത്തില്‍ അഭിനയിച്ച ശേഷവും താൻ വീട്ടിൽ സ്വസ്ഥമായാണ് കഴിയുന്നതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് ചാക്കോച്ചൻ മറുപടി നൽകി. ജീവിതത്തിൽ തന്നെ ആരും ഒറ്റിയിട്ടില്ല. ഒറ്റിയിട്ടുണ്ടെങ്കിൽ തനിക്ക് മനസിലായിട്ടില്ലെന്നും കുഞ്ചാക്കോ പറഞ്ഞു.

ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെ അരവിന്ദ് സ്വാമിയും ഫ്രീക്കൻ കഥാപാത്രമായ കിച്ചുവിനെ താനും അവതരിപ്പിക്കുന്നു. അധോലോക കുറ്റവാളിയായ ഓർമ നഷ്‌ടപ്പെട്ട ഡേവിഡിന്‍റെ കൂടെ മുംബെയിൽ നിന്നും മംഗലാപുരത്തേക്കുള്ള യാത്രയാണ് ചിത്രത്തില്‍ രസകരമായി അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ ആര് ആരെ ഒറ്റുന്നുവെന്ന് മനസിലാക്കാൻ കഴിയാത്ത വിധത്തിലാണ് ചിത്രമെന്നും ചാക്കോച്ചൻ വിശദീകരിച്ചു. ഒറ്റ് സിനിമയ്ക്ക് വേണ്ടി നാല് കിലോയോളം ഭാരം കുറച്ചുവെന്നും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി പുതിയ ചിത്രത്തില്‍ നൃത്തമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒറ്റ് ദ്വിഭാഷ ചിത്രം, തമിഴിൽ 'രണ്ടകം': വേറെ ആരുടെയൊക്കയോ നിർബന്ധം കൊണ്ടും, ആഗ്രഹം കൊണ്ടും ചലചിത്ര രംഗത്തേക്ക് വന്ന തനിക്ക് സിനിമയൊരു പാഷനായിരുന്നില്ല. ആ സമയത്ത് കോളജ് ഓറിയന്‍റഡായ നായക വേഷങ്ങൾ ചെയ്യാൻ കൂടുതൽ ആളില്ലാത്തതും നല്ല ചിത്രങ്ങള്‍ കിട്ടിയതും തന്‍റെ ഭാഗ്യമാണ്. അങ്ങോട്ട് പോയി സിനിമയിൽ അവസരങ്ങൾ ചോദിച്ചിരുന്നില്ല.

തമിഴിൽ സിനിമ ചെയ്യണമെന്ന് യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് തമിഴ് പ്രവേശം വൈകിയതെന്നും താരം വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ആദ്യത്തെ ദ്വിഭാഷാ ചിത്രമാണ് 'ഒറ്റ്'. ചാക്കോച്ചൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്നതും ഒറ്റിന്‍റെ തമിഴ് പതിപ്പിലാണ്. അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വർഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്കെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

അരവിന്ദ് സ്വാമിയുമായുള്ള സൗഹൃദം: തമിഴ് സെൻസറിങില്‍ താമസം നേരിട്ടതിനാലാണ് റിലീസ് തീയതി സെപ്‌റ്റംബര്‍ രണ്ടില്‍ നിന്ന് മാറ്റിയത്. ഓണം കഴിഞ്ഞ് റിലീസ് ചെയ്യാനായിരുന്നു ആദ്യം ഉദേശിച്ചിരുന്നതെങ്കിലും തീയേറ്റര്‍ ലഭ്യമായ സാഹചര്യത്തിലാണ് ഓണ ദിവസം തന്നെ ചിത്രം റിലീസിനൊരുങ്ങുന്നത്. തമിഴ് തനിക്ക് വഴങ്ങുന്ന ഭാഷയാണെങ്കിലും ഒറ്റിന്‍റെ തമിഴ് പതിപ്പിൽ താനല്ല ഡബ്ബ് ചെയ്‌തതെന്നും സമയ പരിമിതി കാരണമാണ് ഡബ്ബ് ചെയ്യാൻ കഴിയാതെ വന്നതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

അരവിന്ദ് സ്വാമി കൂടി ചിത്രത്തിന്‍റെ ഭാഗമായതോടെയാണ് മലയാളത്തിലും, തമിഴിലും ഒരേ സമയം ചിത്രമെടുക്കാൻ തീരുമാനിച്ചത്. സിനിമയിൽ ഉള്ളതിനേക്കാൾ അടുപ്പം തനിക്ക് അരവിന്ദ് സ്വാമിയോട് ഉണ്ട്. തങ്ങളെ രണ്ട് പേരെയും കൂടുതൽ അടുപ്പിച്ച ഘടകം ഭക്ഷണമായിരുന്നു. ഭക്ഷണപ്രിയനും നന്നായി ഭക്ഷണം പാകം ചെയ്യുന്നയാളുമാണ് അരവിന്ദ് സ്വാമി. മുബൈയിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോകുമായിരുന്നു. യഥാർഥ ജീവിതത്തിലെ സൗഹൃദം ചിത്രത്തിലും പ്രകടമാണെന്നും കുഞ്ചാക്കോ വ്യക്തമാക്കി.

ചിത്രം ഓണത്തിന് തിയേറ്ററുകളില്‍: ഓണക്കാലത്ത് റിലീസ് ചെയ്യുന്ന അർബൻ ഫീലുള്ള കൊമേഴ്സ്യൽ മാസ് എന്‍റർടെയിൻമെന്‍റ് ചിത്രമാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ദി ഷോ പീപ്പിളിന്‍റെ ബാനറിൽ ചലചിത്ര താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമിച്ചത്.

ബോളിവുഡ് താരം ജാക്കി ഷ്റോഫും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് അരുൾ രാജ് കെന്നഡിയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.

Also read: ഓണത്തിന് പത്തരമാറ്റേകാനെത്തുന്നു ഒരുപിടി സൂപ്പർഹിറ്റുകൾ ഒടിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.