ETV Bharat / state

ആലപ്പുഴയിൽ കൂടുതല്‍ പേര്‍ ക്യാമ്പുകളിലേക്ക് ; ജില്ലയിൽ അതീവ ജാഗ്രത

author img

By

Published : Oct 19, 2021, 10:39 PM IST

ചൊവ്വാഴ്‌ച വൈകുന്നേരം ഏഴുമണിവരെ ജില്ലയില്‍ 100 ക്യാമ്പുകളാണ് തുറന്നത്

ആലപ്പുഴ  Extreme vigilance  ജലനിരപ്പ് ഉയരാനുള്ള സാധ്യത  alappuzha news
ആലപ്പുഴയിൽ കൂടുതല്‍ പേര്‍ ക്യാമ്പുകളിലേക്ക്; ജില്ലയിൽ അതീവ ജാഗ്രത

ആലപ്പുഴ : ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിവരെ ജില്ലയില്‍ 100 ക്യാമ്പുകള്‍ തുറന്നു. 2001 കുടുംബങ്ങളിലെ 7126 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് - സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി, ജില്ല കലക്‌ടര്‍ എ. അലക്‌സാണ്ടര്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്‌തുക്കളും ഉറപ്പാക്കണമെന്ന് കലക്‌ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ALSO READ: കനത്ത മഴക്ക് സാധ്യത; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ജില്ലയില്‍ ആകെ 53 ബോട്ടുകളും രണ്ട് ആംബുലന്‍സ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്‍റെ 18 സര്‍വീസ് ബോട്ടുകളും ആവശ്യമെങ്കില്‍ ഉപയോഗിക്കും. കിടപ്പുരോഗികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുവേണ്ടി മൂന്ന് ആംബുലന്‍സുകള്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന് നല്‍കി.

മഴ നാളെ മുതൽ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ അതീവ ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലർത്തുന്നത്.

ആലപ്പുഴ : ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിവരെ ജില്ലയില്‍ 100 ക്യാമ്പുകള്‍ തുറന്നു. 2001 കുടുംബങ്ങളിലെ 7126 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് - സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി, ജില്ല കലക്‌ടര്‍ എ. അലക്‌സാണ്ടര്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്‌തുക്കളും ഉറപ്പാക്കണമെന്ന് കലക്‌ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ALSO READ: കനത്ത മഴക്ക് സാധ്യത; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ജില്ലയില്‍ ആകെ 53 ബോട്ടുകളും രണ്ട് ആംബുലന്‍സ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്‍റെ 18 സര്‍വീസ് ബോട്ടുകളും ആവശ്യമെങ്കില്‍ ഉപയോഗിക്കും. കിടപ്പുരോഗികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുവേണ്ടി മൂന്ന് ആംബുലന്‍സുകള്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന് നല്‍കി.

മഴ നാളെ മുതൽ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ അതീവ ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലർത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.