ETV Bharat / state

ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

author img

By

Published : Nov 20, 2019, 11:23 PM IST

Updated : Nov 20, 2019, 11:42 PM IST

കറുത്ത ഇനത്തിൽ പെട്ട 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്

കോതമംഗലത്ത് ജനവാസമേഖലയിൽ എത്തിയ രാജവെമ്പാലയെ പിടികൂടി

എറണാകുളം: കോതമംഗലത്ത് ഭൂതത്താൻകെട്ടിന് സമീപം ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. മാർട്ടിൻ മേയ്ക്കമാലിയാണ് രാജവെമ്പാലയെ പിടികൂടിയത്. മാർട്ടിൻ രക്ഷപെടുത്തുന്ന 120-ാമത്തെ രാജവെമ്പാലയാണ് ഇത്. തെക്കേക്കുടിയിൽ ജോസിന്‍റെ പുരയിടത്തിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ചെറിയ തോട്ടിലൂടെ ചേരയുടെ പുറകെ പോകുന്ന രാജവെമ്പാല നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പിന്നീട് മാളത്തിലൊളിച്ച രാജവെമ്പാലയെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഏഴ് മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവില്‍ രാത്രി പത്ത് മണിയോടെയാണ് രാജവെമ്പാലയെ മാർട്ടിൻ മേയ്ക്കമാലി പിടികൂടിയത്. കറുത്ത ഇനത്തില്‍പ്പെട്ട 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് കണ്ടെത്തിയത്. പ്രളയത്തിന് ശേഷം ഈ മേഖലയിൽ നിന്ന് തന്നെ അഞ്ചാമത്തെ രാജവെമ്പാലയെയാണ് പിടികൂടുന്നത്. വെള്ളപ്പൊക്ക മേഖലയിൽ ഉള്ളവർ വീടും പരിസരവും വൃത്തിയാക്കി മുൻ കരുതൽ എടുക്കണമെന്ന് മാർട്ടിൻ പറഞ്ഞു. രാത്രി തന്നെ വനംവകുപ്പ് എത്തി പാമ്പിനെ കരിമ്പാനി വനത്തിൽ തുറന്നുവിട്ടു.

എറണാകുളം: കോതമംഗലത്ത് ഭൂതത്താൻകെട്ടിന് സമീപം ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. മാർട്ടിൻ മേയ്ക്കമാലിയാണ് രാജവെമ്പാലയെ പിടികൂടിയത്. മാർട്ടിൻ രക്ഷപെടുത്തുന്ന 120-ാമത്തെ രാജവെമ്പാലയാണ് ഇത്. തെക്കേക്കുടിയിൽ ജോസിന്‍റെ പുരയിടത്തിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ചെറിയ തോട്ടിലൂടെ ചേരയുടെ പുറകെ പോകുന്ന രാജവെമ്പാല നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പിന്നീട് മാളത്തിലൊളിച്ച രാജവെമ്പാലയെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഏഴ് മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവില്‍ രാത്രി പത്ത് മണിയോടെയാണ് രാജവെമ്പാലയെ മാർട്ടിൻ മേയ്ക്കമാലി പിടികൂടിയത്. കറുത്ത ഇനത്തില്‍പ്പെട്ട 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് കണ്ടെത്തിയത്. പ്രളയത്തിന് ശേഷം ഈ മേഖലയിൽ നിന്ന് തന്നെ അഞ്ചാമത്തെ രാജവെമ്പാലയെയാണ് പിടികൂടുന്നത്. വെള്ളപ്പൊക്ക മേഖലയിൽ ഉള്ളവർ വീടും പരിസരവും വൃത്തിയാക്കി മുൻ കരുതൽ എടുക്കണമെന്ന് മാർട്ടിൻ പറഞ്ഞു. രാത്രി തന്നെ വനംവകുപ്പ് എത്തി പാമ്പിനെ കരിമ്പാനി വനത്തിൽ തുറന്നുവിട്ടു.

Intro:Body:കോതമംഗലം - കോതമംഗലത്ത് ഭൂതത്താൻകെട്ടിന് സമീപം ജനവാസമേഖലയിൽ എത്തിയ രാജവെമ്പാലയെ പ്രശസ്ത പാമ്പ് സ്നേഹി മാർട്ടിൻ മേയ്ക്കമാലി പിടികൂടി; മാർട്ടിൻ രക്ഷപെടുത്തുന്ന 120 - മത്തെ രാജവെമ്പാലയാണ് ഇത്.

ഭൂതത്താൻകെട്ട്, പൂച്ചക്കുത്ത് ഭാഗത്തിന് സമീപം പരപ്പിന്ചിറയിൽ തെക്കേക്കുടിയിൽ ജോസിന്റെ പുരയിടത്തിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ചെറിയ തോട്ടിലൂടെ ചേരപ്പാമ്പിന്റെ പുറകെ പായുന്ന രീതിയിലാണ് ആദ്യം നാട്ടുകാർ രാജവെമ്പാലയെ കാണുന്നത് .ഓടി പൊത്തിലൊളിച്ച ചേര പാമ്പിനെ രാജവെമ്പാല കടിച്ചു വെളിയിലിട്ടപ്പോഴെക്കും നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്ന് രാജവെമ്പാല കൽക്കെട്ടിന്റെ പൊത്തിലൊളിക്കുകയായിരുന്നു. രാജവെമ്പാലയുടെ ആക്രമണത്തിൽ ചേര ചത്തു വീഴുകയും ചെയ്തു.

വൈകിട്ട് മൂന്നുമണിയോടെ മാർട്ടിൻ മേയ്ക്കമാലി എത്തി പൊത്തിലൊളിച്ച രാജവെമ്പാലയെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്താൻ ശ്രമങ്ങളാരംഭിച്ചു.പാമ്പിനെ കണ്ട ഭാഗത്തെ മുഴുവൻ കരിങ്കല്ലുകളും മാറ്റി എങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മതിലിൽ നിരവധി പൊത്തുകൾ ഉണ്ടായിരുന്നതും, തോടായ തിനാലും, സ്ഥലപരിമിതി ഉണ്ടായിരുന്ന തിനാലും പാമ്പിനെ കണ്ടെത്തൽ ദുഷ്കരമാക്കി. രാത്രിയിൽ വീണ്ടും പാമ്പിനെ കണ്ടതോടെ പിടികൂടൽ ശ്രമങ്ങൾ വേഗത്തിലാക്കുകയും 7 മണിക്കൂറുകളോളം നീണ്ട ഭഗീര പ്രയത്നത്തിനൊടുവിൽ രാത്രി 10 മണിയോടെ രാജവെമ്പാല മാർട്ടിന്റെ കൈപ്പിടിയിൽ ഒതുങ്ങുകയായിരുന്നു.

കറുത്ത ഇനത്തിൽ പെട്ട 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് കരിങ്കൽ കെട്ടുകൾ പൊളിച്ചു വെളിയിലെടുത്തത്. രാത്രി തന്നെ വനംവകുപ്പ് പാമ്പിനെ കരിമ്പാനി വനത്തിൽ തുറന്നുവിടുകയായിരുന്നു. വെള്ളപ്പൊക്കത്തിനു ശേഷം ഈ മേഖലയിൽ നിന്ന് തന്നെ അഞ്ചാമത്തെ രാജവെമ്പാലയെയാണ് മാർട്ടിൻ പിടികൂടുന്നത്. വെള്ളപ്പൊക്ക മേഖലയിൽ ഉള്ളവർ വീടും പരിസരവും വൃത്തിയാക്കി മുൻ കരുതൽ എടുക്കണമെന്ന് മാർട്ടിൻ പറഞ്ഞു.

ബൈറ്റ് - മാർട്ടിൻ മേയ്ക്കമാലി (പാമ്പ് സ്നേഹി)Conclusion:kothamangalam
Last Updated : Nov 20, 2019, 11:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.