ETV Bharat / sports

നാഷണല്‍ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സിലെ വമ്പന്‍ ചാട്ടം ; ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി എം ശ്രീശങ്കര്‍

author img

By

Published : Jun 18, 2023, 12:41 PM IST

നാഷണല്‍ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8.41 മീറ്റര്‍ ദൂരം ചാടി ഒന്നാം സ്ഥാനം സ്വന്തമാക്കി കേരളത്തിന്‍റെ എം ശ്രീശങ്കര്‍

M Sreeshankar  M Sreeshankar qualifies for World Championships  National Inter State Championships  M Sreeshankar news  Jeswin Aldrin  ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്  എം ശ്രീശങ്കര്‍  ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷ്  ജെസ്വിൻ ആൽഡ്രിൻ
ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി എം ശ്രീശങ്കര്‍

ഭുവനേശ്വര്‍ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി മലയാളി ലോങ് ജംപ്‌ താരം എം ശ്രീശങ്കര്‍. നാഷണല്‍ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8.41 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ ലോക ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ ശ്രമത്തിലാണ് 24-കാരനായ ശ്രീശങ്കര്‍ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത്.

വരുന്ന ഓഗസ്റ്റിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ലോങ്‌ ജംപില്‍ മത്സരിക്കാനുള്ള യോഗ്യതാദൂരം 8.25 മീറ്ററായിരുന്നു. ഇതാണ് തന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ മറി കടന്നത്. ഒരു സെന്‍റി മീറ്റര്‍ ദൂരം കൂടി താണ്ടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്‌നാടിന്‍റെ ജെസ്വിൻ ആൽഡ്രിൻ സ്ഥാപിച്ച പുരുഷ ലോങ് ജംപിലെ ദേശീയ റെക്കോഡിനൊപ്പമെത്താന്‍ ശ്രീശങ്കറിന് കഴിയുമായിരുന്നു.

ദേശീയ ഓപ്പൺ ജംപ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു 21 വയസുകാരനായ ജെസ്വിൻ ആൽഡ്രിൻ 8.42 മീറ്റര്‍ ചാടി ദേശീയ റെക്കോഡിട്ടത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീശങ്കര്‍ സ്ഥാപിച്ച 8.36 മീറ്റർ എന്ന റെക്കോഡായിരുന്നു അന്ന് പഴങ്കഥയായത്. 'ഈ ദൂരം ദേശീയ റെക്കോഡിനേക്കാള്‍ കുറവാണ്. എന്നാല്‍ ഈ കുതിപ്പ് നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെ'ന്ന് മത്സരത്തിന് ശേഷം ശ്രീശങ്കർ പറഞ്ഞു.

നാഷണല്‍ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെയാണ് 24-കാരന്‍ പ്രതിനിധീകരിക്കുന്നത്. 12 താരങ്ങളായിരുന്നു പുരുഷ ലോങ് ജംപിന്‍റെ ഫൈനലില്‍ മത്സരിച്ചത്. 7.83 മീറ്റർ ചാടിയ ജെസ്വിൻ ആൽഡ്രിൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 7.71 മീറ്റർ ദൂരം കണ്ടെത്തിയ മുഹമ്മദ് അനീസ് യഹിയ മൂന്നാം സ്ഥാനത്തെത്തി.

100 മീറ്റർ ഹർഡിൽസിലും ഒന്നാം സ്ഥാനത്ത് എത്താനും ശ്രീശങ്കറിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ യോഗ്യത നേടുന്നതിനായി നിരവധി കായികതാരങ്ങൾ മത്സരിക്കുന്ന ഭുവനേശ്വറിൽ കടുത്ത ചൂടാണെന്ന് താരം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം അടുത്തിടെ പാരിസ് ഡയമണ്ട് ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിയ ശ്രീശങ്കര്‍ ചരിത്രം തീര്‍ത്തിരുന്നു. ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിൽ 8.09 മീറ്റർ ദൂരം ചാടിയായിരുന്നു മലയാളി താരം മൂന്നാം സ്ഥാനം ഉറപ്പിച്ചത്. തന്‍റെ മൂന്നാം ശ്രമത്തിലായിരുന്നു കോമൺവെൽത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായ ശ്രീശങ്കര്‍ വിജയ ദൂരം കണ്ടെത്തിയത്.

ഒളിമ്പിക്‌സ് ചാമ്പ്യനായ ഗ്രീസിന്‍റെ മിൽത്തിയാദിസ് തെന്‍റഗ്ലൂവിനായിരുന്നു ഒന്നാം സ്ഥാനം. 8.13 മീറ്റർ ചാടിക്കൊണ്ടായിരുന്നു മിൽത്തിയാദിസ് തെന്‍റഗ്ലൂ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. സ്വിറ്റ്സർലൻഡിന്‍റെ സൈമൺ ഇഹാമറാണ് രണ്ടാം സ്ഥാനം നേടിയത്.

8.11 മീറ്ററായിരുന്നു ലോക ചമ്പ്യന്‍ഷിപ്പ് വെങ്കല മെഡൽ ജേതാവായ സൈമൺ ഇഹാമര്‍ ചാടിയത്. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ക്യൂബയുടെ മെയ്ക്കൊ മാസ്സോ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. 7.83 മീറ്ററായിരുന്നു താരത്തിന്‍റെ മികച്ച ദൂരം.

ALSO READ: പാരിസ് ഡയമണ്ട് ലീഗ്: ചരിത്ര നേട്ടവുമായി മലയാളി താരം എം ശ്രീശങ്കര്‍

ഇത്തവണ പാരിസ് ഡയമണ്ട് ലീഗിൽ മത്സരിച്ച ഒരേയൊരു ഇന്ത്യന്‍ താരമായിരുന്നു പാലക്കാട്ടുകാരനായ ശ്രീശങ്കര്‍. വിജയത്തോടെ ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാവാനും താരത്തിനായി. ജാവലിൻത്രോ താരം നീരജ് ചോപ്ര, ഡിസ്‌കസ്ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ശ്രീങ്കറിന്‍റെ കരിയറിലെ രണ്ടാമത്തെ മാത്രം ഡയമണ്ട് ലീഗായിരുന്നു ഇത്.

ഭുവനേശ്വര്‍ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി മലയാളി ലോങ് ജംപ്‌ താരം എം ശ്രീശങ്കര്‍. നാഷണല്‍ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8.41 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ ലോക ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ ശ്രമത്തിലാണ് 24-കാരനായ ശ്രീശങ്കര്‍ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത്.

വരുന്ന ഓഗസ്റ്റിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ലോങ്‌ ജംപില്‍ മത്സരിക്കാനുള്ള യോഗ്യതാദൂരം 8.25 മീറ്ററായിരുന്നു. ഇതാണ് തന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ മറി കടന്നത്. ഒരു സെന്‍റി മീറ്റര്‍ ദൂരം കൂടി താണ്ടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്‌നാടിന്‍റെ ജെസ്വിൻ ആൽഡ്രിൻ സ്ഥാപിച്ച പുരുഷ ലോങ് ജംപിലെ ദേശീയ റെക്കോഡിനൊപ്പമെത്താന്‍ ശ്രീശങ്കറിന് കഴിയുമായിരുന്നു.

ദേശീയ ഓപ്പൺ ജംപ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു 21 വയസുകാരനായ ജെസ്വിൻ ആൽഡ്രിൻ 8.42 മീറ്റര്‍ ചാടി ദേശീയ റെക്കോഡിട്ടത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീശങ്കര്‍ സ്ഥാപിച്ച 8.36 മീറ്റർ എന്ന റെക്കോഡായിരുന്നു അന്ന് പഴങ്കഥയായത്. 'ഈ ദൂരം ദേശീയ റെക്കോഡിനേക്കാള്‍ കുറവാണ്. എന്നാല്‍ ഈ കുതിപ്പ് നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെ'ന്ന് മത്സരത്തിന് ശേഷം ശ്രീശങ്കർ പറഞ്ഞു.

നാഷണല്‍ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെയാണ് 24-കാരന്‍ പ്രതിനിധീകരിക്കുന്നത്. 12 താരങ്ങളായിരുന്നു പുരുഷ ലോങ് ജംപിന്‍റെ ഫൈനലില്‍ മത്സരിച്ചത്. 7.83 മീറ്റർ ചാടിയ ജെസ്വിൻ ആൽഡ്രിൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 7.71 മീറ്റർ ദൂരം കണ്ടെത്തിയ മുഹമ്മദ് അനീസ് യഹിയ മൂന്നാം സ്ഥാനത്തെത്തി.

100 മീറ്റർ ഹർഡിൽസിലും ഒന്നാം സ്ഥാനത്ത് എത്താനും ശ്രീശങ്കറിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ യോഗ്യത നേടുന്നതിനായി നിരവധി കായികതാരങ്ങൾ മത്സരിക്കുന്ന ഭുവനേശ്വറിൽ കടുത്ത ചൂടാണെന്ന് താരം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം അടുത്തിടെ പാരിസ് ഡയമണ്ട് ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിയ ശ്രീശങ്കര്‍ ചരിത്രം തീര്‍ത്തിരുന്നു. ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിൽ 8.09 മീറ്റർ ദൂരം ചാടിയായിരുന്നു മലയാളി താരം മൂന്നാം സ്ഥാനം ഉറപ്പിച്ചത്. തന്‍റെ മൂന്നാം ശ്രമത്തിലായിരുന്നു കോമൺവെൽത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായ ശ്രീശങ്കര്‍ വിജയ ദൂരം കണ്ടെത്തിയത്.

ഒളിമ്പിക്‌സ് ചാമ്പ്യനായ ഗ്രീസിന്‍റെ മിൽത്തിയാദിസ് തെന്‍റഗ്ലൂവിനായിരുന്നു ഒന്നാം സ്ഥാനം. 8.13 മീറ്റർ ചാടിക്കൊണ്ടായിരുന്നു മിൽത്തിയാദിസ് തെന്‍റഗ്ലൂ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. സ്വിറ്റ്സർലൻഡിന്‍റെ സൈമൺ ഇഹാമറാണ് രണ്ടാം സ്ഥാനം നേടിയത്.

8.11 മീറ്ററായിരുന്നു ലോക ചമ്പ്യന്‍ഷിപ്പ് വെങ്കല മെഡൽ ജേതാവായ സൈമൺ ഇഹാമര്‍ ചാടിയത്. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ക്യൂബയുടെ മെയ്ക്കൊ മാസ്സോ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. 7.83 മീറ്ററായിരുന്നു താരത്തിന്‍റെ മികച്ച ദൂരം.

ALSO READ: പാരിസ് ഡയമണ്ട് ലീഗ്: ചരിത്ര നേട്ടവുമായി മലയാളി താരം എം ശ്രീശങ്കര്‍

ഇത്തവണ പാരിസ് ഡയമണ്ട് ലീഗിൽ മത്സരിച്ച ഒരേയൊരു ഇന്ത്യന്‍ താരമായിരുന്നു പാലക്കാട്ടുകാരനായ ശ്രീശങ്കര്‍. വിജയത്തോടെ ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാവാനും താരത്തിനായി. ജാവലിൻത്രോ താരം നീരജ് ചോപ്ര, ഡിസ്‌കസ്ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ശ്രീങ്കറിന്‍റെ കരിയറിലെ രണ്ടാമത്തെ മാത്രം ഡയമണ്ട് ലീഗായിരുന്നു ഇത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.